പുരുഷന്മാരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം; പുരുഷ ആയോഗ് വേണമെന്ന ആവശ്യവുമായി ബിജെപി എംപിമാർ
ദില്ലി: സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി വനിതാ കമ്മീഷനുകൾ ഉള്ളതുപോലെ പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും പരാതികൾ പരിഹരിക്കാനുമായി പുരുഷ ആയോഗ് വേണമെന്ന് ആവശ്യം. ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് ബിജെപി എംപിമാമാരാണ് പുരുഷ കമ്മീഷൻ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തില്‍ വന്‍ ദുരന്ത സാധ്യത; ജാഗ്രതാ നിര്‍ദേശത്തില്‍ കാര്യമില്ല!! ജനങ്ങള്‍ പെടുമെന്ന് ഉറപ്പ്
ഖോസിയിൽ നിന്നുള്ള എം പി ഹരിനാരായൺ രാജ്ബർ, ഹാർഡോയിൽനിന്നുള്ള ബിജെപി എംപി അൻഷുൽ വർമ എന്നിവരാണ് സ്ത്രീകളുടെ പീഡനങ്ങൾ നേരിടേണ്ടി വരുന്ന പുരുഷന്മാരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ചൂണ്ടിക്കാട്ടിയത്.
ഭാര്യമാർ പീഡിപ്പിക്കുന്നു
ഭാര്യമാരിൽ നിന്നും പീഡനങ്ങൾ എൽക്കേണ്ടി വന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇത്തരത്തിലുള്ള നിരവധി കേസുകളാണ് കോടതിയിൽ കെട്ടിക്കിടക്കുന്നത്. സ്ത്രീകളുടെ പരാതികൾ കേൾക്കാൻ നിരവധി പേരുണ്ട്. സംരക്ഷിക്കാൻ നിരവധി നിയമങ്ങളുമുണ്ട്, എന്നാൽ പുരുഷന്മാരുടെ പ്രശ്നങ്ങൾ കേൾക്കാൻ ആരുമില്ലെന്ന് ഹരിനാരായൺ രാജ്ബർ പറഞ്ഞു.
പാർലമെന്റിൽ
പുരുഷ ആയോഗ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 23ാം തീയതി ഒരു യോഗം സംഘടിപ്പിച്ചിട്ടുണ്ടെന്ന് എം പിമാർ അറിയിച്ചു. ഇതേ വിഷയം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി. എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളും തെറ്റുകാരല്ല. പക്ഷെ ഇരുവിഭാഗത്തിലും തെറ്റ് ചെയ്യുന്നവരുണ്ട്. അതുപോലെ തന്നെ പീഡിപ്പിക്കപ്പെടുന്നവരും ഉണ്ട്. അതാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതെന്ന് രാജ്ബർ പറഞ്ഞു.
ഭേദഗതി വേണം
ഐപിസി സെക്ഷൻ 498A ഭേദഗതി ചെയ്യണമെന്ന് അൻഷുൽ വർമ ആവശ്യപ്പെട്ടു. ഗാർഹിക പീഡനത്തിന് ചുമത്തുന്ന വകുപ്പ് പലപ്പോഴും സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും വർമ ചൂണ്ടിക്കാട്ടി. 1998നും 2015നും ഇടയിൽ 27 ലക്ഷം പുരുഷന്മാരാണ് സ്ത്രീകൾക്ക് അനുകൂലമായ നിയമം മൂലം അറസ്റ്റിലായത്, ഇത്തരം കേസുകളിൽ പുരുഷന്മാർക്കും നിയമ പരിരക്ഷ കിട്ടിയേ തീരുവെന്ന് വർമ പറഞ്ഞു.
വനിതാ കമ്മീഷൻ
പുരുഷന്മാർക്കായി ഒരു കമ്മീഷൻ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ പറഞ്ഞു. ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കാൻ അവർക്ക് അവകാശമുണ്ടെന്നും രേഖാ ശർമ പറഞ്ഞു. സ്ത്രീകൾക്കെതിരെ പരാതി ഉന്നയിക്കുന്ന പുരുഷന്മാരുടെ എണ്ണത്തിൽ വർധനയുണ്ടായതായി കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി മുൻപ് വ്യക്തമാക്കിയിരുന്നു. ഇത്തരം പരാതികൾ അറിയിക്കാനായി വനിതാ കമ്മീഷന്റെ ഓൺലൈൻ കംപ്ലെയിന്റ് സിസ്റ്റത്തിൽ സംവിധാനമുണ്ടാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ചിമ്പുവിനെതിരെ പരാതി! നാലാഴ്ചയ്ക്കുള്ളില്‍ 85.50 ലക്ഷം രൂപ പിഴ അടയ്ക്കണം! തുകയടച്ചില്ലേങ്കില്‍ ജപ്തി