തൊഴിലവസരങ്ങളെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ പരാമര്‍ശമില്ല; ബിജെപിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം
ദില്ലി: ബിജെപിയുടെ പ്രകടന പത്രികയ്ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത്. തൊഴിലവസരങ്ങളെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ പ്രകടന പത്രികയില്‍ ഒന്നും പറയാതെയാണ് ബിജെപിയുടെ പ്രകടന പത്രിക. തൊഴിലില്ലായ്മയെ കുറിച്ച് പരാമര്‍ശിക്കാന്‍ പോലും ബിജെപിക്ക് ആയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ബിജെപിയുടെ സങ്കല്പ്പ പത്ര വെറും കളവാണെന്നും ഒരു രാജ്യം ഒരൊറ്റ നികുതി എന്നായിരുന്നു അവരുടെ നേരത്തെയുള്ള വാഗ്ദാനം പക്ഷേ 900 തവണയാണ് അത് മാറ്റിയതെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നല്കിയ വാഗ്ദാനം എല്ലാവര്ക്കും നല്ല ഓര്‍മയുണ്ട്. ഓരോ പൗരനും 15 ലക്ഷം രൂപ, 2 കോടി ജനങ്ങള്‍ക്ക് തൊഴില്‍, കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കല്‍, സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക എന്നിവയായിരുന്നു. ഈ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ തികച്ചും പരാജയപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ നിങ്ങളോട് (ബിജെപി ഗവണ്മെന്റ്) ഒരിക്കലും ക്ഷമിക്കുകയില്ല.

ബിജെപിയുടെ അഴിമതിക്കെതിരെയും കോണ്‍ഗ്രസ് ആഞ്ഞടിച്ചു. അഴിമതി നിര്‍മാര്‍ജനം ചെയ്യാമെന്ന് ബിജെപി വാഗ്ദാനം നല്‍കിയെങ്കിലും അഞ്ചു വര്‍ഷത്തിനിടെ ലോക്പാലിനെ നിയമിക്കാന്‍ അവര്‍ക്കായിട്ടില്ല. 14.5 ലക്ഷം വിവരാവകാശ അപേക്ഷകള്‍ക്ക് ഇനിയും മറുപടി നല്‍കിയിട്ടില്ല. 2018 ല്‍ മാത്രം 40 ശതമാനം വിവരാവകാശ അപേക്ഷകളാണ് തള്ളിയത്. '2014 ല്‍ അവര്‍ 'ചൗക്കിദാര്‍' വാഗ്ദാനം നല്കി എന്നാല്‍ 5 വര്‍ഷത്തിനുള്ളില്‍ അവര്‍ നല്‍കിയത് കളളന്‍മാരെയാണെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.
2014 ലെ 'ജുംല'യുടെ ഭാവി എന്താണെന്ന് രാജ്യത്തോട് പറയാതെ പുതിയ ഒരു കൂട്ടം 'ജുംല'കളാണ് ഇപ്പോള്‍ അവതരിപ്പിച്ചതെന്ന് ദില്ലി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാള് ബിജെപിയുടെ പ്രകടന പത്രികയെ കുറിച്ച് ആരോപിച്ചു. നോട്ട് നിരോധനം എന്തിനാണ് നടപ്പാക്കിയത് എന്നതിനെ കുറിച്ച് സംസാരിക്കാന്‍ മോദിക്കും അമിത് ഷായ്ക്കും ഇതു വരെ ധൈര്യമുണ്ടായിട്ടില്ല. രണ്ടു കോടി ജോലി ആളുകള്‍ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനം എന്തായി? കര്‍ഷകരുടെ കൃഷി നശിച്ചതിന് കാരണമെന്താണ്? കേജരിവാള്‍ ചോദിച്ചു.
നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തില്‍ നിന്നും മാത്രമല്ല രാഷ്ട്രീയത്തില്‍ നിന്നും പുറത്താക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. 'ഈ തിരഞ്ഞെടുപ്പില്‍ കള്ളം പറയാതിരിക്കാന്‍ അദ്ദേഹത്തിന്റെ വായില്‍ സൂപ്പര്‍ ഗ്ലൂ തേക്കണം. രാജ്യത്തിന്റെ നന്മയ്ക്കായി അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് മാത്രമല്ല രാഷ്ട്രീയത്തില്‍ നിന്നും തന്നെ തുടച്ചു നീക്കണമെന്ന് മമത ആവശ്യപ്പെട്ടു.
അതേ സമയം, സ്വാതന്ത്ര്യലബ്ദിയുടെ 100 വര്‍ഷം പൂര്‍ത്തിയാകുന്ന 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനാണ് ബി.ജെ.പിയുടെ പ്രകടന പത്രികയിലൂടെ ഉദ്ദേശിക്കന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവനയില്‍ പറയുന്നു. 'ഇന്ത്യയുടെ സമയം വന്നിരിക്കുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരു പുതിയ ഇന്ത്യയുടെ ഉദയം യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. 21-ാം നൂറ്റാണ്ടിലെ ആഗോള അജണ്ട രൂപീകരിക്കുന്നതില്‍ നാം പ്രധാന പങ്കു വഹിക്കും. അതിനായി 2022 ആകുമ്പോഴേക്കും 75 ഗോളുകള്‍ നേടാന്‍ നമുക്ക് കഴിയണം, 'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില










Click it and Unblock the Notifications