കര്‍ണാടകയിലെ ബുള്‍ഡോസര്‍രാജ്: കോണ്‍ഗ്രസ് സര്‍ക്കാര്‍ പറ്റിച്ചു.. പുനരധിവാസം നടപ്പാക്കിയില്ലെന്ന് റഹീം
ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ വീടുകളില്‍ നിന്ന് ഇറക്കിവിട്ടവരെ ഇനിയും പുനരധിവസിപ്പിച്ചിട്ടില്ല എന്ന് രാജ്യസഭാ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനുമായ എഎ റഹീം. കര്‍ണാടകയിലെ ഫക്കീര്‍ കോളനിയിലെയും വസീം ലേ ഔട്ടിലെയും ഒരാളെ പോലും പുനരധിവസിപ്പിച്ചിട്ടില്ല എന്നും അവര്‍ക്ക് ഒരു നേരത്തെ ആഹാരമോ മരുന്നോ പോലും നല്കാന് കര്‍ണാടക സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്തുകൊണ്ടാണ് അവര്‍ക്ക് മരുന്നും ഭക്ഷണവും ലഭ്യമാക്കാത്തത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം എന്നും ഉടന്‍ പുനരധിവാസം നടത്തുമെന്ന് പറഞ്ഞവര്‍ ജനങ്ങളെ പറ്റിച്ചെന്നും റഹീം ആരോപിച്ചു. ഫക്കീര്‍ കോളനിയിലെയും വസീം ലേ ഔട്ടിലെയും നിലവിലെ അവസ്ഥയുടെ ചിത്രങ്ങളും അദ്ദേഹം പങ്ക് വെച്ചു. റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.

"പ്രിയപ്പെട്ടവരേ,
അവരിപ്പോഴും മഞ്ഞിലും മഴയത്തുമാണ്. നമ്മള് ശബ്ദിച്ചാലേ അവര്‍ക്ക് നീതി കിട്ടൂ. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നാടിന് നല്കിയ വാക്ക് വെറും പാഴ് വാക്കായി അവശേഷിക്കുന്നു. കോണ്‍ഗ്രസ് ഈ നാടിനെയും, നിസ്സഹായരായ ആ പാവം മനുഷ്യരെയും ക്രൂരമായി പറഞ്ഞു പറ്റിച്ചിരിക്കുകയാണ്.
കര്‍ണാടകയിലെ ഫക്കീര്‍ കോളനിയിലെയും വസീം ലേ ഔട്ടിലെയും പാവപ്പെട്ട മനുഷ്യരുടെ വീടുകളിലേക്ക് ബുള്‍ഡോസര്‍ ഇടിച്ചു കയറ്റിയിട്ട് ഇന്നലെ ഒരു മാസം പിന്നിട്ടിരിക്കുന്നു. ഒരാളെ പോലും ഇതുവരെ പുനരധിവസിപ്പിച്ചിട്ടില്ല!തകര്‍ക്കപ്പെട്ട ആ കല്ലിന് കൂനകള്‍ക്കിടയില്‍, കീറിപ്പറിഞ്ഞ ചെറിയ ടര്‍പ്പോളിന്‍ കഷണങ്ങള്‍ കൊണ്ട് തണലുണ്ടാക്കി കഴിയുന്ന ആ സാധുക്കള്‍ക്ക് ഒരു നേരത്തെ ആഹാരമോ മരുന്നോ പോലും നല്കാന് ഈ നിമിഷം വരെ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നത് ലജ്ജാകരമാണ്.
ആരും അറിയാതെ പോകുമായിരുന്ന ഈ ഭരണകൂട ഭീകരത രാജ്യം ശ്രദ്ധിക്കാന്‍ തുടങ്ങിയത് നമ്മുടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന് ശേഷമായിരുന്നു. പിന്നാലെ ഡി.വൈ.എഫ്.ഐ പ്രതിനിധി സംഘം ഫക്കീര്‍ കോളനി സന്ദര്‍ശിച്ചു. ആരുടേയും ഉള്ളുലയ്ക്കുന്ന ക്രൂരതയുടെ കാഴ്ചകള്‍ പുറത്തുവന്നതോടെ കെ.സി. വേണുഗോപാലും, ഡി.കെ. ശിവകുമാറും, കര്‍ണാടക മുഖ്യമന്ത്രിയും പ്രതികരിക്കാന്‍ നിര്‍ബന്ധിതരായി.
ഉടന്‍ പുനരധിവാസം നടത്തുമെന്ന് ഈ നാടിനോട് അവര്‍ പരസ്യമായി പറഞ്ഞു. എന്നിട്ടെന്തായി? നമ്മളെയും ആ പാവങ്ങളെയും അവര്‍ വീണ്ടും പറ്റിക്കുകയായിരുന്നു! കോണ്‍ഗ്രസ് ഇതിന് മറുപടി പറയണം. ആ പാവങ്ങള്‍ക്ക് ഭക്ഷണവും മരുന്നും പോലും നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കണം. ആ കൊടും തണുപ്പില്‍ നിന്നും അവരെ മാറ്റാനോ, മനുഷ്യരായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്
പ്രഖ്യാപിച്ച ഫ്ലാറ്റുകള്‍ ഒരു മാസമായിട്ടും നല്‍കാത്തത് എന്ത് കൊണ്ടാണ്? മനുഷ്യത്വമില്ലാത്ത കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ ഈ ക്രൂരത നാം കാണാതെ പോകരുത്."
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications