ചോക്സിയുടേയും മല്യയുടേയും അടക്കം 68,607 കോടിയുടെ വായ്പ എഴുതി തള്ളി; ഞെട്ടിപ്പിക്കുന്ന കണക്ക്
ദില്ലി:പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുല്‍ ചോക്സി 2018 ജനുവരിയിലായിരുന്നു രാജ്യം വിട്ടത്. പിന്നാലെയായിരുന്നു പിഎന്‍ബി തട്ടിപ്പ് കേസിനെ കുറിച്ച് പുറത്ത് അറിയുന്നതും. തുടര്‍ന്ന് സര്‍ക്കാര്‍ ഇയാളുടെ പാസ്പോര്‍ട്ട് റദ്ദാക്കുകയും ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റെ പുറപ്പെടുവിടുവിച്ചിരുന്നു.
മെഹുല്‍ ചോക്സിക്കും നീരവ് മോദിക്കും കൂടി ഇന്ത്യയിലും യുകെയിലുമായി 3500 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് മുംബൈ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മെഹുല്‍ ചോക്സി അടക്കമുള്ള 50 പേരുടെ വായ്പ എഴുതി തള്ളിയിരിക്കുകയാണ്.

മെഹുല്‍ ചോക്സി
വജ്രവ്യാപാരിയായ മെഹുല്‍ ചോക്സി അടക്കമുള്ള 50 പേരുടെ 68,607 കോടി രൂപയുടെ വായ്പയാണ് എഴുതി തള്ളിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിന് മറുപടി നല്‍കിയത്. പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനമായ സാകേത് ഗോഖലെ 50 പേരുടെ വായ്പയെക്കുറിച്ച് അറിയുന്നതിനായി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയിരുന്നു. ഫെബ്രുവരി 16 വരെയുള്ള ഇവരുടെ വായ്പ വിവരങ്ങളെക്കുറിച്ചായിരുന്നു ചോദിച്ചത്.

രാഹുല്‍ ഗാന്ധി
ഫെബ്രുവരി 16 ന് അവസാനത്തെ ബഡ്ജറ്റ് സെഷനില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഇതേ ചോദ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും അനുരാഗ് ഠാക്കൂറും ഇതിന് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. പിന്നാലെയാണ് സാകേത് ഗോഖലെ വിവരാവകാശ അപേക്ഷയുമായി മുന്നോട്ട് പോകുന്നത്.

68607 കോടി എഴുതി തള്ളി
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മറുപടിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഉള്ളതെന്നും 2019 സെപ്തംബര്‍ മുപ്പത് വരെയുള്ള കണക്കുകള്‍ പ്രകാരം വായ്പ തിരികെ അടക്കാത്ത അമ്പത് പേരുടെ കുടിശിക ഉള്‍പ്പെടെയുള്ള 68607 കോടി രൂപയാണ് ബാങ്കുകള്‍ എഴുതി തള്ളിയതെന്നും ആര്‍ബിഐയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു.

ഗീതാജ്ഞലി ജെംസ് ലിമിറ്റഡ്
മെഹുല്‍ ചോക്സിയുടെ ഗീതാജ്ഞലി ജെംസ് ലിമിറ്റഡ് ആണ് 5492 കോടി രൂപയുടെ കടവുമായി പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്. ഗിലി ഇന്ത്യ ലിമിറ്റഡിന് 1447 കോടിയും നക്ഷത്ര ബ്രാന്‍ഡ് ലിമിറ്റഡിന് 1109 കോടി രൂപയുമാണ് കടം. പട്ടികയില്‍ രണ്ടാമതുള്ള ആര്‍ഇഐ ആഗ്രോ ലിമിറ്റഡിന് 4314 കോടി രൂപയാണ് കടം. ഇതിന്റെ ഡയറക്ടറായ സന്ദീപ് ത്സുത്സുന്‍വാലയും സജ്ഞയ് ത്സുത്സുന്‍വാലയും ഒരു വര്‍ഷമമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നിരീക്ഷണത്തിലാണ്. വിന്‍സം ഡയമണ്ട്സ് ആന്റ് ജ്വല്ലറിക്ക് 4076 കോടി രൂപയാണ് കടം. ഈ കേസ് സിബിഐ അന്വേഷിക്കുകയാണ്.

രണ്ടായിരം കോടിക്ക് മുകളില്‍
ഇത് കൂടാതെ പഞ്ചാബിലെ ക്യൂഡോസ് കെമി 2326 കോടി രൂപ, ബാബ രാം ദേവ് ആന്റ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ ഇന്‍ഡോറിലുള്ള രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2212 കോടി രൂപ, ഗ്വാളിയോറിലെ സൂം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 2012 കോടിരൂപ തുടങ്ങിയ സ്ഥാപനങ്ങളാണ് രണ്ടായിരം കോടി രൂപക്ക് മുകളില്‍ കുടിശിക വരുത്തിയത്.

വിജയ് മല്യ
ഇന്ത്യ വിട്ടതിന് പിന്നാലെ കരീബിയന്‍ രാജ്യമായ ആന്റിഗ്വയിലെത്തിയ ചോക്സി ഇവിടുത്തെ പാസ്പോര്‍ട്ട് സംഘടിപ്പിക്കുകയും തുടര്‍ന്ന് ആന്റിഗ്വയുടെ പൗരത്വം ലഭിക്കുകയുമായിരുന്നു. 1000 കോടി രൂപക്ക് മുകളിലുള്ള വായ്പ കുടിശ്ശിക വരുത്തിയ കമ്പനികളില്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സുമുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications