ഇത് കേരള സ്റ്റോറിയല്ല, ഗുജറാത്ത് സ്റ്റോറി, കാണാതായത് 41000 സ്ത്രീകളെ, പോലീസ് പറയുന്നത് ഇങ്ങനെ
ദില്ലി: കേരള സ്റ്റോറി ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കെ ചര്‍ച്ചയായി ഗുജറാത്തില്‍ നിന്നുള്ള കാണാതായ കേസുകള്‍. ഒരു മാധ്യമ റിപ്പോര്‍ട്ടിനെ ആസ്പദമാക്കി ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 41321 സ്ത്രീകള്‍ ഗുജറാത്തില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാണാതായി എന്നാണ് റിപ്പോര്‍ട്ട്. 2016നും 2020നും ഇടയിലാണ് ഇവരാണ് കാണാതായത്.
ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ഡാറ്റ പ്രകാരമആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാരും പോലീസും ഇത് തള്ളിപറയുന്നു. അര്‍ധ സത്യങ്ങളാണിതെന്ന് അവര്‍ പറയുന്നു. ഇത്രയും പേര് കാണായത് സത്യമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇതില്‍ 39497 പേരും തിരിച്ചെത്തിയതായിട്ടാണ് ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നത്.

അഡീഷണല്‍ ഡിജിപി നരസിംഹ കോമര് കൃത്യമായ കണക്കുകളാണ് മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് വെച്ചത്. 2021ലെ എന്‍സിആര്‍ബി ഡാറ്റ പ്രകാരം 9812 സ്ത്രീകളെയാണ് കാണാതായത്. 10608 സ്ത്രീകളെ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. 6 വര്‍ഷത്തിനിടെ 51433 സ്ത്രീകളെയാണ് കാണാതായത്. ഇതെല്ലാം രജിസ്റ്റര്‍ ചെയ്ത കേസുകളാണ്.
ഇവരില്‍ 50105 സ്ത്രീകളും മടങ്ങി വന്നു. ഇവര്‍ കുടുംബത്തിനൊപ്പം ചേര്‍ന്നതായും കോമര് വ്യക്തമാക്കി. അതായത് 97.42 ശതമാനം മിസ്സിംഗ് കേസുകളും അവരുടെ കുടുംബമായി ഒന്നു ചേര്‍ന്ന് കഴിഞ്ഞു. നിലവില്‍ 1328 സ്ത്രീകളെയാണ് കാണാതായിരിക്കുന്നത്. ഇവരെ കണ്ടെത്തിയിട്ടില്ലെന്നും കോമര് വ്യക്തമാക്കി. മറ്റ് കണക്കുകളെ അദ്ദേഹം തള്ളുകയും ചെയ്തു.
അതേസമയം പോലീസ് ഭാഷ്യം ഇതാണെങ്കിലും, എല്ലാവര്‍ഷവും കാണാതാവുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്യുന്നത്. കാരണം നിരവധി പേരാണ് പരാതികള്‍ നല്‍കുന്നത്. ഇതാണ് പോലീസിനുള്ള വെല്ലുവിളി. എന്നാല്‍ ഇക്കാര്യം പോലീസോ, സാമൂഹ്യ പ്രവര്‍ത്തകരോ ഗൗരവത്തോടെ എടുത്തിട്ടില്ല. അവര്‍ തിരിച്ചുവന്നോളും എന്ന നിലപാടാണ്.
സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോകുന്നതാണ് ഈ പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും. എന്നാല്‍ ബിജെപി ആരോപിക്കുന്നത് പോലെ ലവ് ജിഹാദില്‍ വരില്ല. പ്രധാനമായും പെണ്‍കുട്ടികളെ കാണാതാവുന്നതിന് കാരണം, ഇവര്‍ മറ്റൊരു ജാതിയിലെ യുവാവിനെ പ്രണയിക്കുന്നതും വീടുവിട്ട് പോകുന്നതുമാണ്.
മിശ്ര വിവാഹത്തിന് വീട്ടുകാരോ കുടുംബമോ സമ്മതിക്കില്ലെന്ന തിരിച്ചറിവിലാണ് പല യുവതികളും വീട് വിട്ട് പോകുന്നത്. 18 വയസ്സിന് മുമ്പാണ് ഇവര്‍ ഒളിച്ചോടുന്നത്. തുടര്‍ന്ന് പതിനെട്ട് വയസ്സ് കഴിഞ്ഞ് തിരിച്ചെത്താറുണ്ട്. അവര്‍ നിയമപരമായി വിവാഹം കഴിക്കാനാണ് തിരിച്ചെത്തുന്നത്.
തിരക്കേറിയ മേളകളിലും, ക്ഷേത്രങ്ങളിലും, ഉത്സവങ്ങളിലുമെല്ലാം സ്ത്രീകളെ കാണാതാവുന്നത് ഗുജറാത്തിലെ ഗ്രാമീണ മേഖലയില്‍ വളരെ ഉയര്‍ന്ന് നില്‍ക്കുകയാണ്. അതേസമയം മനുഷ്യക്കടത്ത് കേസുകള്‍ വളരെ കുറവാണെന്ന് കോമര് പറയുന്നു. സംസ്ഥാനത്തിന് പുറത്തുള്ളവരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അവര്‍ സ്ത്രീകളെ ലൈംഗിക വ്യാപാരത്തിനായി ഉപയോഗിക്കാറുണ്ടെന്നും കോമര് പറഞ്ഞു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications