മാസ്ക് ധരിച്ചില്ല, ഭിന്നശേഷിക്കാരനായ മകനെ അച്ഛന് ശ്വാസം മുട്ടിച്ചു കൊന്നു; പിതാവിന് സംഭവിച്ചത് !
കൊല്‍ക്കത്ത: കൊറോണയെ തുടര്‍ന്ന് മാസ്ക് ധരിക്കാന്‍ വിസമ്മതിച്ച ഭിന്നശേഷിക്കാരനായ മകനെ അച്ഛന് ശ്വാസം മുട്ടിച്ചുകൊന്നു. കൊല്‍ക്കത്തിയിലാണ് നാടിനെ നടുക്കിയ സംഭവം. ശ്യാംപകൂര് പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന സിര്ദേഷ് മാലിക്കാണ് കൊല്ലപ്പെട്ടത്. 45 വയസായിരുന്നു. സംഭവത്തെ തുടര്‍ന്ന് പിതാവ് ബാന്‍ഷിദര്‍ മാലിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മകനെ കൊലപ്പെടുത്തിയ വിവരം പിതാവ് തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ എത്തി അറിയിക്കുകയായിരുന്നു. മകനുമായി മാസ്ക് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടാവുകയായിരുന്നു. പിന്നാലെ തുണി ഉപയോഗിച്ച് മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ തമ്മിള്‍ ഇടയ്ക്ക് വഴക്കുണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
കൊറോണയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മകന് ഇടയ്ക്കിടെ പുറത്തു പോകാറുണ്ടായിരുന്നു. എന്നാല്‍ മാസ്ക് ധരിക്കാറുണ്ടായിരുന്നില്ല. പിതാവ് നിരന്തരം ആവശ്യപ്പെട്ടിട്ടും മകന് മാസ്ക് ധരിച്ചിട്ടില്ല. ശനിയാഴ്ചയും ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് തര്‍ക്കത്തിനിടെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിതാവിനെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കി വരുന്നതിനിടയിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 1334 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 27 പേര് മരണപ്പെടുകയും ചെയ്തു. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെയാണ് നിലനില്‍ക്കുന്നത്. അതേസമയം ഏപ്രില്‍ 20 മുതല്‍ രാജ്യത്തെ ചില മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് മൂന്ന് സോണുകളാക്കിയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു പോരുന്നത്. ഗ്രീന്‍, റെഡ്, ഓറഞ്ച് എന്നിങ്ങനെയാണ് മേഖലകളെ തരംതിരിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1334 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 15712 ആയിരിക്കുകയാണ്. 507 പേര് ഇതുവരേയും മരണപ്പെടുകയും ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റെ ലവ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനിടെ, കൊറോണ വൈറസ് പ്രതിസന്ധിയ്ക്കിടെയും ബിജെപി- തൃണമൂല്‍ പോര് തുരുന്നു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാര്‍ വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്നുമാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ആരോഗ്യ രംഗത്തുള്ളവരും ബംഗാള്‍ സര്‍ക്കാരിന്റെ സമീപനത്തെക്കുറിച്ച് ഇതേ ആശങ്കയാണ് ഉയര്‍ത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടികളാണ് ഇപ്പോള്‍ മമതാ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications