Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയിലെ ബുള്‍ഡോസര്‍രാജ്: കോണ്‍ഗ്രസ് സര്‍ക്കാര്‍ പറ്റിച്ചു.. പുനരധിവാസം നടപ്പാക്കിയില്ലെന്ന് റഹീം

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ വീടുകളില്‍ നിന്ന് ഇറക്കിവിട്ടവരെ ഇനിയും പുനരധിവസിപ്പിച്ചിട്ടില്ല എന്ന് രാജ്യസഭാ എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനുമായ എഎ റഹീം. കര്‍ണാടകയിലെ ഫക്കീര്‍ കോളനിയിലെയും വസീം ലേ ഔട്ടിലെയും ഒരാളെ പോലും പുനരധിവസിപ്പിച്ചിട്ടില്ല എന്നും അവര്‍ക്ക് ഒരു നേരത്തെ ആഹാരമോ മരുന്നോ പോലും നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്തുകൊണ്ടാണ് അവര്‍ക്ക് മരുന്നും ഭക്ഷണവും ലഭ്യമാക്കാത്തത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം എന്നും ഉടന്‍ പുനരധിവാസം നടത്തുമെന്ന് പറഞ്ഞവര്‍ ജനങ്ങളെ പറ്റിച്ചെന്നും റഹീം ആരോപിച്ചു. ഫക്കീര്‍ കോളനിയിലെയും വസീം ലേ ഔട്ടിലെയും നിലവിലെ അവസ്ഥയുടെ ചിത്രങ്ങളും അദ്ദേഹം പങ്ക് വെച്ചു. റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.

AA Rahim

"പ്രിയപ്പെട്ടവരേ,
അവരിപ്പോഴും മഞ്ഞിലും മഴയത്തുമാണ്. നമ്മള്‍ ശബ്ദിച്ചാലേ അവര്‍ക്ക് നീതി കിട്ടൂ. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നാടിന് നല്‍കിയ വാക്ക് വെറും പാഴ് വാക്കായി അവശേഷിക്കുന്നു. കോണ്‍ഗ്രസ് ഈ നാടിനെയും, നിസ്സഹായരായ ആ പാവം മനുഷ്യരെയും ക്രൂരമായി പറഞ്ഞു പറ്റിച്ചിരിക്കുകയാണ്.

കര്‍ണാടകയിലെ ഫക്കീര്‍ കോളനിയിലെയും വസീം ലേ ഔട്ടിലെയും പാവപ്പെട്ട മനുഷ്യരുടെ വീടുകളിലേക്ക് ബുള്‍ഡോസര്‍ ഇടിച്ചു കയറ്റിയിട്ട് ഇന്നലെ ഒരു മാസം പിന്നിട്ടിരിക്കുന്നു. ഒരാളെ പോലും ഇതുവരെ പുനരധിവസിപ്പിച്ചിട്ടില്ല!തകര്‍ക്കപ്പെട്ട ആ കല്ലിന്‍ കൂനകള്‍ക്കിടയില്‍, കീറിപ്പറിഞ്ഞ ചെറിയ ടര്‍പ്പോളിന്‍ കഷണങ്ങള്‍ കൊണ്ട് തണലുണ്ടാക്കി കഴിയുന്ന ആ സാധുക്കള്‍ക്ക് ഒരു നേരത്തെ ആഹാരമോ മരുന്നോ പോലും നല്‍കാന്‍ ഈ നിമിഷം വരെ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നത് ലജ്ജാകരമാണ്.

ആരും അറിയാതെ പോകുമായിരുന്ന ഈ ഭരണകൂട ഭീകരത രാജ്യം ശ്രദ്ധിക്കാന്‍ തുടങ്ങിയത് നമ്മുടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന് ശേഷമായിരുന്നു. പിന്നാലെ ഡി.വൈ.എഫ്.ഐ പ്രതിനിധി സംഘം ഫക്കീര്‍ കോളനി സന്ദര്‍ശിച്ചു. ആരുടേയും ഉള്ളുലയ്ക്കുന്ന ക്രൂരതയുടെ കാഴ്ചകള്‍ പുറത്തുവന്നതോടെ കെ.സി. വേണുഗോപാലും, ഡി.കെ. ശിവകുമാറും, കര്‍ണാടക മുഖ്യമന്ത്രിയും പ്രതികരിക്കാന്‍ നിര്‍ബന്ധിതരായി.

ഉടന്‍ പുനരധിവാസം നടത്തുമെന്ന് ഈ നാടിനോട് അവര്‍ പരസ്യമായി പറഞ്ഞു. എന്നിട്ടെന്തായി? നമ്മളെയും ആ പാവങ്ങളെയും അവര്‍ വീണ്ടും പറ്റിക്കുകയായിരുന്നു! കോണ്‍ഗ്രസ് ഇതിന് മറുപടി പറയണം. ആ പാവങ്ങള്‍ക്ക് ഭക്ഷണവും മരുന്നും പോലും നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കണം. ആ കൊടും തണുപ്പില്‍ നിന്നും അവരെ മാറ്റാനോ, മനുഷ്യരായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്

പ്രഖ്യാപിച്ച ഫ്‌ലാറ്റുകള്‍ ഒരു മാസമായിട്ടും നല്‍കാത്തത് എന്ത് കൊണ്ടാണ്? മനുഷ്യത്വമില്ലാത്ത കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ ഈ ക്രൂരത നാം കാണാതെ പോകരുത്."

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+