ബെംഗളൂരുവിൽ 60 സ്കൂൾ വിദ്യാർത്ഥികൾക്ക് കൊവിഡ്: സ്കൂൾ ഒക്ടോബർ 20 വരെ അടച്ചിടും
ബെംഗളുരു: കർണ്ണാടകത്തിൽ സ്കൂളുകൾ തുറന്നതിന് പിന്നാലെ ഒരു റെസിഡൻഷ്യൽ സ്കൂളിലെ 60 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 500 വിദ്യാർത്ഥികളിൽ 60 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർക്ക് രോഗലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ല. ഇതോടെ ഒക്ടോബർ 20 വരെ സ്കൂൾ അടച്ചിട്ടിട്ടുണ്ട്. രോഗലക്ഷണമുള്ള വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ബാക്കിയുള്ളവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
60 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശങ്കാകുലരായ രക്ഷിതാക്കൾ തങ്ങളുടെ മക്കളെ വീടുകളിലേക്ക് തിരികെ പോകാൻ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സ്കൂൾ അധികൃത നൽകിയിട്ടുള്ള വിവരം. ഇതൊരു ബോർഡിംഗ് സ്കൂളാണ്. കഴിഞ്ഞ ഒരു മാസമായി ഇവിടെ വിദ്യാർത്ഥികളുണ്ട്. അവർ സ്കൂളിലേക്ക് വരുമ്പോൾ ഒരുതരത്തിലുള്ള രോഗലക്ഷണങ്ങളുമുണ്ടായിരുന്നില്ല. എന്നാൽ ഞായറാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് 60 വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ രണ്ട് പേർക്ക് മാത്രമാണ് ലക്ഷണങ്ങളുള്ളത്. ഞങ്ങളുടെ സംഘം അവിടെയുണ്ട്. ഞങ്ങൾ എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

105 പേരെ ആന്റിജൻ പരിശോധനയ്ക്കും 424 പേരെ ആർടിപിസിആർ പരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെ താമസിപ്പിച്ചിട്ടുള്ള സ്ഥലത്ത് ആരോഗ്യപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്. ഏഴാമത്തെ ദിവസം വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ഒക്ടോബർ 20 വരെ സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ഇത് ഒരു മുൻകരുതൽ നടപടിയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് സ്ഥിരീകരിച്ച പരീക്ഷിച്ച വിദ്യാർത്ഥികളിൽ 14 പേർ തമിഴ്നാട്ടിൽനിന്നും ബാക്കിയുള്ളവർ കർണാടകയിൽ നിന്നുള്ളവരുമാണ്. വിദ്യാർത്ഥികളിൽ ഒരാൾ ഛർദ്ദി, വയറിളക്കം എന്നീ പ്രശ്നങ്ങളുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. അതിനുശേഷമാണ് വിദ്യാർത്ഥികളിൽ പരിശോധന നടത്തിയത്. ഒരു വിദ്യാർത്ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 60 ഓളം വരുന്ന അധ്യാപക- അനധ്യാപക ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ കുറവ് വന്നതോടെ അടുത്തിടെയാണ് സംസ്ഥാനത്ത് ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ് ആരംഭിച്ചത്. കർശനമായ കോവിഡ് -19 സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചാണ് സ്കൂളുകൾ തുറന്നിട്ടുള്ളത്. താലൂക്കുകളിലെ പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ മാത്രമേ വീണ്ടും തുറക്കാൻ അനുവദിക്കുകയുള്ളൂവെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
പുതിയ നിയമങ്ങൾ അനുസരിച്ച്, വിദ്യാർത്ഥികൾക്ക് വ്യക്തിഗത ക്ലാസുകളിൽ പങ്കെടുക്കാൻ രക്ഷിതാക്കളിൽ നിന്നോ സമ്മതപത്രം നൽകണം, ഓൺലൈൻ ക്ലാസുകൾ തുടരുന്നതിനാൽ ഇത് നിർബന്ധമല്ല. ആഗസ്റ്റ് 23 മുതൽ 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള വ്യക്തിഗത ക്ലാസുകൾ അനുവദിച്ചിട്ടുണ്ട്, കൂടാതെ 6-ാം ക്ലാസ് മുതൽ എല്ലാ വ്യക്തിഗത ക്ലാസുകളും പഴയരീതിയിൽ നടത്തുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications