പ്രതിപക്ഷ നീക്കത്തില്‍ അടിപതറി ബിജെപി; ചിരാഗിനെ ഒപ്പം കൂട്ടും, എന്‍ഡിഎ വിപുലീകരിക്കും
ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒന്നിക്കുമെന്ന് ഉറപ്പായതോടെ എന്‍ ഡി എ വിപുലപ്പെടുത്താനുള്ള നീക്കവുമായി ബി ജെ പി. ഇതിന് മുന്നോടിയായി ജൂലൈ 18 ന് ദല്‍ഹിയില്‍ നടക്കുന്ന എന്‍ ഡി എ യോഗത്തില്‍ പങ്കെടുക്കാന്‍ ലോക് ജനശക്തി പാര്‍ട്ടി ( രാം വിലാസ് പാസ്വാന് ) നേതാവ് ചിരാഗ് പാസ്വാനെ ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദ ക്ഷണിച്ചു.
എന്‍ ഡി എയുടെ പ്രധാന ഘടകമാണ് പ്രാദേശിക പാര്‍ട്ടികളെന്നും പാവപ്പെട്ടവരുടെ വികസനത്തിനും ക്ഷേമത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തില്‍ പങ്കാളിയാകണമെന്നും ആണ് ചിരാഗ് പാസ്വാന് നല്കിയ കത്തില്‍ നദ്ദ പറയുന്നു. കഴിഞ്ഞ വര്‍ഷം നിതീഷ് കുമാറിന്റെ ജെ ഡി യു, എന്‍ ഡി എ വിട്ട് മഹാഗത്ബന്ധന് സര്‍ക്കാരിന്റെ ഭാഗമായിരുന്നു.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എന്‍ ഡി എ വിട്ട എല്‍ ജെ പിയെ ഒപ്പം കൂട്ടാന്‍ ബി ജെ പി ശ്രമിക്കുന്നത്. അതേസമയം നദ്ദയുടെ കത്തിന് എന്ത് മറുപടി കൊടുക്കണം എന്നത് സംബന്ധിച്ച് എല്‍ ജെ പി തീരുമാനമെടുത്തിട്ടില്ല. പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച ശേഷം തങ്ങള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും എന്നും ചിരാഗ് പാസ്വാന് പറഞ്ഞു.
'മുന്‍കാലങ്ങളില്‍ ഞങ്ങള്‍ വിവിധ വിഷയങ്ങളില്‍ ബി ജെ പിയെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ എന്‍ ഡി എ യോഗത്തിലേക്ക് പോകണമോ വേണ്ടയോ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനം', ചിരാഗ് പാസ്വാന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ മകനാണ് ചിരാഗ് പാസ്വാന്.
അതേസമയം ചിരാഗ് പാസ്വാനെ ബി ജെ പി കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമാണ്. അടുത്തിടെ ജീവന് ഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചിരാഗ് പാസ്വാന് ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു. അതിനിടെ കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് വെള്ളിയാഴ്ച രാത്രി ചിരാഗ് പാസ്വാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് നിത്യാനന്ദ് റായ് ചിരാഗ് പാസ്വാനുമായി കൂടിക്കാഴ്ച നടത്തുന്നത്. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ വിട്ട് ഒറ്റക്ക് മത്സരിച്ച എല്‍ ജെ പി ക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും പാര്‍ട്ടിയുടെ വോട്ട് ബാങ്ക് കാക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഇതാണ് ബി ജെ പി വീണ്ടും ചിരാഗിലേക്ക് ചൂണ്ടയെറിയാന്‍ കാരണം.
അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റ് ചെറിയ പാര്‍ട്ടികള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാദേശിക പാര്‍ട്ടികള്‍ എന്നിവയുള്‍പ്പെടെ നിരവധി പുതിയ കക്ഷികള്‍ എന്‍ ഡി എ യോഗത്തില്‍ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയെ ബി ജെ പി, എന്‍ ഡി എയിലേക്ക് തിരികെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇവരും ജൂലൈ 18 ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തില്‍ പങ്കെടുത്തേക്കും എന്നാണ് വിവരം.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില












Click it and Unblock the Notifications