നോർത്ത് ദില്ലിയിലെ വീട്ടിൽ തീപിടുത്തം, 3 സ്ത്രീകൾ വെന്തുമരിച്ചു
ദില്ലി: ദില്ലി ഷാലിമാർ ബാഗിലെ വീട്ടിലുണ്ടായ തീപിടുത്തത്തിൽ 3 സ്ത്രീകൾ കൊല്ലപ്പെട്ടു. സംഭവത്തിൽ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. മൂന്ന് കുട്ടികൾ ഉൾപ്പെടെ 6 പേരെ കെട്ടിടത്തിൽ നിന്നും രക്ഷപെടുത്തി. വീടിന്റെ ടെറസിലേക്കുള്ള വാതിൽ പൊളിച്ച് അകത്ത് കടന്നാണ് പോലീസ് ഇവരെ പുറത്തെത്തിച്ചത്.
ദില്ലിയില്‍ പ്രക്ഷോഭം ശക്തം, ജാമിയ മിലിയയില്‍ ജനുവരി 5 വരെ അവധി പ്രഖ്യാപിച്ചു, പരീക്ഷകള്‍ റദ്ദാക്കി!
രണ്ട് സ്ത്രീകൾ വീടിനുള്ളിൽ ബോധരഹിതരായി കിടക്കുകയായിരുന്നു. കാന്ത( 75), കിരൺ ശർമ( 62), സോമാവതി( 42) എന്നിവരാണ് തീപിടുത്തത്തിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
7 ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീ അണച്ചത്. ദില്ലിയിലെ അനാജ് മണ്ഡിയിലെ അനധികൃത ബാഗ് നിർമാണ ഫാക്ടറിയിൽ കഴിഞ്ഞയാഴ്ച ഉണ്ടായ തീപിടുത്തത്തിൽ 43 തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. 62 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയായിരുന്നു ഫാക്ടറി പ്രവർത്തിച്ചിരുന്നത്. ശനിയാഴ്ച രാവിലെ പശ്ചിമ ദില്ലിയിലെ ഒരു ഫാക്ടറിയിൽ തീപിടുത്തം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.