ആന്ധ്ര രാഷ്ട്രീയം മാറുന്നു; നായിഡുവിന് കൈ കൊടുത്ത് പവന് കല്യാണ്‍, കൂടെ നന്ദമൂരി ബാലകൃഷ്ണയും
ഹൈദരാബാദ്: തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന ആന്ധ്ര പ്രദേശില്‍ രാഷ്ട്രീയ രംഗം പ്രവചനാതീതമാകുന്നു. അഴിമതി ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയുമായി നടന് പവന് കല്യാണിന്റെ ജനസേന പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു. ജയിലിലെത്തി നായിഡുവിനെ കണ്ട ശേഷമാണ് പവന് കല്യാണിന്റെ പ്രഖ്യാപനം.
നായിഡുവിന്റെ മകന് നാരാ ലോകേഷ്, ബന്ധുവും ഹിന്ദുപൂര്‍ എംഎല്‍എയുമായ നന്ദമൂരി ബാലകൃഷ്ണ എന്നിവരും പവന് കല്യാണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. നന്ദമൂരി ബാലകൃഷ്ണയോട് പവന് കല്യാണിനൊപ്പം നില്ക്കാന് ചന്ദ്രബാബു നായിഡു ജയിലില്‍ വച്ച് നിര്‍ദേശം നല്‍കിയെന്നാണ് വാര്‍ത്തകള്‍. ഇതോടെ മുഖ്യമന്ത്രി ജഗന് റെഡ്ഡിക്കെതിരെ ശക്തമായ മുന്നേറ്റത്തിന് സാധിക്കുമെന്നാണ് നായിഡുവിന്റെ വിശ്വാസം.

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് ആഘോഷിക്കുന്ന നടി റോജയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ആന്ധ്ര പ്രദേശ് മന്ത്രി കൂടിയാണ് റോജ. ജഗന് റെഡ്ഡിക്കും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും ജയ് വിളിച്ചുകൊണ്ടാണ് റോജയ്ക്കൊപ്പം അണികളെ വീഡിയോയില്‍ കാണുന്നത്. നായിഡുവിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം.
ജഗന് റെഡ്ഡി കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയാണ് നായിഡുവിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. ജഗനെതിരെ ശക്തമായ രാഷ്ട്രീയ നീക്കത്തിന് അവസരം കാത്തിരിക്കുകയാണ് നായിഡു. ഈ വേളയിലാണ് നടന് പവന് കല്യാണ്‍ സഖ്യസാധ്യത തേടുന്നും ധാരണയിലെത്തിയതും. ഇനി ഞങ്ങള്‍ ഒരുമിച്ച് നീങ്ങുമെന്ന് പവന് കല്യാണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് നീതിയല്ല. ജനസേനയും ടിഡിപിയും സഖ്യം ചേര്‍ന്ന് മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. വരുന്ന ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ട് പാര്‍ട്ടികളും ഒരുമിച്ച് നില്ക്കും. ജനസേനയുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ല സഖ്യമുണ്ടാക്കിയിരിക്കുന്നത്. ആന്ധ്ര പ്രദേശിന്റെ വിജയത്തിനാണെന്നും പവന് കല്യാണ്‍ പറഞ്ഞു.
ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെതിരെ ആദ്യം രംഗത്തുവന്ന നേതാവ് കൂടിയാണ് പവന് കല്യാണ്‍. പിന്നീടാണ് രജനികാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തുവന്നത്. എന്നാല്‍ രജനികാന്ത് എന്തുകൊണ്ട് കള്ളന്മാര്ക്കൊപ്പം നില്ക്കുന്നു എന്നാണ് മുന്‍കാല നടിയും മന്ത്രിയുമായ റോജ ചോദിച്ചത്. ആന്ധ്ര രാഷ്ട്രീയം കലങ്ങിമറിയുന്ന കാഴ്ചയാണിപ്പോള്‍.
ദിവസങ്ങള്‍ക്ക് മുമ്പാണ് അഴിമതി വിരുദ്ധ വിഭാഗം നായിഡുവിനെ അറസ്റ്റ് ചെയ്തത്. 371 കോടിയുടെ അഴിമതിയില്‍ പങ്കുണ്ട് എന്നാരോപിച്ചാണ് അറസ്റ്റ്. തുടര്‍ന്ന് അദ്ദേഹത്തെ കോടതി റിമാന്റ് ചെയ്തു. അപ്പീല്‍ സ്വീകരിച്ച ഹൈക്കോടതി തിങ്കളാഴ്ചയ്ക്ക് ശേഷമേ വിഷയം പരിശോധിക്കുകയുള്ളൂ. നിലവില്‍ രാജമുണ്ട്രി ജയിലിലാണ് നായിഡു.
പവന് കല്യാണും നന്ദമൂരി ബാലകൃഷ്ണയും ഇന്ന് രാവിലെ നായിഡുവിനെ ജയിലിലെത്തി കണ്ടു. അടുത്ത വര്‍ഷമാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. അതോടൊപ്പമായിരിക്കും ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പും. ജഗന്റെ പാര്‍ട്ടിയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുമെന്നാണ് നായിഡുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രണ്ട് താരങ്ങളും മാധ്യമങ്ങളോട് പ്രതികരിച്ചത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications