ജമ്മു കശ്മീരില്‍ ആക്രമണം; രണ്ട് ഭീകരരെ വധിച്ചു, പിന്നില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ !!
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയില്‍ സേനയുമായുണ്ടായ വെടിവെയ്പിലാണ് കൊല്ലപ്പെട്ടത്. പദ്ഗംപോറയില് വച്ച് മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ നിറയൊറിയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് തിരിച്ചടിച്ചത്. ഇതോടെ പ്രദേശം സൈന്യത്തിന്റെ സുരക്ഷാ വലയത്തിലാണ്.
എസ്എല്‍ആറും എകെ 47 തോക്കുകളുമാണ് കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെടുത്തത്. പുല്‍വാമ, അവന്തിപുര എന്നിവിടങ്ങളിലെ സീനിയര്‍ സൂപ്രണ്ടുമാരായ റഹീസ് അഹമ്മദ്, സാഹിദ് മാലിക്ക്, ജില്ലാ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ചന്ദന്‍ കൊഹ് ലി എന്നിവര്‍ സഞ്ചരിച്ച വാഹനം കാറിലെത്തിയ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. പോലീസ് നല്കിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഭീകരരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രണ്ട് ഭീകരരില്‍ ഒരാള്‍ തോക്കുമായി കടന്നുകളഞ്ഞതിന് പിന്നാലെയാണ് പോലീസ് വാഹനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. ഇവരില്‍ ഒരാളെ പോലീസ് പിടികൂടിയിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച ശേഷം എകെ47 തോക്കുമായി ഭീകരന് കടന്നുകളയുകായിരുന്നു. സംഭവത്തിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനാണെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications