Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ പണി തുടങ്ങി ആം ആദ്മി; വാഗ്ദാനം നിറവേറ്റാന്‍ മണ്ഡലങ്ങളില്‍ നേരിട്ടെത്തി എംഎല്‍എമാര്‍

ലഖ്‌നൗ: തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് തൊട്ടുപിന്നാലെ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് ഉറപ്പ് വരുത്തി ആം ആദ്മി എം എല്‍ എമാര്‍ മണ്ഡലത്തില്‍. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് എം എല്‍ എമാര്‍ മണ്ഡലത്തിലെത്തി അടിസ്ഥാന സൗകര്യ വികസനങ്ങള്‍ വിലയിരുത്തിയത്. മുക്ത്‌സര്‍ ജില്ലയിലെ മലൗട്ട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച നേത്രരോഗ വിദഗ്ധയായ ഡോ. ബല്‍ജീത് കൗര്‍ ശനിയാഴ്ച രാവിലെ സിവില്‍ ഹോസ്പിറ്റല്‍ മലൗത്ത് സന്ദര്‍ശിച്ചു. ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റുകളുടെ എണ്ണം ആവശ്യത്തിലധികം കുറവാണെന്ന് ബല്‍ജീത് കൗര്‍ പറഞ്ഞു.

ആശുപത്രിയില്‍ 10-12 പേരെങ്കിലും ഉണ്ടായിരിക്കേണ്ട സമയത്ത് നാല് സ്‌പെഷ്യലിസ്റ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ മാത്രമേയുള്ളൂ, അതിനാല്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്കും ഇഎംഒകളെപ്പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നു. രോഗികളോട് പലപ്പോഴും സ്വകാര്യ പ്രാക്ടീഷണര്‍മാരെ സന്ദര്‍ശിക്കാന്‍ പറയാറേണ്ട സാഹചര്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും ഒരു ഡോക്ടര്‍ എന്ന നിലയില്‍ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ തനിക്ക് വ്യക്തിപരമായി താല്‍പ്പര്യമുണ്ടെന്നും ബല്‍ജിത് കൗര്‍ പറഞ്ഞു.

1

അതിനാല്‍ തല്‍ക്കാലം പല ആശുപത്രികളിലും ആവശ്യത്തിലധികം ജീവനക്കാരെ ഉള്ളതുപോലെ ജീവനക്കാരെ പുനഃസംഘടിപ്പിക്കാന്‍ ശ്രമിക്കും. കൂടുതല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അതിന് ശേഷം ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും, അവര്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് മുക്ത്‌സര്‍ സിവില്‍ ഹോസ്പിറ്റലില്‍ നേത്ര ശസ്ത്രക്രിയാ വിദഗ്ധയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ബല്‍ജിത്ത്. പ്രവര്‍ത്തനരഹിതമായി കിടക്കുന്ന മലൗട്ടില്‍ ഡിഎവി ട്രസ്റ്റ് നിര്‍മ്മിച്ച ഒഴിഞ്ഞ ആശുപത്രി കെട്ടിടവും സന്ദര്‍ശിച്ച ഡോ ബല്‍ജീത് ഇത് ഒരു ചാരിറ്റബിള്‍ ആശുപത്രിയാക്കി മാറ്റുമെന്നും അറിയിച്ചു.

2

ഇത് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഞാന്‍ സര്‍ക്കാരിന്റെ സഹായം തേടും. അതിലൂടെ പ്രദേശത്തുള്ളവരുടെ ആരോഗ്യ പരിരക്ഷ ലഭിക്കും, ''അവര്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ പരാജയപ്പെടുത്തിയ എം എല്‍ എ ലഭ് സിംഗ് ഉഗോകെയും ശനിയാഴ്ച ബദൗറിലെ സിവില്‍ ഹോസ്പിറ്റലില്‍ എത്തി. ബതിന്ദാ അര്‍ബന്‍ എം.എല്‍.എയായ ജഗ്രൂപ് സിംഗ് ഗില്‍ വീട്ടിലെത്തിയ പ്രദേശവാസികളുടെ നിവേദനങ്ങള്‍ സ്വീകരിക്കുന്ന തിരക്കിലായിരുന്നു. എല്ലായിടത്തും താന്‍ നേരിട്ട് സന്ദര്‍ശനം നടത്തുമെന്ന ഉറപ്പും അദ്ദേഹം നല്‍കി. ആം ആദ്മിയില്‍ ചേരുന്നതിന് മുമ്പ് ഗില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഏഴ് തവണ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു.

3

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ മലിനജലം, ജലവിതരണം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രാംപുര ഫുള്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഓഫീസര്‍മാരുമായി എം.എല്‍.എ ബല്‍ക്കര്‍ സിദ്ദുവിന്റെ ചര്‍ച്ച നടത്തി. ലുധിയാന നോര്‍ത്തില്‍ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എ മദന്‍ ലാല്‍ ബഹാദുര്‍കെ മലിനജല ശുദ്ധീകരണ പ്ലാന്റില്‍ (എസ്ടിപി) നിന്നുള്ള വെള്ളം ബുദ്ദ നല്ലയിലേക്ക് പുറന്തള്ളുന്നതിന് പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് നല്‍കി. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 117 സീറ്റില്‍ 92 ഉം നേടിയാണ് ആം ആദ്മി മിന്നും ജയം സ്വന്തമാക്കിയത്.

4

ഭാഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മാര്‍ച്ച് 16 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. എം എല്‍ എമരോട് സ്വന്തം മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ഭാഗവന്ത് മന്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പറഞ്ഞിരുന്നു. മാത്രമല്ല ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഡല്‍ഹി മോഡല്‍ പദ്ധതി നടപ്പാക്കുമെന്നും ആം ആദ്മി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+