Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശ്മീറില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് ബീഹാര്‍ ഉത്തര്‍ പ്രദേശ് സ്വദേശികള്‍

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുടെ ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്നലെ രണ്ട് ബീഹാറികളായ രണ്ട് തൊഴിലാളികളെ തീവ്രവാദികള്‍ വെടിവെച്ച് വീഴ്ത്തി. കുല്‍ഗാം ജില്ലയിലെ വാന്‍പോഹില്‍ നടന്ന വെടിവെപ്പിലാണ് രണ്ട് പേര്‍ മരിച്ചത്. മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്. ബീഹാല്‍ സ്വദേശിയായ വഴി വാണിഭക്കാരനും, ഉത്തര്‍ പ്രേശ് സ്വദേയിയായ ആശാരിയുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വഴിവാണിഭക്കാരനായഅര്‍ബിന്ദ് കുമാര്‍ ഷാ എന്നയാള്‍ക്ക് ശ്രീനഗറില്‍ നിന്നും ആശാരിയായ ശാഗിര്‍ അഹമ്മദിന് പുല്‍വാമയില്‍ നിന്നുമാണ് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു. ഇതിനോടകം 11 സൈനികരാണ് ഭീകരാക്രമത്തില്‍ കൊല്ലപ്പെട്ടത്. അഞ്ച് സൈനികര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കാശ്മീരില്‍ നിന്ന് പുറത്താക്കുകയാണ് ഭീകരരുടെ ലക്ഷ്യമെന്നാണ് ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

oi

അടിപൊളി ലുക്കില്‍ തിളങ്ങി നിരഞ്ജന; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

ഇതുവരെ കൊല്ലപ്പെട്ടവരില്‍ ശ്രീനഗറിലെ മെഡിക്കല്‍ ഷോപ്പ് ഉടമ മക്കാന്‍ ലാല്‍ ബിന്ദ്രു, ടാക്‌സി ഡ്രൈവറായ, മുഹമ്മദ് ഷാഫി, അധ്യാപകരായ ദീപക് ചാന്ദ്, സുപന്ദര്‍ കൗര്‍, തെരുവ് കച്ചവടക്കാരന്‍ വിരേന്ദര്‍ പാസ്വാന്‍ എന്നവരാണ് കൊല്ലപ്പെട്ടത്. അക്രമത്തിന്റെ പശ്ചാതലത്തില്‍ പണ്ഡിറ്റ് കുടുംബത്തില്‍പെട്ടവര്‍ കശ്മീര്‍ താഴ്വരകളിലേക്ക് മടങ്ങി. പണ്ഡിത് കുടുംബത്തില്‍പ്പെട്ടവരേറെയും സര്‍ക്കാര്‍ ജോലിക്കാരാണ്. ഇവരാണ് താഴ് വരകളിലേക്ക് മടങ്ങിയത്. സുരക്ഷാ സൈന്യത്തിന്റെ അക്രമണത്തില്‍ കഴിഞ്ഞയാഴ്ച 13 ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറില്‍ 24 മണിക്കൂറിനുള്ളി അഞ്ച് ഭീകരരെ വധിച്ചുവെന്ന് ഐജി വിജയ്കുമാര്‍ പറഞ്ഞു.

കശ്മീരില്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പെടെയുള്ള സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയില്‍ നിരവധി ഭീകരരും കൊല്ലപ്പെട്ടു. ശ്രീനഗറിലെ കാട്ടിനുള്ളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുടെ അപ്രതീക്ഷിത അക്രമം ഉണ്ടായത്. തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലില്‍, എകെ 47, ഗ്രനേഡ് തുടങ്ങിയ നിരവധി ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.

സ്‌കൂളില്‍ കയറി അധ്യാപകനെയും പ്രിന്‍സിപ്പലിനെയും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു ഈ അക്രമത്തിന്റെ പശ്ചാതലത്തില്‍ ജമ്മു കാശ്മീരിലെ സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു. ശ്രീനഗറില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ 70 കാരനേയും, തെരുവ് ഭക്ഷണ കച്ചവടക്കാരനെയും ഭീകരര്‍ കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ഭീകരരെ പിടികൂടുന്നതിനായി സൈന്യം ശക്തമായി തിരച്ചില്‍ നടത്തിയിരുന്നു. ആള്‍ക്കാരെ വധിച്ച ശേഷം പെട്ടെന്ന്് തന്നെ കടന്ന് കളയുന്നതിനാല്‍ ഇവരെ പിടികൂടാന്‍ പ്രയാസമായിരുന്നു. എന്നാല്‍ കാട്ടില്‍ നടന്ന അക്രമത്തില്‍ ഭീകരര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാവഴിയും അടച്ച ശേഷമാണ് സൈന്യം തിരച്ചില്‍ നടത്തി തിരിച്ചടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+