പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കണ്ണുകള്‍ വികൃതമാക്കി; ക്രൂരതകള്‍ വേറെയും
രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ജെയ്പൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കണ്ണുകള്‍ വികൃതമാക്കി. രണ്ട് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ച ശേഷം ബൈക്കില്‍ വലിച്ചിഴച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയില്‍ ഡിസംബര്‍ 24നായിരുന്നു സംഭവം. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
രണ്ട് പേര് ചേര്‍ന്ന് 15 കാരിയായ പെണ്‍കുട്ടിയെ സാന്ത് ഗ്രാമത്തിലെ തോട്ടത്തിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി പഠിയ്ക്കുന്ന സ്കൂളിന്റെ ഉടമയും ബന്ധുവുമുള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മര്‍ദിച്ച് അവശയാക്കി
രണ്ട് യുവാക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി നിലവിളിച്ചപ്പോള്‍ ഇരുവരും ചേര്‍ന്ന് മര്‍ദിച്ച് അവശയാക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ വലിച്ചിഴച്ചുകൊണ്ടുപോയി കൊലപ്പെടുത്താനും ശ്രമിച്ചു.

പരിക്ക് ഗുരുതരം
യുവാക്കളുടെ മര്‍ദ്ദവും ക്രൂരതയും കാരണം പെണ്‍കുട്ടിയുടെ നട്ടെല്ലിന് 85 ശതമാനം ക്ഷതമേറ്റതായി ചികിത്സിയ്ക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എല്ലുകള്‍ ചതഞ്ഞതിന് പുറമേ വോക്കല്‍ കോഡിനും ക്ഷതം സംഭവിച്ചിട്ടുണ്ട്. ജെയ്പൂര്‍ എസ്എംഎസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയ്ക്ക് കൈക്കുഴയ്ക്കും കണ്ണിനും പരിക്കേറ്റിട്ടുണ്ട്.
യുവാക്കളുടെ മര്‍ദ്ദവും ക്രൂരതയും കാരണം പെണ്‍കുട്ടിയുടെ നട്ടെല്ലിന് 85 ശതമാനം ക്ഷതമേറ്റതായി ചികിത്സിയ്ക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എല്ലുകള്‍ ചതഞ്ഞതിന് പുറമേ വോക്കല്‍ കോഡിനും ക്ഷതം സംഭവിച്ചിട്ടുണ്ട്. ജെയ്പൂര്‍ എസ്എംഎസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയ്ക്ക് കൈക്കുഴയ്ക്കും കണ്ണിനും പരിക്കേറ്റിട്ടുണ്ട്.

സ്കൂളിനെതിരെ പ്രതിഷേധം
പെണ്‍കുട്ടി പഠിച്ചിരുന്ന അടച്ചിട്ട ഇംഗ്ലീഷ് മീഡിയം സ്കൂളിലെത്തി ഗ്രാമവാസികള്‍ പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

പ്രതി സ്കൂളിന്റെ ഉടമ
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പ് ക്രൂരമായി മര്‍ദിച്ച് അവശയാക്കിയ കേസിലെ പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടി പഠിയ്ക്കുന്ന സ്കൂളിന്റെ ഉടമയും രണ്ടാമന് ഇയാളുടെ ബന്ധുവുമാണ്.

ഒടുവില്‍ കുടുങ്ങി
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് തിങ്കഴാഴ്ച രാത്രി പ്രതികളെ അറസ്റ്റ് ചെയ്തു. രാകേഷ് (22), ബന്ധു നരേഷ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമ പ്രകാരമുള്ള വകുപ്പുകളും ചുമത്തും.

കേസില്‍ കുറ്റപത്രം
ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ തട്ടിക്കൊണ്ടുപോകല്‍, പീഡനം, മനപ്പൂര്‍വ്വം പരിക്കേല്പ്പിയ്ക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഏഴ് ദിവസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications