2011ലെ ജാതി സെൻസസ്: പിഴവുകളുള്ളതിനാല്‍ പുറത്ത് വിടാനാവില്ലെന്ന് കേന്ദ്രസർക്കാർ
ദില്ലി: 2011ലെ ജാതി സെൻസസ് ഫലം പരസ്യമാക്കാതിരുന്നത് പിഴവുകള്‍ സംഭവിച്ചതുകൊണ്ടാണെന്ന് കേന്ദ്ര സർക്കാർ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസ് (എസ്‌ഇസിസി) മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) ഡാറ്റയല്ല. സർവേയില്‍ ചില തെറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കും. അതിനാലാണ് റിപ്പോർട്ട് പുറത്ത് വിടാത്തതെന്നുമാണ് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച സുപ്രീംകോടതിയെ അറിയിച്ചത്.
ഒ ബി സി വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ പൂർണമായി പിന്തുണയ്ക്കുന്നതായി സർക്കാർ പറഞ്ഞു. എന്നാൽ വ്യവസ്ഥകൾ വെച്ച സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് അനുസൃതമായിട്ടായിരിക്കും നടപടികളെന്നും കേന്ദ്ര വ്യക്തമാക്കി. സംസ്ഥാനത്തിനകത്തെ പിന്നാക്കാവസ്ഥയിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്വഭാവത്തെയും പ്രത്യാഘാതങ്ങളെയും കുറിച്ച് അന്വേഷണം നടത്താൻ ഒരു കമ്മീഷൻ രൂപീകരിക്കുന്നത് ഉള്‍പ്പടേയുള്ള വ്യവസ്ഥകളാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്.

2011ലെ ജാതി സെൻസസ് ഫലം വെളിപ്പെടുത്താൻ കേന്ദ്രത്തിനും മറ്റ് അധികാരികൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സംസ്ഥാന സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടും വിവരങ്ങള്‍ കൈമാറാന്‍ കേന്ദ്ര തയ്യാറായില്ലെന്നും ഹർജിയില്‍ പറയുന്നു. അതേസമയം, സംവരണത്തിന് മാത്രമല്ല, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലും SECC 2011-നെ ആശ്രയിക്കാനാകില്ലെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കർ, സിടി രവികുമാർ തുടറങ്ങിയവരുടെ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്.
ശക്തയായ വനിതയെന്ന് മഞ്ജു വാര്യർ, സയനോരക്ക് സ്നേഹ ചുംബനം: ഭാവനയ്ക്ക് ഇന്ന് പിറന്നാള്‍
"ഇത് മറ്റൊരു ആവശ്യത്തിനായി ശേഖരിച്ചതാണ്, അതില്‍ ചില പിഴവുള്ളതായി കണ്ടെത്തി", സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനോട് പറഞ്ഞു. "എസ്ഇസിസി എന്നത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരെയാണ് സൂചിപ്പിക്കുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഒബിസികൾ ഒഴികെയുള്ള ആളുകളും ഇതിലുണ്ടാകും. ഒബിസികൾക്ക് സംവരണം വേണമെന്ന് ഞാൻ പൂർണ്ണമായി പിന്തുണയ്ക്കുന്നു, എന്നാൽ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനപ്രകാരമായിരിക്കും ഇത് നടപ്പിലാവേണ്ടത്" അദ്ദേഹം പറഞ്ഞു.
അതേസമയം, 2011ലെ ജാതി സെൻസസിൽ നിന്ന് ലഭിച്ച 98 ശതമാനം വിവരങ്ങളും ശരിയാണെന്ന് പാർലമെന്റിന്റെ സമിതിയോട് കേന്ദ്രസർക്കാർ പറഞ്ഞതായി മഹാരാഷ്ട്രയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശേഖർ നഫാഡെ വാദിച്ചു. SECC 2011 ലെ ഡാറ്റ സംവരണത്തിന്റെ ഉദ്ദേശ്യത്തിന് വിശ്വസനീയമല്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
2010ലെ ഭരണഘടനാ ബെഞ്ച് വിധിയിൽ പറഞ്ഞിരിക്കുന്ന ട്രിപ്പിൾ ടെസ്റ്റും പിന്നീട് മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയും പാലിച്ചാൽ മാത്രമേ ഒബിസികൾക്ക് സംവരണവുമായി മുന്നോട്ടുപോകാനാകൂവെന്ന് വാദം കേൾക്കുന്നതിനിടെ ബെഞ്ച് നിരീക്ഷിച്ചു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications