പീഡനത്തിന് ഇരയായ 16 കാരിയ്ക്ക് ഗര്‍ഭഛിദ്രം അനുവദിക്കാതെ കോടതി
ബറൈലി: പീഡനത്തിന് ഇരയായി ഗര്‍ഭം ധരിച്ച 16 കാരിയ്ക്ക് കോടതി ഗര്‍ഭഛിദ്രം അനുവദിച്ചില്ല. എട്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയാണ് ഗര്‍ഭഛിദ്രത്തിന് വേണ്ടി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. വളര്‍ച്ചയുടെ പൂര്‍ണഘട്ടത്തില്‍ എത്തിയതിനാല്‍ ഗര്‍ഭഛിദ്രം അനുവദിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മെഡിക്കല്‍ പാനലിന്റെ വിധി.
കുഞ്ഞിനെ നോക്കാന്‍ തനിക്ക് കഴിയില്ലെന്ന കാരണം കാണിച്ചാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ആറ് മാസമുള്ളപ്പോള്‍ ജൂലൈ മാസത്തില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതി നല്‍കിയിരുന്നു. കുഞ്ഞിനെ നോക്കാന്‍ സാമ്പത്തികമായി കഴിയില്ലെന്നും താന്‍ അനുഭവിച്ച ദുരന്തരത്തെയും നാണക്കേടിനെയും പിന്നീട് മറക്കാന്‍ സാധിക്കില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

ആഗസ്റ്റ് മാസത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയുമായി അലഹബാദ് കോടതിയില്‍ എത്തി. എന്നാല്‍ കേസ് നീണ്ടു പോകുകയാണ് ചെയ്തത്. ഇപ്പോള്‍ കുഞ്ഞ് ജനിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
മാസങ്ങളായി 50 കിലോ മീറ്ററോളം യാത്ര ചെയ്താണ് പെണ്‍കുട്ടി കോടതിയിലും ആശുപത്രിയിലും എത്തിയിരുന്നത്. എന്നാല്‍ നീതിയ്ക്ക് വേണ്ടിയുള്ള തന്റെ പോരാട്ടത്തിന് ഫലം കിട്ടിയില്ല എന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയെ ശാരീരിക അവസ്ഥയനുസരിച്ച് ഗര്‍ഭഛിദ്രം നടത്താന്‍ സാധിക്കിലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. കുട്ടിയെ ആര് ഏറ്റെടുക്കുമെന്നും ഭാവിയിലെ ചിലവുകള്‍ ആരെറ്റുടുക്കുമെന്നും കോടതി നിര്‍ദേശിക്കണമെന്നും കുടുംബ വക്കീല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടി ജോലി ചെയ്തിരുന്ന സ്ഥലത്തെ യുവാവാണ് പീഡനകേസിലെ പ്രതി. പാചകകാരിയായാണ് ജോലി ചെയ്തിരുന്നത്. ഗര്‍ഭിണിയായപ്പോള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ കടന്ന് കളയുകയായിരുന്നു. പ്രതിയുടെ വീട്ടുകാര്‍ കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറല്ല എന്ന നിലപാടാണ് സ്ഥീകരിച്ചിരിക്കുന്നത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications