പെൺകുട്ടികൾ സുരക്ഷിതരല്ല! 17കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു, നടുക്കം മാറാതെ രാജ്യം..
വീട്ടിൽ അതിക്രമിച്ചു കയറിയാണ് രണ്ടു പേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
കാൺപൂർ: ഹരിയാനയിലെ നിർഭയ മോഡൽ ബലാത്സംഗത്തിന് പിന്നാലെ രാജ്യത്തെ നടുക്കി മറ്റൊരു സംഭവവും. ഉത്തർപ്രദേശിലെ ഹമിർപൂരിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു. ഹമിർപൂർ ജില്ലയിലെ മജ്ഗാവൺ മേഖലയിൽ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെട്ടത് ഒരു സ്ത്രീ! ആ ശബ്ദം ആരുടേത്? കോടതിയെ അറിയിച്ചു
ഉത്തരം മുട്ടി അമലാപോൾ! മൂന്ന് മണിക്കൂറിന് ശേഷം നടിയെ അറസ്റ്റ് ചെയ്തു...തൊട്ടുപിന്നാലെ സുരേഷ് ഗോപിയും
വീട്ടിൽ അതിക്രമിച്ചു കയറിയാണ് രണ്ടു പേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവസമയത്ത് പെണ്‍കുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ക്രൂരബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ജീവനോടെ കത്തിച്ചതിന് പിന്നാലെ ഇളയ സഹോദരൻ വീട്ടിലെത്തിയെങ്കിലും ഇയാളെ അക്രമികൾ അടിച്ചോടിച്ചു.
വൈകീട്ട്...
ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ മജ്ഗാവൺ മേഖലയിലാണ് ദാരുണമായ സംഭവമുണ്ടായത്. വീട്ടിൽ തനിച്ചായിരുന്ന പെണ്‍കുട്ടിയെ ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷമാണ് ബലാത്സംഗം ചെയ്തത്. ഇതിനുശേഷം അക്രമികൾ പെൺകുട്ടിയോടെ ജീവനോടെ കത്തിക്കുകയായിരുന്നു.
ഭീഷണിപ്പെടുത്തി...
സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ സഹോദരൻ വീട്ടിലെത്തിയിരുന്നെങ്കിലും ഇയാളെ അക്രമികൾ ഭീഷണിപ്പെടുത്തി. വടിയും വാളുമേന്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ സഹോദരൻ വീട്ടിൽ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.
പ്രാഥമിക നിഗമനം...
ബലാത്സംഗത്തിനിരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പെൺകുട്ടിയെ ജീവനോടെ കത്തിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചതോടെയാണ് പോലീസ് സംഭവമറിയുന്നത്.
സഹോദരൻ പറയുന്നത്...
സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ സഹോദരൻ പറയുന്നത് ഇങ്ങനെ: മുത്തശിയുടെ അടുത്ത് പോയിരുന്ന താൻ വൈകീട്ട് ആറു മണിയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. എന്നാൽ വീടിന്റെ മുൻവാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് മേൽക്കൂര പൊളിച്ച് വീട്ടിൽ പ്രവേശിച്ചു.
കരിഞ്ഞ മണം...
വീടിനകത്ത് കടന്ന തനിക്ക് മൃതദേഹം കരിഞ്ഞതിന്റെ ഗന്ധമടിച്ചെന്നും, തുടർന്ന് രണ്ടുപേർ മൃതദേഹത്തിനരികെ നിൽക്കുന്നത് കണ്ടുവെന്നും സഹോദരൻ പറഞ്ഞു. ഇതിനു സമീപം മണ്ണെണ്ണയും ഉണ്ടായിരുന്നു. എന്നാൽ തന്നെ കണ്ടതോടെ അക്രമികൾ വാളു വടിയും ഉപയോഗിച്ച് ആക്രമിക്കാൻ തുനിഞ്ഞു. തുടർന്ന് അവിടെനിന്നും ഓടിരക്ഷപ്പെട്ട് മുത്തശിയുടെ വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു.
കേസ്...
മാതാപിതാക്കളും ബന്ധുക്കളും വീട്ടിലെത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞിരുന്നു. സോനു, സുനിൽ എന്നിവരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കത്തിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇവരുടെ പരാതിയിൽ ഇരുവർക്കുമെതിരെ കേസെടുത്തതായും ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. അതേസമയം പെൺകുട്ടിയുടെ വിവാഹത്തിനായി കരുതിയ പണവും സ്വർണ്ണാഭരണങ്ങളും നഷ്ടപ്പെട്ടതായും കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. മദ്ധ്യപ്രദേശ് സ്വദേശിയുമായി വരുന്ന ഏപ്രിലിലായിരുന്നു പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.