ഗുജറാത്തില്‍ രണ്ട് ആശുപത്രികളില്‍ മരിച്ചത് 200 കുട്ടികള്‍; ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി
ഗാന്ധി നഗര്‍: രണ്ട് ആശുപത്രികളില്‍ 200ഓളം കുട്ടികളും നവജാത ശിശുക്കളും മരിക്കാന്‍ ഇടയായ സംഭവത്തില്‍ പ്രതികരിക്കാതെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ഗൗനിക്കാതെ അദ്ദേഹം നടന്നുപോയി. രാജ്കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇത്രയും കുട്ടികള്‍ ഡിസംബര്‍ മാസത്തില്‍ മാത്രം മരിച്ചത്.
വിജയ് രുപാണി രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ശിശു മരണം വന്‍ വിവാദമായിരിക്കെയാണ് ഗുജറാത്തിലെ വിവരങ്ങളും പുറത്തുവരുന്നത്...

രണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍
രണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്രയും കുട്ടികള്‍ മരിച്ചിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ചോദ്യമുന്നയിച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞത്.

കോണ്‍ഗ്രസ് ചോദിക്കുന്നു
ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ 200ഓളം കുട്ടികള്‍ മരിച്ചതിനോട് എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും പ്രതികരിക്കാത്തതെന്ന് കോണ്‍ഗ്രസ് ചോദിച്ചിരുന്നു. മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ സുസ്മിത ദേവ് ആണ് ട്വിറ്ററില്‍ വിഷയം ചര്‍ച്ചയാക്കിയത്.

ഏകപക്ഷീയമാകരുത്
രാജ്കോട്ടിലെ ആശുപത്രിയില്‍ മാത്രം 134 കുട്ടികള്‍ മരിച്ചു. അഹമ്മദാബാദില്‍ 85 കുട്ടികളും മരിച്ചു. എന്താണ് ബിജെപി നേതാക്കള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. കുട്ടികളുടെ കാര്യത്തിലുള്ള ആശങ്ക ഏകപക്ഷീയമാകരുതെന്നും സുസ്മിത ദേവ് ട്വിറ്ററില്‍ കുറിച്ചു.

എംപിയെ ടാഗ് ചെയ്തു
ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിയെ ടാഗ് ചെയ്തായിരുന്നു സുസ്മിതയുടെ ചോദ്യം. രാജസ്ഥാനിലെ കോട്ടയിലുള്ള ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവം പരിശോധിക്കുന്ന എംപിമാരുടെ കമ്മിറ്റിയില്‍ അംഗമാണ് ലോക്കറ്റ് ചാറ്റര്‍ജി.

ഡോക്ടര്‍മാരുടെ പ്രതികരണം
രാജ്കോട്ടിലെ ആശുപത്രിയില്‍ ഡിസംബറില്‍ 111 കുട്ടികള്‍ മരിച്ചുവെന്ന് ഡീന്‍ മനീഷ് മേത്ത വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 455 നവജാത ശിശുക്കളെയാണ് അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 85 കുട്ടികള്‍ മരിച്ചുവെന്ന് ആശുപത്രി സൂപ്രണ്ട് ജിഎസ് റാത്തോഡ് പറഞ്ഞു.

കാരണം അവ്യക്തം
എന്നാല്‍ കുട്ടികളുടെ മരണകാരണം എന്താണെന്ന് രണ്ടുപേരും പറഞ്ഞില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 107 കുട്ടികളാണ് മരിച്ചത്. ഇതിനെതിരെ യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ രംഗത്തുവന്നതോടെയാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications