എരിക്കിന്പാല് കൊടുത്തിട്ടും മരിച്ചില്ല; ശ്വാസം മുട്ടിച്ചു കൊന്നു!! നാല് ദിവസം പ്രായമായ പെണ്‍കുട്ടി
മധുര: മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് വന്നിരിക്കുന്നത്. നാലു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. അമ്മ അറിയാതെ നടത്തിയ കൊലപാതകം പ്രതികള്‍ മറച്ചുവെച്ചിരുന്നുവെങ്കിലും ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ സത്യം പുറത്തുവന്നു.
നാലാമതും പെണ്‍കുഞ്ഞ് പിറന്നതാണ് കൊലപാതകത്തിന് കാരണമത്രെ. കുഞ്ഞു മുഖത്തേക്ക് പ്രതികള്‍ ഇരുവരും നോക്കിയിരുന്നില്ലേ....? എങ്ങനെ സാധിച്ചു എന്ന ചോദ്യങ്ങള്‍ക്കൊന്നും ഇവിടെ പ്രസക്തിയില്ല. എരിക്കിന്പാല് കൊടുത്ത് കൊല്ലാന്‍ നോക്കിയെങ്കിലും കുട്ടി അതിജീവിച്ചു. പിന്നീടാണ് ശ്വാസം മുട്ടിച്ചത്. പോലീസ് നല്കുന്ന വിവരങ്ങള്‍ ഇങ്ങനെ....

അച്ഛനും മുത്തശ്ശിയും അറസ്റ്റില്‍
മധുര ജില്ലയിലെ ഷോളവന്ദന്‍ പഞ്ചായത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. നാല് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. 33കാരനായ തവമണി, അമ്മ പാണ്ടിയമ്മാള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇതാണ് കാരണം
ഭാര്യ നാലാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചതാണ് തവമണിയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതത്രെ. ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന കുടുംബത്തിലേക്ക് വീണ്ടും പെണ്‍കുഞ്ഞ് വന്നത് ഇവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.

എരിക്കിന്പാല് കൊടുത്തെങ്കിലും...
എരിക്കിന്പാല് കൊടുത്താണ് കൊല്ലാന്‍ നോക്കിയത്. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും ജീവന് നഷ്ടമായില്ല. തുടര്‍ന്നാണ് പ്രതികള്‍ ഇരുവരും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അമ്മ പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം.

ഒന്നും പുറത്തുകാണിച്ചില്ല
കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. പ്രതികള്‍ അസ്വാഭാവികമയാി ഒന്നും പുറത്തുകാണിച്ചില്ല. ഉറങ്ങിക്കിടക്കുമ്പോഴാണ് മരണം സംഭവിച്ചതെന്നും ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചിരുന്നുവെന്നും ഇരുവരും പോലീസിനോട് പറഞ്ഞു. വൈഗ നദിക്കരയില്‍ മൃതദേഹം സംസ്കരിച്ചു.

പുറത്തുവന്നത് ഇങ്ങനെ
വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് സംശയം തോന്നി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. എഎസ്പി എസ് വനിതയ്ക്കായിരുന്നു അന്വേഷണ ചുമതല. ആദ്യദിനത്തില്‍ അന്വേഷണവുമായി വീട്ടുകാര്‍ സഹകരിച്ചിരുന്നു. തങ്ങള്‍ നിരപരാധികളാണെന്നും വീട്ടുകാര്‍ പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞത്
ശനിയാഴ്ച മൃതദേഹം പോലീസിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം പോസ്റ്റ്മോര്‍ട്ടം ചെയ്തു. വിഷാംശം അകത്ത് കടന്നിട്ടുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. മാത്രമല്ല, തലയോട്ടിക്ക് ചതവുണ്ടായിട്ടുണ്ട്. ഇതോടെയാണ് അസാധാരണമായ മരണമാണെന്ന് നിഗമനത്തില്‍ പോലീസ് എത്തിയത്.

രണ്ടാമത്തെ പെണ് ശിശുഹത്യ
തുടര്‍ന്ന് വീട്ടുകാരെ വീണ്ടും ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ അച്ഛനും മുത്തശ്ശിയും കുറ്റം സമ്മതിച്ചു. കുട്ടിയുടെ അമ്മ ചിത്ര അറിയാതെയാണ് കൊലപാതകം നടന്നതെന്ന് എഎസ്പി അറിയിച്ചു. മധുരയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പെണ്‍ശിശു ഹത്യയാണിത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications