7 ൽ 5 ലും ഭരണം നേടി മിന്നിച്ച ബിജെപി, പഞ്ചാബിൽ അട്ടിമറി നേടിയ ആം ആദ്മി; 2022 ലെ തിരഞ്ഞെടുപ്പ് വിജയങ്ങൾ
ദില്ലി: നിയസഭ തിരഞ്ഞെടുപ്പുകളിൽ ബി ജെ പി വലിയ നേട്ടം കൊയ്ത വർഷമാണ് കടന്ന് പോകുന്നത്. 2022 ൽ തിരഞ്ഞെടുപ്പ് നടന്ന 7 സംസ്ഥാനങ്ങളിൽ 5 സംസ്ഥാനങ്ങളിലായിരുന്നു ബി ജെ പിക്ക് ഭരണം ലഭിച്ചത്. മറുവശത്ത് കോൺഗ്രസിനാകട്ടെ കയ്യിലിരുന്ന സംസ്ഥാനമടക്കം കൈവിട്ടു.

ബി ജെ പി ഭരിച്ചിരുന്ന ഗോവ, മണിപ്പൂർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, കൂടാതെ കോൺഗ്രസ് ഭരിച്ചിരുന്ന പഞ്ചാബ് എന്നിവടങ്ങളിൽ ഈ വർഷം ആദ്യമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ബി ജെ പി നാല് സംസ്ഥാനങ്ങളിലും ഭരണം നിലനിർത്തി. ഗോവയിൽ 40 അംഗ സഭയിൽ 20 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. കോൺഗ്രസിന് 11 സീറ്റുകളും. ഈ വർഷം സെപ്റ്റംബറിൽ കോൺഗ്രസിന്റെ എട്ട് എം എൽ എമാർ ബി ജെ പിയിൽ ചേർന്നിരുന്നു. ഇതോടെ ബി ജെ പിയുടെ അംഗബലം 28 ആയി.

കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ സംസ്ഥാനത്തെ പതിവ് തെറ്റിച്ച് കൊണ്ടായിരുന്നു ബി ജെ പി അധികാര തുടർച്ച നേടിയത്. 47 സീറ്റുകൾ ബി ജെ പി നേടിയപ്പോൾ കോൺഗ്രസിന് 19 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മണിപ്പൂരിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഭരണം പിടിക്കുമെന്ന് അവകാശപ്പെട്ടിറങ്ങിയ കോൺഗ്രസ് കനത്ത തോൽവി രുചിച്ചു. 60 അംഗ സഭയിൽ 32 സീറ്റുകളായിരുന്നു ബി ജെ പി നേടിയത്. ഉത്തർപ്രദേശിൽ ചരിത്ര നേട്ടവുമായാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബി ജെ പി അധികാരം നിലനിർത്തിയത്. . 37 കൊല്ലത്തിന് ശേഷം യുപിയിൽ ആദ്യമായി അധികാര തുടർച്ച നേടിയ പാർട്ടിയെന്ന റെക്കോഡാണ് ബി ജെ പി നേടിയത്. 143 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി തേരോട്ടത്തിൽ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് നിഷ്പ്രഭരായി പോകുന്നതായിരുന്നു കാഴ്ച. 117ല്‍ 92 സീറ്റ് നേടിയായിരുന്നു ആം ആദ്മി അധികാരം പിടിച്ചത്. 2017 ൽ 77 സീറ്റ് നേടിയ കോൺഗ്രസ് 18 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു.

ബി ജെ പിയുടെ ആത്മവിശ്വാസം കൂടുതൽ ഉയർത്തുന്നതായിരുന്നു ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്ത്. ബി ജെ പിയുടെ തന്നെ കണക്ക് കൂട്ടലുകൾ പോലും തെറ്റിച്ച് കൊണ്ട് റെക്കോഡ് വിജയമായിരുന്നു ഇത്തവണ പാർട്ടി ഗുജറാത്തിൽ നേടിയത്. ആകെയുള്ള 182 സീറ്റിൽ 156 സീറ്റുകളും നേടാൻ ബി ജെ പിക്ക് സാധിച്ചു. ആം ആദ്മി അക്കൗണ്ട് തുറന്ന ഗുജറാത്തിൽ കോൺഗ്രസ് 18 സീറ്റിൽ ഒതുങ്ങി. 5 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്.

കോൺഗ്രസിനെ സംബന്ധിച്ച് ഈ വർഷം ആശ്വസിക്കാൻ വക നൽകിയ ഏക ഫലം ഹിമാചൽ പ്രദേശിലേതായിരുന്നു. ഭരണതുടർച്ച നേടുമെന്ന ബി ജെ പി അവകാശവാദങ്ങളെയെല്ലാം തള്ളി കോൺഗ്രസ് ഭരണം തിരിച്ച് പിടിക്കുകയായിരുന്നു. വാശിയേറിയ പോരാട്ടത്തിൽ 39 സീറ്റുകൾ നേടിയായിരുന്നു കോൺഗ്രസ് വിജയിച്ചത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications