ഗുജറാത്തില്‍ ഹിന്ദുക്കള്‍ കൂട്ടത്തോടെ മതംമാറി; 'ഞങ്ങളെ മനുഷ്യരായി അവര്‍ കാണുന്നില്ല'
ഗാന്ധിനഗര്‍: ഗുജറാത്തില്‍ 45 ഹിന്ദുക്കള്‍ ബുദ്ധ മതം സ്വീകരിച്ചു. മഹിസാഗര്‍ ജില്ലയിലും സമീപ പ്രദേശങ്ങളിലുമുള്ളവരാണ് മതംമാറിയത്. പട്ടിക ജാതി വിഭാഗക്കാര്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മതംമാറ്റം. ജനിച്ചത് ഹിന്ദു മതത്തിലാണെങ്കിലും അവര്‍ ഞങ്ങളെ മനുഷ്യരായി കാണാറില്ലെന്ന് മതംമാറിയവരില്‍ ഒരാളായ രാജു ചൗഹാന് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ഡിസംബര്‍ 11ന് ബാലസിനോറിലെ ഗാര്ഡന് പാലസ് ഹോട്ടലില്‍ മതംമാറ്റ ചടങ്ങ് നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വാര്‍ത്തയായത്. മതംമാറ്റത്തിനെതിരെ വിഎച്ച്പി രംഗത്തുവന്നു. ഇത്തരത്തിലുള്ള മതംമാറ്റങ്ങള്‍ അംഗീകരിക്കില്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഗുജറാത്തിലെ നിയമ പ്രകാരം ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് കാത്തിരുന്ന ശേഷമാണ് മതംമാറിയതെന്ന് ബുദ്ധമതം സ്വീകരിച്ചവര്‍ അറിയിച്ചു.
''ഞങ്ങള്‍ക്ക് മീശ വയ്ക്കാന്‍ സാധിക്കില്ല, വിവാഹ ചടങ്ങുകളില്‍ കുതിരപ്പുറത്ത് പോകാന്‍ പാടില്ല... എന്തൊക്കെ നിയന്ത്രണങ്ങളാണ്. അങ്ങനെ ചെയ്താല്‍ ഞങ്ങളെ കൊല്ലും. കൊച്ചുകുട്ടി വെള്ളം കുടിക്കാന്‍ ശ്രമിച്ചപ്പോഴാണ് അധ്യാപകന് ക്രൂരമായി മര്‍ദ്ദിച്ചത്. രാജസ്ഥാനിലെ ജാലോറില്‍ കുട്ടിയെ അധ്യാപകന് മര്‍ദ്ദിച്ച സംഭവം നടന്നിട്ട് ഒരു മാസം പോലും ആയിട്ടില്ല. തൊട്ടുപിന്നാലെ കുട്ടിയുടെ അമ്മാവനും അച്ഛനും മര്‍ദ്ദനമേറ്റ് ആശുപത്രിയിലായി...
അവര്‍ പശുവിനെ ആരാധിക്കും. ഗോമൂത്രം കുടിക്കും. എന്നാല്‍ ഒരു പ്രത്യേക ജാതിയില്‍പ്പെട്ടവരെ അവര്‍ തൊടില്ല. ഇനിയും ഹിന്ദുമതത്തില്‍ തുടരാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ബുദ്ധമതം സ്വീകരിച്ചത്. ഇവിടെ ഞങ്ങള്‍ എല്ലാവര്ക്കും തുല്യപരിഗണനയാണ് ലഭിക്കുന്നതെന്ന്'' രാജു ചൗഹാന് പറഞ്ഞു.
മഹിസാഗര്‍, ഖേദ, പഞ്ച്മഹല്‍ ജില്ലകളിലാണ് മതംമാറ്റം നടന്നത്. കളക്ടര്‍ക്ക് നല്കിയ അപേക്ഷയില്‍ യാതൊരു മറുപടിയും ലഭിച്ചില്ലെന്നും ചൗഹാന് പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് വേളയില്‍ 29 മതംമാറ്റ അപേക്ഷകള്‍ ലഭിച്ചിരുന്നുവെന്ന് എഡിഎം സിവി ലത പ്രതികരിച്ചു. കളക്ടറുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ തുടര്‍ നടപടി സ്വീകരിക്കാന്‍ സാധിക്കു. ആരെങ്കിലും നിര്‍ബന്ധിച്ചിട്ടാണോ മതംമാറുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ടായിരുന്നു. കൂട്ടത്തോടെ മതംമാറുമെന്ന് അവര്‍ പറഞ്ഞിരുന്നില്ലെന്നും സിവി ലത പറഞ്ഞു.
അതേസമയം, മതംമാറ്റത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തുവന്നു. ജില്ലാ ഭരണകൂടം തീരുമാനം എടുക്കും മുമ്പ് ബുദ്ധമതം സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന് വിഎച്ച്പി വക്താവ് ഹിതേന്ദസിന്ഹ് രജ്പുത് പറഞ്ഞു. ബുദ്ധമതം ഹിന്ദുമതത്തിന്റെ ഒരു ശാഖയാണ്. എന്നാല്‍ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നതിന് ഞങ്ങള്‍ എതിരാണ്. വാഗ്ദാനങ്ങള്‍ നല്‍കിയാണ് ആളുകളെ മതംമാറ്റുന്നതെന്നും വിഎച്ച്പി ആരോപിച്ചു. ഗുജറാത്ത് മതസ്വാതന്ത്ര്യനിയമം (2003) പ്രകാരം ഒരാള്‍ മതം മാറണമെങ്കില്‍ ജില്ലാ കലക്ടറുടെ അനുമതി വേണം.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications