ബെംഗളൂരുവില്‍ 65 ഏക്കറില്‍ വമ്പന്‍ ഹരിത പദ്ധതി; ലാല്‍ബാഗിനെ വെല്ലും: സ്റ്റാര്‍ട്ടപ്പുകള്‍ക്കും അവസരം
ബെംഗളൂരു: വായു മലിനീകരണത്താല്‍ വീര്‍പ്പുമുട്ടുന്ന ബെംഗളൂരു നഗരവാസികള്‍ക്ക് ഇനി ആവോളം ശുദ്ധവായു ശ്വസിക്കാം. നഗരത്തിന്റെ ശ്വാസകോശമായി മാറാന്‍ ഒരുങ്ങുകയാണ് ബൈയപ്പനഹള്ളി പ്രദേശം. എന്‍ജിഇഎഫ് ഫാക്ടറി പരിസരത്ത് 65 ഏക്കര്‍ വിസ്തൃതിയില്‍ വമ്പന്‍ ട്രീ പാര്‍ക്കാണ് വരാന്‍ പോകുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടം വരുന്ന മാര്‍ച്ചില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് വ്യവസായ മന്ത്രി എംബി പാട്ടീല്‍ അറിയിച്ചു.
നഗരത്തിന്റെ ഹരിതാഭ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രീ പാര്‍ക്ക് നിര്‍മിക്കുന്നത്. ശനിയാഴ്ച ഫാക്ടറി പരിസരം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. 65 ഏക്കര്‍ സ്ഥലത്ത് പ്രകൃതിയെ മുറിവേല്‍പ്പിക്കാതെ അത്യാധുനിക സൗകര്യങ്ങളോടെയാണ് പാര്‍ക്ക് വികസിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി അടഞ്ഞു കിടക്കുന്ന എന്‍ജിഇഎഫ് ഫാക്ടറി പരിസരത്തെ 8,500-ലധികം മരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് അതിമനോഹരമായ ഹരിത വനമായി മാറ്റുന്നത്. നിലവിലുള്ള ഒരു മരം പോലും മുറിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുണ്ട്.
എലവേറ്റഡ് നടപ്പാതകള്‍, സൈക്ലിങ് ട്രാക്കുകള്‍, കുട്ടികളുടെ കളിസ്ഥലം, വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള പ്രത്യേക മേഖലകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. ഇതിനൊപ്പം വാട്ടര്‍ ഫൗണ്ടനുകള്‍, നീരുറവകള്‍, ആകര്‍ഷകമായ ജലധാരകള്‍, വിശാലമായ ഫുഡ് കോര്‍ട്ട്, ഔട്ട്ഡോര്‍ ജിം, വാച്ച് ടവര്‍, സാംസ്കാരിക കേന്ദ്രം, സ്പോര്‍ട്സ് ഹബ്, മള്‍ട്ടിപര്‍പ്പസ് തിയറ്റര്‍ എന്നിവയും ഇവിടെ സജ്ജമാക്കുന്നുണ്ട്.

നിലവിലുള്ള മരങ്ങളൊന്നും മുറിക്കാതെ നടപ്പാക്കുന്ന ഈ പദ്ധതി ലാല്ബാഗിനെയും കബ്ബണ്‍ പാര്‍ക്കിനെയും വെല്ലുമെന്നാണ് മന്ത്രി നല്കുന്ന ഉറപ്പ്. ബൈയപ്പനഹള്ളിയെ ഒരു അന്താരാഷ്ട്ര ഹരിത കേന്ദ്രമായി വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 37.75 കോടി രൂപ ചെലവില്‍ വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ വമ്പന്‍ പദ്ധതിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 'ഇന്നോവേഴ്സ്' എന്ന പേരില്‍ ഇന്‍കുബേഷന്‍ സെന്ററും ഒരു അത്യാധുനിക ടെക്നോളജി മ്യൂസിയവും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ പ്രകൃതി ഭംഗിയും ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്ന ബെംഗളൂരുവിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ബൈയപ്പനഹള്ളി മാറും.
ആകെ നാല് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തിനായി 11.50 കോടി രൂപ ഇതിനകം സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു. അടുത്ത ആറ് മാസത്തിനുള്ളില്‍ രണ്ടാം ഘട്ട പ്രവൃത്തികളും പൂര്‍ത്തിയാകും. ഫാക്ടറി കോമ്പൗണ്ടിന് പുറത്തുള്ള, ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള 4.5 ഏക്കര്‍ സ്ഥലത്ത് 5,000 മുതല്‍ 7,000 വരെ വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മള്‍ട്ടി-ലെവല്‍ പാര്‍ക്കിങ് സൗകര്യം കൂടി നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. 100 കോടി രൂപ ചെലവിട്ടാണ് 'ടെക്നോളജി ഇന്നൊവേഷന് മ്യൂസിയം' ഐടി വകുപ്പ് നിര്‍മ്മിക്കുന്നത്.
പഴയ ഫാക്ടറി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാതെ തന്നെ അവ പുനരുദ്ധരിച്ച് പ്രയോജനപ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. നിലവിലുള്ള മോട്ടോര്‍ ഷെഡുകള്‍ നവീകരിച്ച് 15,000 പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് കണ്വെന്ഷന് സെന്ററുകളാക്കും.
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications