കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ് ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍

Google Oneindia Malayalam News

മുംബൈ: ഗുജറാത്ത് കലാപത്തില്‍ വ്യാജ വിവരം നല്‍കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണത്തിന് പിന്നാലെ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വദിനെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ട്. ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച മുംബൈ ജുഹുവിലെ ഇവരുടെ വസതിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

ഇന്ത്യന്‍ പീനല്‍ കോഡ് 468 പ്രകാരം സെതല്‍വാദടക്കം ഉള്ള നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവരെ അഹമ്മദാബാദിലേക്ക് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുക ആയിരുന്നുവെന്നുമാണ് ടീസ്റ്റയുമായി ബന്ധമുള്ള അഭിഭാഷകന്‍ പറയുന്നത്. മൂന്നു മണിയോടെയാണ് പൊലീസ് വീട്ടിലെത്തി എന്ന് ടീസ്റ്റയുടെ ഓഫീസ് അറിയിച്ചു. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി നല്‍കിയ ഹരജിയില്‍ ടീസ്റ്റ സെതല്‍വാദും കക്ഷി ചേര്‍ന്നിരുന്നു.

teesta
2002 കലാപത്തെ കുറിച്ച് ടീസ്റ്റ സെതല്‍വാദ് അടിസ്ഥാന രഹിതമായ വിവരങ്ങള്‍ പൊലീസിന് കൈമാറി എന്നായിരുന്നു എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ ആരോപിച്ചിരുന്നത്. ഗുജറാത്ത് കലാപക്കേസില്‍ സത്യം തെളിഞ്ഞെന്നും അമിത് ഷാ പറഞ്ഞിരുന്നു. നരേന്ദ്ര മോദിയെ കരിവാരിത്തേക്കാന്‍ വലിയ ഗൂഢാലോചനയാണ് നടന്നത്. ആരോപണങ്ങളില്‍ അദ്ദേഹം വേദനിക്കുന്നത് നേരിട്ടുകണ്ടിട്ടുണ്ട്. ഇപ്പോള്‍ എല്ലാ ഗൂഢാലോചനയും പൊളിഞ്ഞു. നിയമം അനുസരിക്കുകയും നടപടികളോട് സഹകരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപി. പാര്‍ട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും ബിജെപിയുടെ മേല്‍ വീണ കറ മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'അത് വേണ്ട, ബാലാസാഹേബിന്റെ പേര് തൊട്ട് കളിക്കേണ്ട'; വിമതര്‍ക്കെതിരെ പ്രമേയം പാസാക്കി ശിവസേന'അത് വേണ്ട, ബാലാസാഹേബിന്റെ പേര് തൊട്ട് കളിക്കേണ്ട'; വിമതര്‍ക്കെതിരെ പ്രമേയം പാസാക്കി ശിവസേന

ഗുജറാത്ത് കലാപത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് ഇഹ്‌സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി നൽകിയ ഹരജി വെള്ളിയാഴ്ച സുപ്രിംകോടതി തള്ളിയിരുന്നു. നരേന്ദ്ര മോദി ഉൾപ്പെടെ 64 പേർക്ക് ക്ലീൻചിറ്റ് നൽകിയ നടപടി ശരിവെച്ചുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ വിധി. ജസ്റ്റിസ് എ.എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. 2017 ഒക്ടോബർ 5ലെ ഗുജറാത്ത് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സാക്കിയ ജഫ്രി നൽകിയ അപ്പീലാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കറും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.

'ഇതുപോലൊരു സുന്ദരിയുണ്ടോ?'; അമൃത സുരേഷിന്റെ പുതിയ ചിത്രങ്ങള്‍

ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്ലീൻ ചിറ്റ് ശരിവെച്ചുകൊണ്ട് സുപ്രീം കോടതി വിധിയിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനെതിരെ ഗുരുതര പരാമർശങ്ങൾ നടത്തിയിരുന്നു. കേസിലെ സഹ ഹർജിക്കാരി കൂടിയായ ടീസ്റ്റ സെതൽവാദ് ഹരജിക്കാരിയായ സാക്കിയ ജാഫ്രിയുടെ വികാരം മുതലെടുത്തു എന്നാണ് സുപ്രീം കോടതി പറഞ്ഞത്. നരേന്ദ്ര മോദിയ്ക്കും മറ്റ് 63 പേർക്കും ക്ലീൻ ചിറ്റ് നൽകിയ എസ് ഐ ടി റിപ്പോർട്ട് അംഗീകരിച്ച് ഗുജറാത്ത് മജിസ്‌ട്രേറ്റ് 2012ൽ പുറപ്പെടുവിച്ച ഉത്തരവ് ശരിവച്ചുകൊണ്ട് സാക്കിയ ജാഫ്രിയുടെ ഹർജിയിൽ കഴമ്പില്ല എന്നായിരുന്നു ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞത്.

English summary
activist Teesta Setalvad on gujarat anti terrorist squad custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X