മോദിക്കും രാഹുലിനുമെതിരെ മത്സരിക്കാൻ മലയാളി, വാരണാസിയിലും അമേത്തിയിലും സ്ഥാനാർത്ഥി!
ദില്ലി: ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ഒരു മലയാളി ഉണ്ടാകുമെന്ന് പറയുന്നത് വെറുതെ അല്ല. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് രാജ്യം കടന്ന് കഴിഞ്ഞു. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എതിരെ മത്സരിക്കാനുമുണ്ട് ഒരു മലയാളി. തൃശൂര്‍ സ്വദേശിയായ യുഎസ് ആഷിന് ആണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കൊലകൊമ്പന്മാരോട് ഏറ്റമുട്ടാന്‍ തയ്യാറെടുക്കുന്നത്.
ശബരിമലയുമായി കെ സുധാകരൻ കയറിച്ചെന്നത് പുലിമടയിൽ.. സുധാകരനെ പറപ്പിച്ച് ടീച്ചറും കുട്ടികളും, വീഡിയോ!
തൃശൂര്‍ ആസ്ഥാനമായിട്ടുളള ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് ആഷിന് മത്സരിക്കുന്നത്. നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിലും ആഷിന് മത്സരിക്കും.
മികച്ച സംരഭക സംവിധാനം ഉറപ്പ് വരുത്തി വികസനത്തിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട പാര്‍ട്ടിയാണ് ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ 543 മണ്ഡലങ്ങളിലേക്കും ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ഇറക്കിയിട്ടുണ്ട്. മാര്‍ച്ച് 23ന് പൂര്‍ണമായ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടും.
രാഹുല്‍ ഗാന്ധിയെയോ നരേന്ദ്ര മോദിയേയോ തോല്‍പ്പിക്കുക എന്ന ഉദ്ദേശം വെച്ചല്ല തങ്ങള്‍ മത്സരിക്കുന്നതെന്ന് ആഷിന് പറയുന്നു. മറിച്ച് സംരഭകത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തങ്ങള്‍ക്ക് പറയാനുളളത് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഫ്ളക്സ് അടക്കമുളള പ്രചാരണ പരിപാടികള്‍ ഉപേക്ഷിച്ച് പൂര്‍ണമായും ഡിജിറ്റല്‍ ക്യാംപെയ്ന് ആണ് ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി നടത്തുന്നത്.