സെന്‍സസില്‍ മതമേതെന്ന ചോദ്യത്തിന് ആറ് ഓപ്ഷന് മാത്രം; കുടിവെള്ളത്തിനും കുടിയേറ്റത്തിനും പുതിയ ചോദ്യങ്ങള്‍
ന്യൂഡല്‍ഹി: 2021 ലെ സെന്‍സസില്‍ മതം ഏതെന്ന ചോദ്യത്തിന് ഉത്തരം നല്കാന് കൊടുത്തിരിക്കുന്നത് ആറ് ഓപ്ഷനുകള്‍ മാത്രം. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധമതം, ജൈനമതം എന്നിങ്ങനെ ആറ് ഓപ്ഷനുകളാണ് മതമേതെന്ന ചോദ്യത്തിന് നല്‍കിയിരിക്കുന്നത്. പ്രത്യേക മതമായി കണക്കാക്കണമെന്ന് നിരവധി സമുദായങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഈ ആറ് മതങ്ങളെ മാത്രമെ പരിഗണിക്കൂ എന്ന് സാരം.
മറ്റ് മതങ്ങള്‍ക്ക്, മതത്തിന്റെ പേര് പൂര്‍ണമായി എഴുതാം. എന്നാല്‍ ഒരു കോഡ് നമ്പറും നല്കാന് പാടില്ല. ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലെ പ്രകൃതിയെ ആരാധിക്കുന്ന ആദിവാസികളായ സര്‍ണ വിഭാഗക്കാര്‍ തങ്ങളെ പ്രത്യേക മതമായി പട്ടികപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടകയിലെ ലിംഗായത്തുകളും സമാനമായ ആവശ്യം ഉന്നയിക്കുന്നുണ്ട്.

2011-ലെ സെന്‍സസ് സമയത്ത് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെന്‍സസ് ഉദ്യോഗസ്ഥര്‍ മതത്തിന് വിശദമായ കോഡുകള്‍ രൂപകല്പന ചെയ്തിരുന്നു. അതേസമയം നിങ്ങളുടെ വീട്ടിലെ പ്രധാന കുടിവെള്ള സ്രോതസുകളിലൊന്ന് കുപ്പിവെള്ളമാണോ എന്ന ചോദ്യവും സെന്‍സസില്‍ ഉണ്ടായിരിക്കും. ഇത് കൂടാതെ അടുക്കളയില്‍ എല്‍പിജി, പിഎന്‍ജി കണക്ഷന് ഉണ്ടോ? വീട്ടില്‍ എത്ര സ്മാര്‍ട്ട്ഫോണ്‍, ഡിടിഎച്ച് കണക്ഷനുകള്‍ ഉണ്ട് എന്നൊക്കെയുള്ള ചോദ്യങ്ങളുമുണ്ട്.
ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ കുടിയേറ്റത്തിന് കാരണമായ ഘടകങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് വിദ്യാഭ്യാസം, വിവാഹം, ജോലി തുടങ്ങിയ നിലവിലുള്ള ഓപ്ഷനുകള്‍ കൂടാതെ പ്രകൃതി ദുരന്തങ്ങള്‍ എന്ന ഒരു പുതിയ ഓപ്ഷനും അവതരിപ്പിക്കുന്നുണ്ട്. വൈകല്യങ്ങളുടെ തരങ്ങളെയും കാരണങ്ങളെയും കുറിച്ചുള്ള ചോദ്യത്തിന് ആസിഡ് ആക്രമണം, ബൗദ്ധിക വൈകല്യം, വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ ഡിസീസ്, ബ്ലഡ് ഡിസോര്‍ഡര്‍ എന്നിവ ഉള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്.
വാടകവീട്ടില്‍ താമസിക്കുന്ന ഒരാള്‍ക്ക് മറ്റെവിടെയെങ്കിലും വീട് ഉണ്ടോ അതോ പാര്‍പ്പിട സ്വത്ത് ഇല്ലേ എന്നതിന്റെ വിശദാംശങ്ങളും രേഖപ്പെടുത്തും. കുടിവെള്ളത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള ചോദ്യത്തില്‍ താമസ പരിസരത്തിന് സമീപം എന്നതില്‍ നഗരപ്രദേശങ്ങളില്‍ 100 മീറ്ററിനുള്ളില്‍ എന്നും ഗ്രാമപ്രദേശങ്ങളില്‍ 500 മീറ്ററിനുള്ളില്‍ എന്നും പട്ടികപ്പെടുത്തിയിരിക്കുന്നു.
മേയ് 22 ന് സെന്‍സസ് ഓഫീസായ ജങ്കാനന ഭവന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തിരുന്നു. ഈ സമയത്ത് പുറത്തിറക്കിയ പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്. രാജ്യത്ത് 2021 ല്‍ ആയിരുന്നു സെന്‍സസ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത് മാറ്റിവെക്കേണ്ടി വന്നു. പുതിയ സെന്‍സെസ് ഷെഡ്യൂള്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല.
ആദ്യ ഘട്ടത്തിനായുള്ള 31 ചോദ്യങ്ങള്‍ 2020 ജനുവരി 9-ന് വിജ്ഞാപനം ചെയ്തു. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പിനായി 28 ചോദ്യങ്ങള്‍ അന്തിമമാക്കിയിട്ടുണ്ട് എന്നാണ് വിവരം. 26 ലക്ഷത്തിലധികം ജനസംഖ്യയുള്ള 36 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 76 ജില്ലകളില്‍ 2019-ല്‍ നടത്തിയ ഒരു പ്രീ-ടെസ്റ്റ് എക്സൈസിലാണ് രണ്ട് ഘട്ടങ്ങളിലുമുള്ള അവസാന സെറ്റ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications