കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ അര്‍ജ്ജുന് എതിരെ ലൈംഗികാരോപണം; മീ ടുവില്‍ 'ജന്റിൽമാൻ' നടന്‍ പെടുമോ? കോടതി തീരുമാനിക്കും

Google Oneindia Malayalam News

Recommended Video

cmsvideo
നടന്‍ അര്‍ജ്ജുന് എതിരെ ലൈംഗികാരോപണം | Oneindia Malayalam

ബെംഗളൂരു: തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അര്‍ജ്ജുന്‍ സര്‍ജയ്‌ക്കെതിരെയുള്ള ലൈംഗിക പീഡന കേസില്‍ കര്‍ണാടക ഹൈക്കോടതി തീരുമാനം നവംബര്‍ 14 ന്. നടി ശ്രുതി ഹരിഹരന്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അര്‍ജ്ജുന്‍ ഹൈക്കോടതിയെ സപീച്ചത്.

മീ ടൂ പ്രഖ്യാപിച്ച് നടി ശോഭന... മീ ടൂ പ്രഖ്യാപിച്ച് നടി ശോഭന... "അന്ത ശങ്കരന്‍ തമ്പിയാര്? പിന്നാലെ അശ്ലീല കമന്‍റുകളും അധിക്ഷേപവും

മീ ടു വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു ശ്രുതി ഫേസ്ബുക്കില്‍ അര്‍ജ്ജുനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പിന്നീട് ഒക്ടോബര്‍ 27 ന് ശ്രുതിയുടെ പരാതിയില്‍ അര്‍ജ്ജുന്‍ സര്‍ജയ്‌ക്കെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തു.

രാഹുൽ ഈശ്വർ വീണ്ടും പെട്ടു: അശ്ലീല വീഡിയോ കാണിച്ചു, കടന്നുപിടിച്ച് ചുംബിച്ചു; അറസ്റ്റിന് പിറകേ മീ ടുരാഹുൽ ഈശ്വർ വീണ്ടും പെട്ടു: അശ്ലീല വീഡിയോ കാണിച്ചു, കടന്നുപിടിച്ച് ചുംബിച്ചു; അറസ്റ്റിന് പിറകേ മീ ടു

തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ അര്‍ജ്ജുനെതിരെയുള്ള ആരോപണത്തില്‍ ഇപ്പോള്‍ രാഷ്ട്രീയവും കലര്‍ന്നിട്ടുണ്ട്. ശ്രുതിയുടെ ആരോപണത്തിന് പിന്നില്‍ ഇടത് ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. ശക്തമായ ഹിന്ദുത്വ നിലപാടുകള്‍ എടുക്കുന്ന ആളാണ് അര്‍ജ്ജുന്‍. ജെന്റില്‍മാന്‍, മുതല്‍വന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലെ നായകനാണ് അര്‍ജ്ജുന്‍.

വിസ്മയയുടെ സെറ്റില്‍

വിസ്മയയുടെ സെറ്റില്‍

2016 ല്‍ പുറത്തിറങ്ങിയ വിസ്മയ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് അര്‍ജ്ജുന്‍ മോശമായി പെരുമാറിയത് എന്നാണ് ശ്രുതിയുടെ പരാതിയില്‍ പറയുന്നത്. സിനിമയുടെ റിഹേഴ്‌സലിനിടെ അര്‍ജ്ജുന്‍ മോശമായി പെരുമാറുകയായിരുന്നത്രെ. ഐപിസി 354, 354 എ, 506 വകുപ്പുകള്‍ പ്രകാരം ആണ് അര്‍ജ്ജുന് എതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്.

വലിച്ചടുപ്പിച്ചു, ശരീരത്തില്‍ തഴുകി

വലിച്ചടുപ്പിച്ചു, ശരീരത്തില്‍ തഴുകി

സിനിമയുടെ റിഹേഴ്‌സലിനിടെ അര്‍ജ്ജുന്‍ തന്റെ അനുവാദമില്ലാതെ കെട്ടിപ്പിടിച്ചു. ശരീരത്തോട് ചേര്‍ത്തുപിടിച്ചു. തന്റെ പുറത്ത് കൈകള്‍ ഓടിച്ചു. ഇത്തരം ഒരു സീന്‍ ഉപയോഗിച്ചുകൂടെ എന്ന് സംവിധായകനോട് ചോദിക്കുകയും ചെയ്തു എന്നാണ് ശ്രുതി ഹരിഹരന്‍ ആരോപിക്കുന്നത്.

ആരോപണം ഫേസ്ബുക്കില്‍

ആരോപണം ഫേസ്ബുക്കില്‍

ഫേസ്ബുക്കിലൂടെ ആയിരുന്നു ശ്രുതി ഇത്തരം ഒരു ആരോപണം ആദ്യം ഉന്നയിച്ചത്. തനുശ്രീ ദത്തയുടേയും ചിന്മയിയുടേയും ധൈര്യം ആണ് തനിക്ക് ഇത്തരം ഒരു വെളിപ്പെടുത്തലിന് ധൈര്യം തന്നത് എന്നും ശ്രുതി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇത് തുറന്ന് പറഞ്ഞില്ലെങ്കില്‍, ജീവിതകാലം മുഴുവന്‍ അത് തന്നെ വേട്ടയാടും എന്നും ശ്രുതി പ്രതികരിച്ചിരുന്നു.

സാക്ഷികളുണ്ട്

സാക്ഷികളുണ്ട്

വെറുതേ ഒരു ആരോപണം ഉന്നയിക്കുകയല്ല ശ്രുതി ചെയ്തിരിക്കുന്നത്. ഈ സംഭവത്തിന് രണ്ട് സാക്ഷികളേയും ഹാജരാക്കിയിട്ടുണ്ട്. മേക്ക് അപ്പ് ആര്‍ട്ടിസ്റ്റും അസിസ്റ്റന്റ് ഡയറക്ടറും ഇതിന് സാക്ഷികളാണ്. കബ്ബണ്‍പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ ശ്രുതിക്ക് അനുകൂലമായി ഇവര്‍ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.

മാനനഷ്ട കേസ്

മാനനഷ്ട കേസ്

തെന്നിന്ത്യയിലെ സൂപ്പര്‍ ആക്ഷന്‍ ഹീറോ ആണ് അര്‍ജ്ജുന്‍. കര്‍ണാടകത്തിലെ ക്രൗഡ് പുള്ളറും ആരാധനാപാത്രവും ആണ്. ശ്രുതിയുടെ ആരോപണങ്ങള്‍ അര്‍ജ്ജുന്‍ നിഷേധിച്ചിരുന്നു. മാത്രമല്ല, ശ്രുതിയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

അച്ഛന് വേണ്ടി മകള്‍ രംഗത്ത്

അച്ഛന് വേണ്ടി മകള്‍ രംഗത്ത്

വിവാദത്തില്‍ പരസ്യ പ്രതികരണത്തിന് ഇതുവരെ അര്‍ജ്ജുന്‍ തയ്യാറായിട്ടില്ല. എന്നാല്‍ അര്‍ജ്ജുന്റെ മകള്‍ ഐശ്വര്യ അച്ഛന് വേണ്ടി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ പിതാവിനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണ് ഈ ആരോപണം എന്നാണ് ഐശ്വര്യ പറയുന്നത്. ആ സിനിമയുടെ പ്രമോഷന്‍ വീഡിയോകളില്‍ എല്ലാം ശ്രുതി തന്റെ പിതാവിനെ പ്രശംസിക്കുന്നത് കാണാം എന്നും ഐശ്വര്യ പ്രതികരിച്ചു.

രാഷ്ട്രീയക്കളി?

രാഷ്ട്രീയക്കളി?

കന്നഡ സിനിമ മേഖലയിലെ വൊക്കലിംഗ ഐക്കണ്‍ ആണ് അര്‍ജ്ജുന്‍. വൊക്കലിംഗ രാഷ്ട്രീയത്തിന്റെ കൂടി ഭാഗമാണ് അര്‍ജ്ജുന്‍. കര്‍ണാടകത്തിലെ ശക്തമായ സ്വാധീനം ആണിവര്‍. അതുകൊണ്ട് തന്നെ ശ്രുതിയുടെ ആരോപണങ്ങള്‍ ഏറെ പരിഹസിക്കപ്പെടുകയും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

പ്രകാശ് രാജിന്റെ പിന്തുണ

പ്രകാശ് രാജിന്റെ പിന്തുണ

എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് സൂപ്പര്‍ താരമായ പ്രകാശ് രാജിന്റെ പിന്തുണ ശ്രുതിയ്ക്ക് ലഭിച്ചതോടെയാണ്. കൂടാതെ ഗൗരി ലങ്കേഷിന്റെ സഹോദരിയും സംവിധായക.ും ആയ കവിത ലങ്കേഷും ശ്രുതിയെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെ മറ്റൊരു ഗൂഢാലോചന ആരോപണവും ഉയര്‍ന്നു.

ഇടത് ഗൂഢാലോചന

ഇടത് ഗൂഢാലോചന

അര്‍ജ്ജുനെതിരെ നടക്കുന്നത് ഇടത് ഗൂഢാലോചനയാണ് എന്ന വാദമാണ് ഒരു വിഭാഗം ഇതോടെ ഉയര്‍ത്തുന്നത്. അര്‍ജ്ജുന്റെ അടുത്ത ആളായ പ്രശാന്ത് സാംബര്‍ഗി തന്നെയാണ് ഇങ്ങനെ ഒരു ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥയ്ക്ക് അനുസരിച്ചത് പ്രവര്‍ത്തിക്കുകയാണ് ശ്രുതി എന്നും പ്രശാന്ത് ആരോപിക്കുന്നുണ്ട്.

ഹിന്ദുത്വം, ഗോമാതാ സ്‌നേഹം

ഹിന്ദുത്വം, ഗോമാതാ സ്‌നേഹം

ചെന്നൈയില്‍ വലിയൊരു ഹുമാന്‍ ക്ഷേത്രം നിര്‍മിച്ചുകൊണ്ടിരിക്കുകയാണ് അര്‍ജ്ജുന്‍ ഇപ്പോള്‍ . കൂടാതെ ഗോ സംരക്ഷണത്തിന്റെ കാര്യത്തില്‍ വലിയ താത്പര്യവും ഉള്ള ആളാണ്. പ്രകാശ് രാജിനെ പോലെ ഉള്ളവര്‍ ബിജെ വിരുദ്ധതയുടെ ഭാഗമായിട്ടാണ് അര്‍ജ്ജുനെതിരെ രംഗത്ത് വരുന്നത് എന്നും പ്രശാന്ത് ആരോപിക്കുന്നുണ്ട്. നനാ പടേക്കറേയും അര്‍ജ്ജുനേയും പോലെ വ്യത്യസ്തമായ ഒരു പ്രത്യയ ശാസ്ത്രത്തെ പിന്‍പറ്റുന്നവര്‍ മാത്രമാണ് മീ ടു കാമ്പയിനുകളില്‍ ഇരാക്കപ്പെടുന്നത് എന്നതും ശ്രദ്ധിക്കണം എന്നാണ് പ്രശാന്ത് പറയുന്നത്.

ശ്രുതി നിഷേധിച്ചു

ശ്രുതി നിഷേധിച്ചു

എന്നാല്‍ ഇത്തരം ആരോപണളെല്ലാം ശ്രുതി ഹരിഹരന്‍ നിഷേധിക്കുകയായിരുന്നു. പ്രകാശ് രാജും കവിത ലങ്കേഷും തനിക്കൊപ്പം നില്‍ക്കുന്നതുകൊണ്ട് ഈ ആരോപണത്തെ അവര്‍ രാഷ്ട്രീയ വത്കരിക്കുന്നത് എന്നും ശ്രുതി ഹരിഹരന്‍ ആരോപിച്ചു.

English summary
Actor Arjun Sarja accused of harassment, Karnataka HC to hear his plea on November 14
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X