താനും ശ്രീകൃഷ്ണനും ഒരുപോലെ! പിന്നെ ഇതൊക്കെ എന്ത്... ബലാത്സംഗത്തെ ന്യായീകരിച്ച് ഗുര്‍മീത്
ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൌദ തലവന്‍ ഗുര്‍മീത് റാം റഹിമിനെ തടവുശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ഇന്നലെയാണ് പുറത്തുവന്നത്.
ദില്ലി: പശ്ചാതാപമേ പ്രായശ്ചിതം എന്നു നാം കേട്ടിട്ടുണ്ട്. എന്നാൽ ചെയ്ത പാപത്തെ ഭാഗവൻ സക്ഷാൽ ശ്രീകൃഷ്ണനുമായി താരതമ്യപ്പെടുത്തുകയാണ് ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം. പീഡനത്തിനിരയായ സന്യാസിനിയോടാണ് ഭഗവാൻ ശ്രീകൃഷ്ണനും താനും ഒരുപോലെയാണെന്ന് ഗുർമീത് പറഞ്ഞത്. ഗുര്‍മീതിന്‍റെ ആശ്രമത്തിലെ സന്യാസിനിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം വെളിപ്പെടുത്തിയത്. തന്‍റെ കുടുംബം ഗുര്‍മീതിന്‍റെ ഉറ്റ അനുയായികളാണെന്നും അതുകൊണ്ടാണ് താനും സന്യാസിനിയായതെന്നും അവർ പറയുന്നു.
ഇനി പൂജ അങ്ങ് ജയിലിൻ; ഗുര്‍മീതിന്റെ ആശ്രമത്തില്‍ സൈന്യം; ഓഫീസുകള്‍ പൂട്ടിച്ചു
രാത്രി പത്തു മണിയോടെ എന്നെ മഹാരാജ്(ഗുര്‍മീത്) അയാളുടെ മുറിയിലേക്ക് വിളിപ്പിച്ചു. ഞാന്‍ മുറിയില്‍ ചെല്ലുമ്പോള്‍ മഹാരാജ് ടിവിയില്‍ അശ്ലീല സിനിമ കാണുകയായിരുന്നു. ബെഡില്‍ ഒരു തോക്കും വെച്ചിരുന്നു. മഹാരാജിന് ഇതുപോലെയൊക്കെ ആകാന്‍ കഴിയുമോയെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. ആ സമയം അയാള്‍ എന്നോട് പറഞ്ഞു, ഇതു പുതിയ കാര്യമൊന്നുമല്ല. ഇതൊക്കെ വര്‍ഷങ്ങളായി നടന്നുവരുന്നതാണ്. ശ്രീകൃഷ്ണന് 360 ഗോപികമാരുണ്ടായിരുന്നു. ദിവസവും ശ്രീകൃഷ്ണന്‍ അവരോടൊപ്പം സ്‍നേഹം പങ്കിട്ടു. എന്നിട്ടും ശ്രീകൃഷ്ണനെ ജനങ്ങള്‍ ദൈവമായി കണ്ട് ആരാധിക്കുന്നില്ലേ - ഗുര്‍മീത് എന്നോട് ചോദിച്ചു.
മൂന്നു വര്‍ഷത്തോളം ഭീഷണിപ്പെടുത്തി തന്നെ അയാള്‍ ലൈംഗികമായി ചൂഷണം ചെയ്തു. ആശ്രമത്തിലെ വഴങ്ങാത്ത പെണ്‍കുട്ടികളെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ആരും ഒന്നും പുറത്തുപറയില്ലെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കളും പോലീസും മന്ത്രിമാരുമൊക്കെ അയാളുടെ കൂടെയാണെന്നും അതുകൊണ്ട് തന്നെ അയാള്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും ആരും അനക്കില്ലെന്നും ഗുര്‍മീത് ഭീക്ഷണിപ്പെടുത്തിയിരുന്നു.