ബംഗാളില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് 91 ലക്ഷം പേര് പുറത്ത്; തൃണമൂല്‍ കോണ്‍ഗ്രസ് കോടതിയിലേക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ വോട്ടെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ, എസ്ഐആറിന് ശേഷം 91 ലക്ഷം പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായതിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും കോടതിയെ സമീപിക്കുമെന്ന് അവര്‍ പറഞ്ഞു. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിക്കുകയാണെന്ന ആരോപണവും മമത ഉന്നയിച്ചു.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കിയതുകൊണ്ട് നിങ്ങള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും മമത പറഞ്ഞു. ബിജെപി അധികാരത്തില്‍ വരുന്നത് എന്തുകൊണ്ടും തടയണം. ബിജെപി അധികാരത്തില്‍ എത്തിയാല്‍ മല്‍സ്യമോ മാംസമോ കഴിക്കാന്‍ സാധിക്കില്ല. ബംഗാളി ഭാഷ സംസാരിക്കാനും സാധിക്കില്ലെന്നും ഭബാനിപൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മമത പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയ 91 ലക്ഷം പേരില്‍ 27.1 ലക്ഷം വോട്ടര്‍മാരെ 'ലോജിക്കല്‍ ഡിസ്ക്രെപന്‍സി' അഥവാ യുക്തിപരമായ പൊരുത്തക്കേടുകള്‍ എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ഒഴിവാക്കിയത്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മുര്‍ഷിദാബാദിലാണ് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേരെ ഒഴിവാക്കിയിരിക്കുന്നത്.
അതേസമയം, പട്ടികയില്‍ നിന്നുള്ള ഒഴിവാക്കല്‍ നിരക്ക് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് അതിര്‍ത്തി ജില്ലയായ നാദിയയിലാണ്. വിഭജനത്തിന് ശേഷം അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയ മതുവ ദളിത് വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന ജില്ലയാണിത്. ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കിയ നാലില്‍ മൂന്ന് പേരെയും പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. ബിജെപി വഞ്ചിച്ചു എന്നാണ് മതുവ വോട്ടര്‍മാര്‍ പറയുന്നു.
ഫെബ്രുവരി 28ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഏകദേശം 60 ലക്ഷം പേരുടെ അപേക്ഷകളാണ് ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പരിശോധനയ്ക്കായി മാറ്റിവെച്ചത്. ഇതില്‍ 45 ശതമാനം പേരും അയോഗ്യരാണെന്ന് കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥന് വ്യക്തമാക്കി. നന്തിഗ്രാമില്‍ പട്ടികയില്‍ നിന്ന ഒഴിവാക്കിയ 95 ശതമാനം പേരും മുസ്ലിങ്ങളാണ് എന്ന വാര്‍ത്തകളും വന്നിട്ടുണ്ട്.
ആകെയുള്ള വോട്ടര്‍മാരില്‍ നിന്ന് 11.6 ശതമാനം പേരെ ഒഴിവാക്കിയ ബംഗാള്‍, രാജ്യത്ത് ഈ എസ്ഐആര്‍ പൂര്‍ത്തിയാക്കിയ ഒമ്പത് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരെ നീക്കം ചെയ്ത മൂന്നാമത്തെ സംസ്ഥാനമാണ്. ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഏപ്രില്‍ 23ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വോട്ടര്‍ പട്ടിക സംബന്ധിച്ച വിവാദം കോടതി കയറുന്നത് എന്നതും എടുത്തു പറയണം.
-
വ്യാഴാഴ്ച പൊതുഅവധി; ഈ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും വെള്ളിയാഴ്ചയും അവധി -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും -
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്?














Click it and Unblock the Notifications