കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവങ്ങള്‍ക്ക് ചികിത്സ നിഷേധിച്ചു ;ദില്ലിയിലെ അഞ്ച് ആശുപത്രികള്‍ക്ക് 700 കോടി പിഴ

  • By Pratheeksha
Google Oneindia Malayalam News

ദില്ലി:പാവങ്ങള്‍ക്ക് ചികിത്സ നിഷേധിച്ചതിനാല്‍ ദില്ലിയിലെ അഞ്ച് ആശുപത്രികള്‍ 700 കോടി പിഴയടക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഫോര്‍ട്ടിസ് ഗ്രൂപ്പിന്റെതുള്‍പ്പെടെയുളള പ്രമുഖ ആശുപത്രികളാണ് ലിസ്റ്റിലുളളത്. ഇത്രയും തുക കെട്ടിവയ്ക്കാന്‍ കഴിയില്ലെന്നാണ് ആശുപത്രി മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

ദില്ലിയില്‍ 43 ഓളം സ്വകാര്യ ആശുപത്രികള്‍ക്ക് മിതമായ നിരക്കിലാണ് ഭൂമി അനുവദിച്ചിരുന്നത്. പാവങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സ നല്കണമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പക്ഷേ മിക്ക ആശുപത്രികളും ചികിത്സ തേടിയെത്തുന്ന പാവങ്ങളെ തഴയുകയായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി കോടതി അറിയിച്ചു.

delhi-04-

വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി ഒരു മോണിറ്ററിങ് കമ്മിറ്റി രൂപവത്ക്കരിക്കാന്‍ ദില്ലി ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം തൊട്ടുള്ള കണക്കുപ്രകാരമാണ് 700 കോടി പിഴ ഏര്‍പ്പെടുത്തിയത്. ഈ തുക ദില്ലിയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് തീരുമാനം.

English summary
The Delhi government has ordered five top private hospitals in the capital to deposit "unwarranted profits" of more than Rs 700 crore made by denying treatment to the poor. The hospitals say its "unfair and they shall appeal in court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X