കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപില്‍ സിബല്‍, ചിദംബരം, ജയന്ത്, രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് 41 പേര്‍

Google Oneindia Malayalam News

ദില്ലി: രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് 41 പ്രമുഖര്‍. പതിനൊന്ന് സംസ്ഥാനങ്ങളില്‍ നിന്നായിട്ടാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കേണ്ട അവസാന തിയതി ഇന്നലെയായിരുന്നു. സമയം കഴിഞ്ഞതോടെ ഈ 41 പേരും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പി ചിദംബരം, മുന്‍ നേതാവ് കപില്‍ സിബല്‍, ജയന്ത് ചൗധരി എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ വിജയിച്ചു. ജൂണ്‍ പത്തിനാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. 57 സീറ്റുകളിലാണ് ഒഴിവ് വന്നത്. 15 സംസ്ഥാനങ്ങളിലായിട്ടാണ് ഈ സീറ്റുകള്‍ ഉള്ളത്.

'ജാസ്മിന്‍ പോയത് നന്നായി, ഇല്ലെങ്കില്‍ റോബിനുമായി അടി ഉറപ്പ്' യഥാര്‍ത്ഥ വിജയി അവളാണെന്ന് അഖില്‍'ജാസ്മിന്‍ പോയത് നന്നായി, ഇല്ലെങ്കില്‍ റോബിനുമായി അടി ഉറപ്പ്' യഥാര്‍ത്ഥ വിജയി അവളാണെന്ന് അഖില്‍

1

ജൂണ്‍ പത്തിന് മഹാരാഷ്ട്രയിലെ ആറ് സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാന്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നാല് സീറ്റുകളാണ് ഒഴിവ് വരുന്നത്. ഹരിയാനയില്‍ രണ്ട് സീറ്റുകളിലും തിരഞ്ഞെടുപ്പ് നടക്കും. അതേസമയം തിരഞ്ഞെടുപ്പ് ഫലം അതേ ദിവസം തന്നെ പുറത്തുവരും. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 41 സ്ഥാനാര്‍ത്ഥികളില്‍ പതിനൊന്ന് പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ്. ആറ് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും അഞ്ച് പേര്‍ ബീഹാറില്‍ നിന്നുമാണ്. ആന്ധ്രപ്രദേശില്‍ നിന്ന് നാലും മധ്യപ്രദേശില്‍ നിന്നും ഒഡിഷയില്‍ നിന്ന് മൂന്നും, ഛത്തീസ്ഗഡ്, പഞ്ചാബ്, തെലങ്കാന, ജാര്‍ഖണ്ഡ്, എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഉത്തരാഖണ്ഡില്‍ നിന്ന് ഒരാളും എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. യുപിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് പേരില്‍ എട്ട് പേര്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ്. ലക്ഷ്മികാന്ത് ബാജ്‌പേയ്, ഡോ രാധാ മോഹന്‍ ദാസ് അഗര്‍വാള്‍, സുരേന്ദ്ര നാഗര്‍, ഡോ കെ ലക്ഷ്മണ്‍, മിഥിലേഷ് കുമാര്‍, ബാബുറാം നിഷാദ്, സംഗീത യാദവ്, ദര്‍ശന സിംഗ് എന്നിവരാണ് ബിജെപിയുടെ പുതിയ രാജ്യസഭാ എംപിമാര്‍. മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയും രാജ്യസഭയിലെത്തി. ഇരുവര്‍ക്കും സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയുണ്ടായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. അതേസമയം ജാവേദ് അലിയും എസ്പി പിന്തുണയില്‍ തിരഞ്ഞെടുക്കപ്പെട്ടു. ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ മീസാ ഭാരതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആര്‍ജെഡി ടിക്കറ്റില്‍ ഫയാസ് അഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. ഖിരു മഹതോയെ ജെഡിയുവും, സതീഷ് ചന്ദ്ര ദുബെയെയും, ശംഭു ശരണിനെയും ബിജെപിയും എതിരില്ലാതെ വിജയിപ്പിച്ചു.

ജാര്‍ഖണ്ഡില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ആദിത്യ സാഹു വിജയിച്ചു. ജെഎംഎമ്മിന്റെ മഹുവ മജിയും തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ ചിദംബരം തമിഴ്‌നാട്ടില്‍ നിന്നാണ് വിജയിച്ചത്. രാജ്യസഭിയിലേക്ക് ഡിഎംകെ മൂന്ന് പേരെ കൂടി വിജയിപ്പിച്ചു. കക്ഷി നില പത്ത് പേരുമായി മാറ്റമില്ലാതെ തുടരുകയാണ്.

ദിലീപിന് കടുത്ത പക; ആ വാക്ക് ഞാന്‍ പറഞ്ഞു, സ്വഭാവം മാറി, വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍ദിലീപിന് കടുത്ത പക; ആ വാക്ക് ഞാന്‍ പറഞ്ഞു, സ്വഭാവം മാറി, വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍

Recommended Video

cmsvideo
തൃക്കാക്കരയില്‍ BJPയ്ക്ക് കെട്ടിവെച്ച കാശ് പോയി

English summary
41 candidates wins unopposed to rajya sabha including kapil sibal and chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X