യുഎസില്‍ നിന്നും മൂന്നാമത്തെ വിമാനം ഇന്നെത്തും: ഇന്നലെ എത്തിയവരേയും വിലങ്ങ് അണിയിച്ചു
ദില്ലി: അനിധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ അമേരിക്കന്‍ സൈനിക വിമാനം ഇന്ന് എത്തും. രാത്രിയോടെ അമൃത്സറിലെത്തുന്ന വിമാനത്തില്‍ 150 ഓളം പേരുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പുറമെ രണ്ട് വിമാനങ്ങള്‍ കൂടെ അമേരിക്ക ഉടന്‍ തന്നെ ഇന്ത്യയിലേക്ക് അയച്ചേക്കും. അനധികൃത്യ കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറിൽ ഇറക്കുന്നത് പഞ്ചാബിനെ അപമാനിക്കാനാണെന്ന ആരോപണവുമായി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം, ഇന്നലെ രാത്രിയോടെ എത്തിയ രണ്ടാമത്തെ വിമാനത്താവളത്തില്‍ 116 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍65 പേർ പഞ്ചാബിൽ നിന്നുള്ളവരും, 33 പേർ ഹരിയാനയിൽ നിന്നുള്ളവരും, എട്ട് പേർ ഗുജറാത്തിൽ നിന്നുള്ളവരും, രണ്ട് പേർ വീതം ഉത്തർപ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും, ഒരാൾ വീതം ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ടാമത്തെ വിമാനത്തില്‍ എത്തിച്ചവരുടേയും കൈകാലുകള്‍ ചങ്ങലകളാല്‍ ബന്ധിച്ചിരുന്നുവെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. യുഎസിൽ നിന്ന് അമൃത്സറിലേക്കുള്ള യാത്രാമധ്യേ നാടുകടത്തപ്പെട്ടവരെ വിമാനത്തിൽ കൈകാലുകള്‍ ബന്ധിപ്പിച്ചാണ് ഇരുത്തിയതെന്നാണ് നാടുകടത്തപ്പെട്ടവരിൽ ഒരാളായ ദൽജിത് സിംഗ് ഹോഷിയാർപൂരിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. അമേരിക്കയില്‍ നിന്നും അയച്ച ആദ്യ വിമാനത്തിലെ ഇന്ത്യക്കാരുടെ കൈകളും കാലുകളും ചങ്ങലകളാല്‍ ബന്ധിപ്പിച്ചത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ വിമാനത്തിലും സമാനമായ രീതിയില്‍ അമേരിക്ക അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരികെ അയച്ചിരിക്കുന്നത്.
'യാത്രയ്ക്കിടെ ഞങ്ങളുടെ കൈകളില്‍ വിലങ്ങ് അണിയിക്കുകയും കാലുകൾ ചങ്ങലയിൽ ബന്ധിക്കുകയും ചെയ്തു. ഒരു ട്രാവൽ ഏജന്റ് തന്നെ വഞ്ചിച്ചു.' എന്നും ദൽജിത് സിംഗ് പറഞ്ഞു. നേരിട്ട് യു എസിലേക്ക് കൊണ്ടുപോകുന്നതിനുപകരം നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടക്കാൻ 'ഡങ്കി/ഡോങ്കി' വഴിയിലുടെയാണ് അമേരിക്കയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ വിമാനത്തിലെ സ്ത്രീകളെ വിലങ്ങ് അണിയിച്ചിട്ടില്ലെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ഇമിഗ്രേഷൻ, പശ്ചാത്തല പരിശോധനകൾക്ക് ശേഷം പഞ്ചാബിൽ നിന്നുള്ളവരെ പോലീസ് വാഹനങ്ങളിലാണ് അവരുടെ വീടുകളിലേക്ക് എത്തിച്ചത്. തങ്ങളുടെ സംസ്ഥാനത്ത് നിന്നുള്ളവർക്കായി ഹരിയാന സർക്കാരും ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.
അതേസമയം, കൊലപാതകക്കേസുമായി ബന്ധപ്പെട്ട് നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെട്ട രണ്ട് യുവാക്കളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. 2023 ലെ ഒരു കൊലപാതക കേസിൽ പ്രതികളായ സന്ദീപ് സിംഗ്, പ്രദീപ് സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് പട്യാല സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) നാനക് സിംഗ് പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications