17കാരനെ അഞ്ചംഗസംഘം പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കി; മലദ്വാരത്തിൽ ഇരുമ്പുദണ്ഡ് കയറ്റി
ഗാസിയാബാദ്: അഞ്ച് പേർ ചേർന്ന് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കുകയും മലദ്വാരത്തിലൂടെ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റുകയും ചെ്യതതായി പരാതി. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. 12-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ക്രൂരപീഢനത്തിന് ഇരയായത്.
പീഢനം വീട്ടിലേക്ക് മടങ്ങുമ്പോൾ
തകരാറിലായ തന്റെ മോട്ടോർ ബൈക്ക് റിപ്പയർ ചെയ്യാനാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. വർക്ക് ഷോപ്പിൽ നിന്നും മടങ്ങുന്ന വഴി 5 പേർ അടങ്ങുന്ന സംഘം കുട്ടിയെ ഒരു കടയുടെ ഉള്ളിലേക്ക് ബലമായി പിടിച്ചുകൊണ്ടു പോവുകയും സംഘംചേർന്ന് ക്രൂരമായി പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു.
ക്രൂരമായ പീഢനം
രക്ഷപെടാൻ ശ്രമിച്ചകുട്ടിയെ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കുതറിയോടാൻശ്രമിച്ച കുട്ടിയുടെ മലദ്വാരത്തിലൂടെ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കുകയും ചെയ്തു.അക്രമദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയതായും പോലീസ് പറഞ്ഞു.
ജാതി പറഞ്ഞ് അധിക്ഷേപം
പീഢനശ്രമത്തിനിടെ കുട്ടിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പിതാവ് പരാതി നൽകിയിട്ടുണ്ട്. രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ കുട്ടിയെ ജാതി പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു. ദീർഘനേരം തന്റെ മകനെ അക്രമത്തിനിരയാക്കിയെന്നും കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന 16,00 രൂപ തട്ടിയെടുത്തതായും പിതാവ് പറഞ്ഞു .
പൊലീസുകാരന്റെ മകൻ
അക്രമികളിൽ ഒരാൾ പോലീസ് കോൺസ്റ്റബിളിന്റെ മകനാണെന്ന് ആരോപണമുണ്ട്. പ്രതികൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.