ഹത്രസ് പെണ്‍കുട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്ത് ബിജെപി ഐടിസെല്‍ മേധാവി; പിന്തുണച്ച് പ്രീതി ഗാന്ധി
ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. ട്വീറ്ററിലാണ് വീഡിയോ പങ്കുവെച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വെക്കുകയാണ്. ഹത്രസില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കൂട്ടി അജ്ഞതനുമായി സംസാരിക്കുന്നതാണ് വീഡിയോ. തനിക്ക് നേരെയുണ്ടായ അതിക്രമത്തെ ചെറുക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ അവര്‍ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രിച്ചെന്നും വീഡിയോയില്‍ പറയുന്നുണ്ട്. അമിത് മാളവ്യ വീഡിയോ പങ്കുവെച്ചത് ഐപിസിയുടെ ലംഘനമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.

അമിത് മാളവ്യയുടെ ട്വീറ്റ്
'എഎംയുവിന് പുറത്തുള്ള ഒരു റിപ്പോര്‍ട്ടറുമായി ഹത്രാസില്‍ ബലാത്സംഗത്തിനിരയായ ഒരു പെണ്‍കുട്ടി നടത്തുന്ന സംഭാഷണമാണിത്. തന്റെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള ശ്രമമുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു. ആര്‍ക്കും ക്രൂരതയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. എന്നാല്‍ അതിനെ വിവരിക്കുന്നതും കുറ്റകൃത്യത്തിന്റെ ഗ്രാവിറ്റി കൂട്ടുന്നതും മറ്റൊരു കുറ്റകൃത്യമാണ്.' എന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്.

നിയമലംഘനമാകില്ലെന്ന് പ്രീതി
വീഡിയോയിലൂടെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ അമിത് മാളവ്യ ഐപിസിയുടെ ലംഘനമാണ് നടത്തിയതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. എന്നാല്‍ അമിത് മാളവ്യയെ പിന്തുണച്ച് ബിജെപി നേതാവ് പ്രീതി ഗാന്ധി രംഗത്തെത്തി. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് തെളിഞ്ഞതിനാല്‍ മാളവ്യയുടേത് നിയമലംഘനമാകില്ലെന്ന് പ്രീതി ഗാന്ധി അഭിപ്രായപ്പെട്ടു.

മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടി
ഇരയുടെ വീഡിയോ പോസ്റ്റ് ചെയ്യുന്നതിലൂടെ ഏത് നിയമമാണ് ലംഘിക്കപ്പെട്ടതെന്ന് നിങ്ങള്‍ക്ക് സ്ഥാപിക്കാന്‍ കഴിയുമോ? അവള് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ഒരു വീഡിയോയില്‍ പോലും സൂചിപ്പിക്കുന്നില്ല. അതെല്ലാം മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടികളാണ്. നിയമമാണോ നമ്മളെ ഭരിക്കുന്നത് അല്ലെങ്കില്‍ ആരുടെയെങ്കിലും സൃഷ്ടികളോ? എന്നായിരുന്നു പ്രീതി ഗാന്ധിയുടെ ട്വീറ്റ്.

സമാന സംഭവങ്ങളില്‍
അമിത് മാളവ്യയുടെ ട്വീറ്റ് ഇന്ത്യന്‍ പീനല്‍ കോഡിന്റെ 228 എ (1)യുടെ ലംഘനമാണിതെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കി. നേരത്തേയും സമാന സംഭവങ്ങളില്‍ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന് സുപ്രീംകോടതി നിരവധി തവണ പറഞ്ഞിട്ടുണ്ടെന്ന് അഡ്വ: അപര്‍ണ ബട്ട് ദ പ്രിന്റിനോട് പ്രതികരിച്ചു. നേരത്തെ ഇത് 2018 ല്‍ നിപുന്‍ സക്സ്നേ കേസിലായിരുന്നു കോടതി താക്കീത്് നല്‍കിയത്.
Recommended Video

144 പ്രഖ്യാപിച്ചു
സെപ്തംബര്‍ 29 നായിരുന്നു ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. നട്ടെല്ല് ഒടിഞ്ഞ് നാവ് അറുത്ത നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കൂടുംബാംഗങ്ങളുടെ അനുമതിയില്ലാതെ ഉത്തര്‍പ്രദേശ് പൊലീസ് തന്നെ കത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഉത്തര്‍പ്രദേശിലും ദില്ലിയിലും അടക്കം രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുകയാണ്. പിന്നാലെ ഹത്രാസില്‍ യുപി സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications