'ബിജെപിയുടെ ലക്ഷ്യം മുസ്ലീംങ്ങളെ തുടച്ച് നീക്കൽ', പ്രകാശ് രാജിന്റെ പ്രസംഗം വിവാദത്തിൽ
ബിജെപിയുടെ കടുത്ത വിമർശകനും നടനുമായ പ്രകാശ് രാജിന്റെ പ്രസംഗം വിവാദത്തിൽ. മുസ്ലീങ്ങളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ഇന്ത്യയിൽ നിന്ന് വംശഹത്യ ചെയ്യാനും തുടച്ചുനീക്കാനുമുള്ള അജണ്ടയാണ് ഭരണകക്ഷിക്കുള്ളതെന്ന് പ്രകാശ് രാജ് ആരോപിച്ചു. കഴിഞ്ഞ മാസം ഹൈദരാബാദിൽ 'അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്' (APCR) സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഈ പരാമർശം. പ്രസംഗം ചൊവ്വാഴ്ച വൈറലായതോടെ ബിജെപി അനുകൂലികൾ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ആണ് ഉയർത്തുന്നത്.
"ഈ രാജ്യത്ത് നടക്കുന്നത് ഒരു വംശഹത്യയ്ക്കുള്ള തയ്യാറെടുപ്പാണ്. അവർക്ക് മുസ്ലീങ്ങളെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും തുടച്ചുനീക്കണം. അതാണ് അവരുടെ അജണ്ട." ബിജെപിയുടെയും അതിന്റെ പ്രത്യയശാസ്ത്രപരമായ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘിന്റെയും (ആർഎസ്എസ്) പ്രധാന ലക്ഷ്യം ഇതാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
ജനാധിപത്യ സ്ഥാപനങ്ങൾക്ക് വ്യവസ്ഥാപിതമായി തകർച്ച സംഭവിച്ചെന്നും പ്രകാശ് രാജ് ആരോപിച്ചു. പൗരന്മാരുടെ അവസാന പ്രതീക്ഷയായി കണ്ടിരുന്ന നീതിന്യായ വ്യവസ്ഥയോടുള്ള അതൃപ്തിയും അദ്ദേഹം പങ്കുവെച്ചു. "ദുഃഖകരമെന്നു പറയട്ടെ, ഇന്ന് ഈ വേദിയിൽ ഞാൻ ധൈര്യപൂർവ്വം പറയുന്നു: ഇന്ത്യയിലെ കോടതികളേ, നിങ്ങൾ ലജ്ജിക്കുക. നിങ്ങൾ നീതിയെ കൊല്ലുന്നു, ഏറ്റവും വലിയ കുറ്റകൃത്യമാണ് ചെയ്യുന്നത്,".

"ഹിറ്റ്ലറും മുസ്സോളിനിയും പരാജയപ്പെട്ടത് അവർ രാഷ്ട്രീയ പാർട്ടികൾ ആരംഭിച്ചതുകൊണ്ടാണ്. എന്നാൽ ആർഎസ്എസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല," അദ്ദേഹം പറഞ്ഞു. ബിജെപി ഉപരിതലത്തിലെ താമര മാത്രമാണെന്നും, ആർഎസ്എസ് വെള്ളത്തിനടിയിലെ, കണ്ണിൽ കാണാത്ത രാക്ഷസനെപ്പോലെ പ്രവർത്തിക്കുന്നുവെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
"അവരുടെ അജണ്ട വംശഹത്യയാണ്. മനുസ്മൃതി കൊണ്ടുവരിക, ഭരണഘടന മാറ്റുക എന്നിവയാണ് അവരുടെ നിലപാട്, കാരണം അവർക്ക് അതിനോട് താൽപ്പര്യമില്ല,". എല്ലാ വിയോജിപ്പുള്ള ശബ്ദങ്ങളെയും ന്യൂനപക്ഷങ്ങളെയും രണ്ടാംതരം പൗരന്മാരാക്കി മാറ്റാനാണ് അവർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൗരി ലങ്കേഷ്, നരേന്ദ്ര ദാഭോൽക്കർ തുടങ്ങിയ ആക്ടിവിസ്റ്റുകളുടെ കൊലപാതകങ്ങളും പ്രതികൾക്ക് പിന്നീട് ജാമ്യം ലഭിച്ചതും പരസ്യമായി മാലയിട്ടു സ്വീകരിച്ച സംഭവങ്ങളും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. "അതുകൊണ്ട് അവരുടെ അജണ്ട വളരെ വ്യക്തമാണ്: ജനാധിപത്യത്തെയും എല്ലാ സംവിധാനങ്ങളെയും തകർക്കുക," അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇന്ന് അവർ മുസ്ലിങ്ങളെ തേടിയെത്തും. നാളെ അവർ നിങ്ങളെ തേടിയെത്തും." "നിങ്ങൾക്ക് ഞങ്ങളോട് 100 തവണ കള്ളം പറയാമെങ്കിൽ, നമുക്ക് ആയിരം തവണ സത്യം പറയാം" എന്നും പ്രസംഗം അവസാനിപ്പിച്ച് കൊണ്ട് പ്രകാശ് രാജ് പറഞ്ഞു. പ്രസംഗം വൈറലായതോടെ നടനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബിജെപിയുടെ ചില വിഭാഗങ്ങൾ രംഗത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി രാജ് വിദ്വേഷം പ്രചരിപ്പിക്കുകയും സമൂഹത്തിൽ ഭിന്നത വളർത്തുകയാണെന്നുമാണ് ആരോപണം.
-
പാലക്കാട് പിടിക്കാൻ ശോഭ തന്നെ?; രണ്ടും കൽപിച്ച് ബിജെപി, വനിതാ സ്ഥാനാർത്ഥി മതിയെന്ന് ആർഎസ്എസും -
ആദ്യ SFI പ്രസിഡന്റ് മുതൽ പിഡബ്ല്യുഡി മന്ത്രി വരെ; ജി സുധാകരനെന്ന കമ്മ്യൂണിസ്റ്റ് -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
ശ്രീകണ്ഠന് നായരെ കൊട്ടി അരുണ്‍കുമാര്‍; ചായക്കപ്പ് ഉപേക്ഷിക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി -
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ബെംഗളൂരുവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ... പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം












Click it and Unblock the Notifications