ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ ആഗ്ര സ്വദേശിക്ക് കൊവിഡ്; വീട് സീല്‍ ചെയ്തു
ദില്ലി: ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ ആഗ്രയിലെ താജ്നഗരിയില് ഒരു യുവാവിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. 40 വയസ്സുള്ള, ഷാഗഞ്ച് ഏരിയയില്‍ നിന്നുള്ള യുവാവിന് ഡിസംബര്‍ 23 ന് ആണ് ചൈനയില്‍ നിന്ന് ആഗ്രയിലേക്ക് എത്തിയത്. ഇദ്ദേഹത്തിന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച , പരിശോധനാ ഫലങ്ങള്‍ പോസിറ്റീവായതായി ആരോഗ്യ വകുപ്പിനെ അറിയിക്കുകയും ഉടന്‍ തന്നെ ഒരു റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് അയക്കുകയും ചെയ്തെന്ന് അധികൃതര്‍ അറിയിച്ചു.

വര്‍ഷാവസാനം നിരവധി ആളുകള്‍ ബിസിനസ്സിനു വേണ്ടി ചൈനയിലേക്ക് യാത്ര ചെയ്യാറുണ്ടെന്നും അങ്ങനെ ചെയ്യുന്നവര്‍ തിരിച്ചെത്തിയശേഷം നിരീക്ഷിക്കുമെന്നും ആഗ്ര ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ .അരുണ്‍ ശ്രീവാസ്തവ പറഞ്ഞു. രോഗബാധിതനായ വ്യക്തിയുടെ വീട് അടച്ചുപൂട്ടി, അദ്ദേഹവുമായി സമ്പര്‍ക്കം മറ്റേതെങ്കിലും വ്യക്തികള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറസിന്റെ വ്യാപനം തടയുന്നതിനും പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കേണ്ടത് അത്യാവശ്യമാണ്. രോഗബാധിതനായ വ്യക്തി നിലവില്‍ മെഡിക്കല്‍ പ്രൊഫഷണലുകളുടെ ചികിത്സയിലും നിരീക്ഷണത്തിലുമാണെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് ന്ിയന്ത്രണങ്ങള് നീക്കിയതിന് ശേഷം ചൈനയില്‍ കോവിഡ് അണുബാധകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് മുതല്‍ ഇന്ത്യ അതീവ ജാഗ്രതയിലാണ്.
എന്നാല്‍ ചൈനയേക്കാള്‍ മികച്ച വാക്സിനേഷന് കവറേജ് ഉള്ളതിനാല്‍ ഇന്ത്യ അപകടകരമായ തരംഗത്തിന്റെ സാധ്യതയിലല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അധികൃതര്‍ ഉറപ്പുനല്‍കുന്നുണ്ട്. കേരളത്തില്‍ അടക്കം വലിയ ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്റ്റേറ്റ് കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചിരുന്നു. കോവിഡ് കേസുകളുടെ വര്‍ധനവിന്റെ നിരക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതാണ്. വിമാനത്താവളങ്ങളിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും. കേന്ദ്ര നിര്‍ദേശ പ്രകാരം വിദേശത്ത് നിന്നും വരുന്ന 2 ശതമാനം പേരുടെ സാമ്പിളുകള്‍ പരിശോധിക്കും.
സംസ്ഥാനത്ത് നിലവില്‍ കോവിഡ് കേസുകള്‍ വളരെ കുറവാണ്. രണ്ടാഴ്ചയിലെ കണക്കെടുത്താല്‍ പ്രതിദിന കേസുകള്‍ 100ന് താഴെ മാത്രമാണ്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം കൂടുതല്‍ ശക്തിപ്പെടുത്തും. എയര്‍പോര്‍ട്ടുകളിലും സീപോര്‍ട്ടിലും ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവായാല്‍ ആ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്നതാണ്.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്












Click it and Unblock the Notifications