50 തൊഴിലവസരങ്ങൾ, മത്സ്യതൊഴിലാളികൾക്ക് പ്രതിവർഷം 6000 രൂപ; തമിഴ്നാട്ടിൽ ബിജെപി പ്രകടന പത്രിക പുറത്ത്
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, വി കെ സിംഗ് എന്നിവർ ദർശനം രേഖ പുറത്തിറക്കി. സംസ്ഥാനത്ത് 50 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മത്സ്യതൊഴിലാളികള്‍ക്ക് പ്രതിവർഷം 6,000 രൂപ വരെ മത്സ്യത്തൊഴിലാളികൾക്ക് നൽകുമെന്നും റേഷൻ വീടുകളിലേക്ക് എത്തിച്ച് നൽകും എന്നിവയും ബിജെപിയുടെ പ്രകടന പത്രികയിൽ മുന്നോട്ടുവെക്കുന്ന വാഗ്ധാനങ്ങളാണ്.
എളുപ്പത്തിൽ ബിസിനസ്സ് ചെയ്യാവുന്ന ദക്ഷിണേന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമാക്കി തമിഴ്‌നാടിനെ മാറ്റുമെന്നും കൃഷിക്കായി പ്രത്യേക ബജറ്റ് മാറ്റിവെക്കുമെന്നും സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം ഹിന്ദു പണ്ഡിതരും വിശുദ്ധരും അടങ്ങുന്ന പ്രത്യേക ബോർഡിന് കൈമാറുമെന്നും ബിജെപി മുന്നോട്ടുവെക്കുന്ന വാഗ്ധാനങ്ങളിലൊന്നാണ്.

12 ലക്ഷം ഏക്കർ ഭൂമി കണ്ടെടുത്ത് തമിഴ്‌നാട്ടിലെ പട്ടികജാതിക്കാർക്ക് തിരികെ നൽകും, ഗ്രേറ്റർ ചെന്നൈയെ ദില്ലി പോലുള്ള 3 കോർപ്പറേഷനുകളായി വിഭജിക്കും, ലെജിസ്ലേറ്റീവ് കൗൺസിൽ തിരികെ കൊണ്ടുവരും, അഭയാർത്ഥി ക്യാമ്പുകളിൽ താമസിക്കുന്ന ശ്രീലങ്കൻ തമിഴർക്കുള്ള ഇന്ത്യൻ പൗരത്വം നൽകും എന്നിങ്ങനെയുള്ള വാഗ്ധാനങ്ങളും ബിജെപി മുന്നോട്ടുവെക്കുന്നു.
ബ്രിട്ടീഷ് കാലഘട്ടം മുതൽ തമിഴ്‌നാട്ടിൽ നിന്ന് കുടിയേറിയ തമിഴ് കുടിയേറ്റക്കാരുമായും വിദേശത്ത് താമസിക്കുന്ന പ്രവാസി തമിഴരുമായും ബന്ധപ്പെടാൻ സർക്കാർ വകുപ്പ് രൂപീകരിക്കും, സാംസ്കാരിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുകയും നിരവധി തലമുറകളായി വിദേശത്ത് താമസിക്കുന്ന പ്രവാസി തമിഴരുടെ കുട്ടികളെ സഹായിക്കുകയും ചെയ്യുമെന്നതും വാഗ്ധാനങ്ങളിൽ ചിലതാണ്.
വീര സൈവർ , മുത്താരായർമാർ, ദേവാംഗർ നെയ്ത്ത് സമൂഹം, പിന്നാക്ക വിഭാഗ വിഭാഗത്തിൽപ്പെടുന്ന തെലുങ്ക് ദേവങ്കർ സമുദായം എന്നിവരെ ഏറ്റവും പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കും.സംസ്ഥാനത്ത് മൊത്തം വിലക്ക് നടപ്പാക്കുന്നതിനനുസൃതമായി ജോലി നഷ്‌ടപ്പെടുന്ന ടാസ്മാക് ജീവനക്കാരെ സംസ്ഥാന സർക്കാരിലെ മറ്റ് വകുപ്പുകളിലേക്ക് മാറ്റും. കാർഷിക ഉൽപാദന സംഘടന വഴി തേങ്ങ, ഈന്തപ്പന എന്നിവയിൽ നിന്ന് സംസ്കരിച്ച കള്ള് കയറ്റുമതിക്ക് അനുമതി നൽകും.












Click it and Unblock the Notifications