നടന് മഹേഷ് ബാബു കുരുക്കില്‍; ഇഡിക്ക് പിന്നാലെ കമ്മീഷന് നോട്ടീസ് അയച്ചു, സംഭവം ഇങ്ങനെ
ഹൈദരാബാദ്: സൂപ്പര്‍ താരം മഹേഷ് ബാബുവിന് തിരിച്ചടി. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസില്‍ അദ്ദേഹത്തിന് ഉപഭോക്തൃ കമ്മീഷന് നോട്ടീസ് അയച്ചു. മഹേഷ് ബാബു പരസ്യം ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനിക്കെതിരെ ഒരു ഡോക്ടര്‍ നല്കിയ പരാതിയിലാണ് നടപടി. രംഗറെഡ്ഡി ജില്ല ഉപഭോക്തൃ കമ്മീഷനാണ് കേസ് പരിഗണിക്കുന്നത്. ഈ കേസില്‍ കമ്മീഷന് നോട്ടീസ് അയക്കുകയും ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഹൈദരാബാദിലെ പ്രമുഖ വനിതാ ഡോക്ടറും മറ്റൊരാളും ചേര്‍ന്ന് 'സായി സൂര്യ ഡെവലപ്പേഴ്സ്' എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്കെതിരെ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ബാലാപൂര് ഗ്രാമത്തില്‍ കമ്പനി ആരംഭിച്ച സംരംഭത്തില്‍ ഓരോ പ്ലോട്ടും വാങ്ങുന്നതിന് 34.80 ലക്ഷം രൂപ വീതം നല്‍കിയതായി അവര്‍ പരാതിയില്‍ പറയുന്നു.

മഹേഷ് ബാബു ആയിരുന്നു പ്രൊജക്ടിന്റെ പ്രൊമോട്ടര്‍ എന്നും അദ്ദേഹത്തിന്റെ ഫോട്ടോയുള്ള ബ്രോഷര്‍ കണ്ടാണ് പണം മുടക്കിയതെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ കണ്ട് എല്ലാ അനുമതികളും ഉണ്ടെന്ന ഉറപ്പില്‍ പണം നല്കി. പിന്നീട് അവിടെ കമ്പനിക്ക് സ്ഥലമില്ലെന്ന് മനസ്സിലാക്കിയെന്നും തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞെന്നും അവര്‍ പറയുന്നു.
പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനി ഉടമ കഞ്ചര്‍ല സതീഷ് ചന്ദ്രഗുപ്തയെ പരാതിക്കാര്‍ സമീപിച്ചിരുന്നു. അദ്ദേഹം ഗഡുക്കളായി 15 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. ബാക്കി പണത്തിന് നിര്‍ബന്ധിച്ചപ്പോള്‍ ഉടമ ഒഴിഞ്ഞുമാറിയെന്നും അതിനാലാണ് കമ്മീഷനെ സമീപിച്ചതെന്നും പരാതിയില്‍ പറയുന്നു.
ഈ കേസില്‍ കമ്പനിയെ ഒന്നാം പ്രതിയും ഉടമ കഞ്ചര്‍ല സതീഷ് ചന്ദ്രഗുപ്തയെ രണ്ടാം പ്രതിയും കമ്പനിയുടെ പരസ്യം ചെയ്ത മഹേഷ് ബാബുവിനെ മൂന്നാം പ്രതിയുമാക്കി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മഹേഷ് ബാബുവിന്റെ ഫോട്ടോ ഉപയോഗിച്ച് ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്കി ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. പ്രൊമോട്ടറായ വ്യക്തിക്ക് ധാര്‍മികമായും നിയമപരമായും ഉത്തരവാദിത്തമുണ്ടെന്ന് അവര്‍ വാദിച്ചു.
ഇതേ സംഭവത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് മഹേഷ് ബാബുവിന് ഇടി നോട്ടീസ് അയച്ചിരുന്നു. കമ്പനി 5.9 കോടി രൂപയാണ് നടന് പ്രതിഫലമായി നല്‍കിയത്. ഇതില്‍ രണ്ടര കോടി പണമായിട്ടാണ് നല്‍കിയത്. ഇത് വിനിമയ ചട്ടത്തിന്റെ ലംഘനമാണ്. കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം എന്ന് ഇഡി സംശയിക്കുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
മഹേഷ് ബാബുവും സംവിധായകന് രാജമൗലിയും ഒന്നിക്കുന്ന ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ സിനിമയെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും പുറത്തുവിട്ടിട്ടില്ലെങ്കിലും ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ഈ സിനിമയില്‍ പൃഥ്വിരാജ് സുകുമാരനും പ്രിയങ്ക ചോപ്രയും അഭിനയിക്കുന്നുണ്ട്. SSMB29 എന്ന താല്‍ക്കാലിക പേരില്‍ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications