മഅദനിക്ക് കേരളത്തില്‍ പോകാം; നാട്ടില്‍ സ്ഥിരം താമസിക്കാം, സുപ്രീംകോടതി അനുമതി
ന്യൂഡല്‍ഹി: പിഡിപി ചെയര്മാന് അബ്ദുന്നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്കി. സ്വന്തം നാടായ കൊല്ലത്ത് സ്ഥിരമായി താമസിക്കാം. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 15 ദിവസത്തിലൊരിക്കല്‍ ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം. ചികില്‍സയ്ക്ക് മറ്റിടങ്ങളിലേക്ക് പോകണമെങ്കില്‍ പോലീസ് അനുമതി വാങ്ങണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മഅദനിയെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ് ഇന്ന് സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. ബെംഗളൂരു സ്ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മഅദനി വര്‍ഷങ്ങള്‍ കര്‍ണടാകയിലെ ജയിലില്‍ കഴിഞ്ഞിരുന്നു. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചെങ്കിലും ബെംഗളൂരു നഗരം വിട്ടുപോകരുത് എന്ന വ്യവസ്ഥ കോടതി വച്ചു. ഇതില്‍ ഇളവ് വാങ്ങി രണ്ടു തവണ മഅദനി കേരളത്തില്‍ വന്നിരുന്നു.

കഴിഞ്ഞ മാസം കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായി. പിതാവിനെ കാണണം എന്ന ആഗ്രഹം നടന്നില്ല. ജാമ്യ കാലാവധി കഴിഞ്ഞ വേളയില്‍ തന്നെ ബെംഗളൂരുവിലേക്ക് മടങ്ങുകയും ചെയ്തു. ശേഷം വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കര്‍ണാടക പോലീസിന്റെ ഉപാധികള്‍ പ്രയാസപ്പെടുത്തിയെന്ന കാര്യവും മഅദനി സുപ്രീംകോടതിയെ ബോധിപ്പിച്ചു.
കര്‍ണാടക പോലീസിന്റെ സംരക്ഷണയില്‍ കേരളത്തിലേക്ക് പോകാനായിരുന്നു കഴിഞ്ഞ തവണ സുപ്രീംകോടതി അനുമതി നല്‍കിയത്. പോലീസുകാരുടെ ചെലവിന് 60 ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ ബെംഗളൂരു പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അസാധ്യമായതിനെ തുടര്‍ന്ന് മഅദനി വീണ്ടും കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒടുവില്‍ രണ്ടാഴ്ചത്തേക്ക് മാത്രമായിട്ടാണ് അദ്ദേഹം കഴിഞ്ഞ മാസം കേരളത്തിലെത്തിയത്. കൊച്ചി വിമാനത്താവളത്തിലിറങ്ങി കൊല്ലത്തേക്ക് പോകവെ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുകയും എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സ തേടുകയുമായിരുന്നു. തുടര്‍ന്ന് ജാമ്യാ കാലാവധി തീര്‍ന്നപ്പോള്‍ കൊല്ലത്തേക്ക് പോകാതെ അദ്ദേഹം ബെംഗളൂരുവിലേക്ക് മടങ്ങുകയാണുണ്ടായത്.
കേരള പോലീസ് തനിക്ക് സൗജന്യമായിട്ടാണ് സുരക്ഷ നല്‍കിയതെന്ന് മഅദനി സുപ്രീംകോടതിയെ ബോധിപ്പിച്ചു. കര്‍ണാടക പോലീസ് സംഘത്തിന് വേണ്ടി ആറ് ലക്ഷം രൂപ ചെലവായി എന്നും വലിയ സാമ്പത്തിക ബാധ്യതയാണ് ഇതെല്ലാം വരുത്തിവച്ചതെന്നും മഅദനി ബോധിപ്പിച്ചു. എന്നാല്‍ കേരളത്തിലേക്ക് പോകുമ്പോള്‍ പോലീസ് സംരക്ഷണം വേണമെന്ന ഉപാധി സുപ്രീംകോടതി ഇന്ന് വച്ചിട്ടില്ല.
ബെംഗളൂരു സ്ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയായ കാര്യം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സാക്ഷിവിസ്താരം പൂര്‍ത്തിയായതും കോടതി പരിഗണിച്ചു. ബെംഗളൂരുവിലെ വിചാരണ കോടതി ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്ന നിര്‍ദേശം സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. കൊല്ലം ജില്ലയ്ക്ക് പുറത്തുപോകണമെങ്കില്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications