മെഡിക്കല്‍ സീറ്റിന് 74 ലക്ഷം; ഹോസ്റ്റലിന് 3 ലക്ഷം; സംശയമുനയിലുള്ള അല്‍-ഫലാഹ് സര്‍വകലാശാലയുടെ ചരിത്രം
ചെങ്കോട്ടയില്‍ ഒന്‍പത് പേരുടെ ജീവനെടുത്ത ചാവേര്‍ സ്ഫോടനത്തിന് പിന്നാലെ ഏറെ പ്രചാരം നേടിയ വാക്കാണ് വൈറ്റ് കോളര്‍ തീവ്രവാദം. സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് ഡോക്ടര്‍മാര്‍ അറസ്റ്റില്‍ ആയതോടെയാണ് ഉന്നത വിദ്യാഭ്യാസം ഉള്ളവര്‍ വരെ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാകുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
അല്‍-ഫലാഹ് സര്‍വകലാശാലയുമായി ബന്ധമുള്ള രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റിലായതോടെ ഈ യൂണിവേഴ്സിറ്റിയും ഇപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. പാക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഡോ. മുസമ്മില്‍ ഗാനായി, ഡോക്ടര്‍ ഷഹീന് സായീദ് എന്നിവര്‍ ഈ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഇതുകൂടാതെ ചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ച ഡോക്ടര്‍ ഉമര്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂണിവേഴ്സിറ്റിക്ക് സമീപമുള്ള വാടക വീട്ടില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ സഹായിച്ച മതപ്രഭാഷകനായ മൗലവി ഇഷ്തിയാക്കിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇദ്ദേഹം അല്‍ ഫലാഹ് കാമ്പസില്‍ മതപ്രഭാഷണങ്ങള്‍ നടത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹരിയാന-ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 27 കിലോമീറ്റര്‍ അകലെ ഫരീദാബാദിലാണ് അല്‍ ഫലാഹ് സര്‍വകലാശാല എന്ന സ്വകാര്യ സ്ഥാപനം. 2014 ല്‍ സ്ഥാപിതമായ കോളജ് 70 ഏക്കറിലേറെ വിസ്തൃതിയിലാണ് പ്രവര്‍ത്തിക്കുന്നത്. 1995 ല്‍ രൂപീകരിച്ച അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് സര്‍വകലാശാല സ്ഥാപിച്ചത്. ആദ്യം എന്‍ജിനീയറിങ് കോളജായി ആരംഭിച്ച സ്ഥാപനം പിന്നീടാണ് മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്കും ഹ്യൂമാനിറ്റീസ്, കമ്പ്യൂട്ടര്‍ സയന്‍സ് പോലുള്ള വിഷയങ്ങളിലേക്കും കടക്കുന്നത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സിലിന്റെ എ ഗ്രേഡ് അംഗീകാരവും യൂണിവേഴ്സിറ്റിക്ക് ലഭിച്ചിട്ടുണ്ട്.
അറസ്റ്റിലായ ഡോക്ടര്‍മാരുമായി തങ്ങള്‍ക്ക് പ്രൊഫഷണല്‍ ബന്ധം മാത്രമാണ് ഉള്ളതെന്ന് പറഞ്ഞ് സര്‍വകലാശാല കയ്യൊഴിഞ്ഞെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി ഇവിടെ ഇപ്പോള്‍ പതിവായി പൊലീസുകാര്‍ കയറിയിറങ്ങുകയാണ്. ഇതിനകം ഇവിടെയുള്ള 52 ഡോക്ടര്‍മാരെയാണ് ചോദ്യം ചെയ്തത്.
വിദ്യാര്‍ത്ഥികളില്‍ നിന്നും വന്‍ തുക ഫീസ് വാങ്ങിയാണ് ഈ സ്വകാര്യ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അല്‍-ഫലാഹ് സ്കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ 2019 മുതല്‍ എംബിബിഎസ് പഠിപ്പിക്കുന്നുണ്ട്. മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് 650 കിടക്കകളുള്ള ഒരു ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്. സൗജന്യ ചികിത്സ ഉള്‍പ്പെടെ നല്കുന്ന ഇവിടെ എംആര്‍ഐ, സിടി സ്കാനുകള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളുമുണ്ട്.
ഓരോ അക്കാദമിക് വര്‍ഷവും 200 വിദ്യാര്‍ത്ഥികളെയാണ് എംബിബിഎസ് കോഴ്സിന് ചേര്‍ക്കുന്നത്. എംഡി കോഴ്സിന് 50 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കും. അതേസമയം എന്‍ജിനീയറിങ് കോഴ്സുകള്‍ക്ക് 888 സീറ്റുകള്‍ ഉണ്ട്
എംബിബിഎസ് കോഴ്സിന് ആദ്യത്തെ നാലു വര്‍ഷങ്ങളില്‍ 16.37 ലക്ഷം രൂപ വീതവും അവസാന വര്‍ഷം ഒന്‍പതു ലക്ഷം രൂപയുമാണ് ഈടാക്കുന്നത്. രണ്ട് കിടക്കകളുള്ള ഹോസ്റ്റല്‍ മുറിക്ക് ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രതിവര്‍ഷം ഈടാക്കുന്നത് മൂന്നു ലക്ഷത്തിലേറെ രൂപയും. ആകെ മൊത്തം 74 ലക്ഷത്തോളം രൂപയാണ് സര്‍വകലാശാല എംബിബിഎസ് കോഴ്സിനായി ഈടാക്കുന്നത്. നിരവധി കാശ്മീരി വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഏകദേശം 40% ത്തോളം വരും കാശ്മീരി വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍.
ഇന്ത്യയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു എന്നാണ് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് അവകാശപ്പെടുന്നത്. ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റിലായതോടെ സര്‍വകലാശാലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഭീകരര്‍ക്ക് ഈ സര്‍വകലാശാല സുരക്ഷിത സങ്കേതമായി മാറിയോ എന്നാണ് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications