Get Updates
Get notified of breaking news, exclusive insights, and must-see stories!

2014 ല്‍ എന്‍ഡിഎ ട്വിസ്റ്റ് പ്രവചിച്ചത് ഒരേ ഒരു സര്‍വ്വേ, ഇത്തവണത്തെ ട്രന്‍റ് നിര്‍ണായകം!!

ദില്ലി: രാജ്യം ഇനി ആര് ഭരിക്കുമെന്ന നിര്‍ണായക ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ മെയ് 23 വരെ കാത്തിരിക്കണം.അതേസമയം ഇന്ന് ഏഴാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോട് കൂടി തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവരും. രാജ്യം ഉദ്വോഗത്തോടെ കാത്തിരിക്കുന്ന നിര്‍ണായക വിധിയുടെ ഒരു മിനി കോപ്പിയെന്ന് വേണമെങ്കില്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ പറയാം.

മോദി തരംഗത്തില്‍ 2014 ല്‍ ബിജെപി ലോക്സഭ തൂത്തുവാരിയെങ്കിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഒന്നും തന്നെ അത്തരം ഒരു പ്രവചനം നടത്തിയിരുന്നില്ല.2014 മാധ്യമങ്ങള്‍ പുറത്തുവിട്ട എക്സിറ്റ് പോളുകള്‍ എത്രത്തോളം ശരിയായിരുന്നവെന്ന് നോക്കാം.

 ഏറെ കുറേ ഒരുപോലെ

ഏറെ കുറേ ഒരുപോലെ

മോദി തരംഗത്തില്‍ 2014 ല്‍ ബിജെപി ലോക്സഭ തൂത്തുവാരിയെങ്കിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഒന്നും തന്നെ അത്തരം ഒരു പ്രവചനം നടത്തിയിരുന്നില്ല.2014 മാധ്യമങ്ങള്‍ പുറത്തുവിട്ട എക്സിറ്റ് പോളുകള്‍ എത്രത്തോളം ശരിയായിരുന്നവെന്ന് നോക്കാം.

 കൂറ്റന്‍ വിജയം

കൂറ്റന്‍ വിജയം

അട്ടിമറി വിജയമായിരുന്നു 2014 ല്‍ ബിജെപി നേടിയത്. ആകെയുള്ള 543 സീറ്റുകളില്‍ ബിജെപി നേടിയത് 282 സീറ്റുകളായിരുന്നു. എന്നാല്‍ ബിജെപിയുടെ ഈ കൂറ്റന്‍ വിജയം പ്രവചിച്ചത് ചാണക്യ മാത്രമാണ് ബിജെപിയുടെ വിജയം ഏറെ കുറേ ശരിയായ രീതിയില്‍ പ്രവചിച്ചത്.

 സീറ്റുകള്‍ ഇങ്ങനെ

സീറ്റുകള്‍ ഇങ്ങനെ

എന്‍ഡിഎ 340 സീറ്റുകള്‍ നേടുമെന്നായിരുന്നു ചാണക്യയുടെ പ്രവചനം. 70 സീറ്റുകള്‍ യുപിഎ നേടുമെന്നും ചാണക്യ പ്രവചിച്ചിരുന്നു. അതേസമയം എന്‍ഡിഎ 336 സീറ്റുകളാണ് നേടിയത്. ബിജെപി തനിച്ച് 282 നേടിയപ്പോള്‍ യുപിഎയ്ക്ക് 60 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

 ടൈംസ് നൗ പ്രവചനം

ടൈംസ് നൗ പ്രവചനം

കോണ്‍ഗ്രസ് നേടിയതാകട്ടെ വെറും 44 സീറ്റുകള്‍. ടൈംസ് നൗവിന്‍റെ പ്രവചനവും ഏറെകുറേ സമാനമായിരുന്നു. എന്‍ഡിഎയ്ക്ക് 249 സീറ്റുകളായിരുന്നു പ്രവചനം. യുപിഎയ്ക്ക് 148 ഉം പ്രവചിച്ചിരുന്നു. യുപിഎയ്ക്ക് 1999 ല്‍ കിട്ടിയതിനേക്കാള്‍ കൂടുതലായിരുന്നു ടൈംസ് നൗവിന്‍റെ പ്രവചനം.

 ഏറെ മാറി നിന്ന പ്രവചനങ്ങള്‍

ഏറെ മാറി നിന്ന പ്രവചനങ്ങള്‍

സിഎന്‍എന്‍ ഐബിഎന്‍ 261-283 സീറ്റുകള്‍ വരെയായിരുന്നു എന്‍ഡിഎയ്ക്ക് പ്രവചിച്ചത്. അതേസമയം എന്‍ഡിഎയ്ക്ക് പ്രവചിച്ച് 94 സീറ്റുകളായിരുന്നു. ബാക്കിയുള്ള പ്രവചനങ്ങളെല്ലാം തന്നെ യഥാര്‍ത്ഥ ഫലത്തില്‍ നിന്ന് ഏറെ അകന്ന് നില്‍ക്കുന്ന പ്രവചനങ്ങളായിരുന്നു.

 ഇത്തവണ ട്വിസ്റ്റ്

ഇത്തവണ ട്വിസ്റ്റ്

അതേസമം ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിനോടടുക്കവേ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശ്രദ്ധേയമായിരുന്നു. വരാനിരിക്കുന്നത് ഒരു തൂക്കുസഭയാകുമെന്നായിരുന്നു ഡിസംബറില്‍ പല എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചത്.

 ജനവരി മുതല്‍ ഏപ്രില്‍ വരെ

ജനവരി മുതല്‍ ഏപ്രില്‍ വരെ

എന്നാല്‍ തിരഞ്ഞെടുപ്പിന് ഒരുമാസം മുന്‍പുള്ള എക്സിറ്റ് പോളുകള്‍ ബിജെപിക്ക് നേരിയ ഭൂരിപക്ഷമാണ് പ്രവചിച്ചത്. ഇന്ത്യാ ടുഡേ കര്‍വി, എബിപി ന്യൂസ്-സി വോട്ടര്‍, ടൈംസ് നൗ-വിഎംആര്‍, സീ ന്യൂസ് എന്നീ സര്‍വ്വേകള്‍ എല്ലാം ജനവരിയില്‍ പ്രവചിച്ചത് കേന്ദ്രത്തില്‍ ഇനി ഒരു തൂക്കു സഭയാണ്.

നേരിയ ഭൂരിപക്ഷം

നേരിയ ഭൂരിപക്ഷം

എന്നാല്‍ മാര്‍ച്ചായപ്പോഴേക്കും കാര്യങ്ങള്‍ തകിടം മറിഞ്ഞു. ബിജെപിക്ക് നേരിയ ഭൂരിപക്ഷമാണ് പിന്നീട് ഈ എക്സിറ്റ് പോളുകളെല്ലാം പ്രവിച്ചത്. ബാലക്കോട്ട് തിരിച്ചടിയ്ക്ക് ശേഷമാണ് സര്‍ക്കാരിന്‍റെ പ്രതിച്ഛായ ഉയര്‍ന്നതെന്നാണ് കരുതപ്പെടുന്നത്.

ബാലക്കോട്ട് തിരിച്ചടി

ബാലക്കോട്ട് തിരിച്ചടി

കഴിഞ്ഞ വര്‍ഷം അവസാനം വരെ ജനപ്രീതിയും വിശ്വാസത്തിലും ഏറെ പിന്നിലായിരുന്നു മോദി സര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ ആത്മവിശ്വാസം തിരിച്ചുകിട്ടിയ നിലയിലായിരുന്നു കോണ്‍ഗ്രസ്.എന്നാല്‍ ബാലക്കോട്ട് തിരിച്ചടിയോടെ കാര്യങ്ങള്‍ മാറി മറിഞ്ഞെന്നായിരുന്നു പല സര്‍വ്വേകളും പ്രവചിച്ചത്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു പിന്നീടുള്ള ബിജെപിയുടെ തിര‍ഞ്ഞെടുപ്പ് പ്രചരണങ്ങളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+