'പക വീട്ടാൻ കടുവകളെ മടയിൽ ചെന്ന് പൂട്ടിയ ബിജെപി'; 2022 നെ ഞെട്ടിച്ച മഹാരാഷ്ട്രയിലെ അട്ടിമറി
2022 ൽ ദേശീയ രാഷ്ട്രീയം പല അട്ടിമറികൾക്കും സാക്ഷ്യം വഹിച്ചു. അതിൽ പ്രധാനമായിരുന്നു മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മാഹാ വികാസ് അഘാഡി സഖ്യത്തിന്റെ പതനം. കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാൻ ബി ജെ പി 'ഓപ്പറേഷൻ താമര' പ്രയോഗിച്ചതോടെയായിരുന്നു ഇവിടെ സർക്കാർ നിലംപതിച്ചത്.

2019 ലായിരുന്നു മഹാരാഷ്ട്രയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. ബി ജെ പിയും ശിവസേയും സഖ്യത്തിലായിരുന്നു മത്സരം. ഭരണം ലഭിച്ചതോടെ ശിവസേന മുഖ്യമന്ത്രി കസേരയ്ക്കായി അവകാശം ഉന്നയിച്ചു. ഇത് അംഗീകരിക്കാൻ ബി ജെ പി തയ്യാറായില്ല. ഇതോടെ പതിറ്റാണ്ടോളം കൂടെ നിന്ന ശിവസേന ബിജെപിയുമായി ഉടക്കി പിരിഞ്ഞു. ബി ജെ പിയെ ഭരണത്തിൽ നിന്നും അകറ്റാൻ ബദ്ധ ശത്രുക്കളായ കോൺഗ്രസും ശിവസേനയുമായി സഖ്യം രൂപീകരിക്കുകയും ചെയ്തു.ബി ജെ പിയെ സംബന്ധിച്ച് ശിവസേനയുടെ ഈ നീക്കം തെല്ലൊന്നുമല്ല ഞെട്ടിച്ചത്. അധികാരം നഷ്ടപ്പെട്ട ബി ജെ പി മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച ഓപ്പറേഷൻ താമര പറയറ്റി. എൻ സി പി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനേയും അദ്ദേഹത്തിന്റെ പക്ഷത്തുള്ള എം എൽ എമാരേയും മറുകണ്ടം ചാടിക്കാനായിരുന്നു നീക്കം. എന്നാൽ മഹാരാഷ്ട്രയിൽ ആ അത് നടപ്പായില്ല.

മഹാരാഷ്ട്ര പോലൊരു സംസ്ഥാനത്തെ് നേരിട്ട തിരിച്ചടി ബി ജെ പിക്ക് അംഗീകരിക്കാനാകുമായിരുന്നില്ല. എന്നിരുന്നാലും എം വി എ സർക്കാർ അധിക കാലം നീണ്ട് പോകില്ലെന്നും ആഭ്യന്തര തർക്കങ്ങൾ സഖ്യത്തിന്റെ പതനത്തിന് കാരണമാകുമെന്നും ബി ജെ പി പ്രതീക്ഷിച്ചു. എന്നാൽ പാർട്ടിയുടെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ച് കൊണ്ട് മൂന്നര വർഷത്തോളമാണ് സഖ്യം തുടർന്നത്.ഇതോടെ ഭരണം അസ്ഥിരപ്പെടുത്താനുള്ള സകല തന്ത്രങ്ങളും ബി ജെ പി പുറത്തെടുത്തു. തുടക്കത്തിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരേയും ദേശീയ അന്വേഷണ ഏജൻസികളേയുമെല്ലാം ഇറക്കി നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ അത്തരം ഭീഷണികളൊന്നും വിലപ്പോയില്ല.

ഇതോടെ സഖ്യത്തിന് യാതൊരു ഇളക്കവും തട്ടില്ലെന്ന് ഉദ്ധവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനിടെയാണ് എം വി എ സർക്കാരിനെ ഞെട്ടിച്ച് കൊണഅട് ശിവസേന പക്ഷത്തുള്ള എക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ള 30 ഓളൺ എം എൽ എമാരെ ബി ജെ പി തങ്ങളുടെ പാളയത്തിൽ എത്തിച്ചത്. എം എൽ എമാരെ തിരികെയെത്തിക്കാൻ തങ്ങളാൽ ആകും വിധമുള്ള നീക്കങ്ങളെല്ലാം ഉദ്ധവ് പുറത്തെടുത്തിരുന്നു. സർക്കാരിനെ സംരക്ഷിക്കാൻ കോൺഗ്രസും എൻ സി പിയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ വരെ തയ്യാറാണെന്നും ഉദ്ധവ് ഷിൻഡെയെ അറിയിച്ചെങ്കിലും അനുനയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവിൽ ബി ജെ പി തന്ത്രങ്ങൾക്ക് മുന്നിൽ ഉദ്ധവിന് അടിയറവ് പറയേണ്ടി വന്നു.

അധികാരം നേടിയെങ്കിലും ബി ജെ പിയുടെ കണക്ക് കൂട്ടൽ അനുസരിച്ചല്ല കാര്യങ്ങൾ നീങ്ങിയത്. സമ്മർദ്ദങ്ങളെ തുടർന്ന് ഷിൻഡെയെ ബി ജെ പിക്ക് മുഖ്യമന്ത്രിയാക്കേണ്ടി വന്നു. മുൻ മുഖ്യമന്ത്രി ഫഡ്നാവിസിനെ ഉപമുഖ്യമന്ത്രിയും. മനസില്ലാ മനസോടെ ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്ത ഫഡ്നാവിസ് ഒട്ടും തൃപ്തനല്ലെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ഷിൻഡെ ക്യാമ്പിനെ ഒതുക്കി ബി ജെ പി തന്നെ മുഖ്യമന്ത്രി പദം കൈയ്യാളുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ അത്തരമൊരു നീക്കം തിരിച്ചടിയാകുമെന്നാണ് പക്ഷേ ചില നേതാക്കൾ മുന്നറിയിപ്പ് നൽകുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications