മാൻ Vs വൈൽഡ് ഷൂട്ടിംഗിനെ രജനികാന്തിന് പരിക്കേറ്റു: ഷൂട്ടിംഗ് റദ്ദാക്കി, ചിത്രീകരണം ബന്ദിപ്പൂരിൽ!!
ബെംഗളൂരു: ബിയർ ഗ്രില്ലിന്റെ മാൻ Vs വൈൽഡിന്റെ ഷൂട്ടിംഗിനിടെ നടൻ രജനികാന്തിന് പരിക്കേറ്റു. കർണാടകത്തിലെ ബന്ദിപ്പൂർ വനത്തിലാണ് ഷൂട്ടിംഗ് നടക്കുന്നത്. പരിപാടി ഷൂട്ട് ചെയ്യുന്നതിനിടെ തമിഴ് നടൻ രജനീകാന്തിന് പരിക്കേറ്റതായി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അറിയിച്ചത്. ഇതോടെ ഷൂട്ടിംഗ് റദ്ദാക്കിയിട്ടുണ്ട്.
പെരുമാറ്റച്ചട്ട
ലംഘനം:
വിവാദ
പ്രസ്താവനയിൽ
അനുരാഗ്
ഠാക്കൂറിന്
തിരഞ്ഞെടുപ്പ്
കമ്മീഷൻ
നോട്ടീസ്
ബ്രിട്ടീഷ് സാഹസികനായ ബിയർ ഗ്രിൽസ് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉൾപ്പെടുത്തിക്കൊണ്ടും മാൻ Vs വൈൽഡ് പരിപാടി ഷൂട്ട് ചെയ്തിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വടക്കേന്ത്യയിൽ വെച്ചായിരുന്നു ഷൂട്ടിംഗ് നടന്നത്. ജനുവരി 28നും 30 ആറ് മണിക്കൂർ വീതമാണ് ഷൂട്ടിംഗിന് അനുവദിച്ചതെന്നാണ് മുതിർന്ന വനംവകുപ്പ് ഉദ്യോസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 28ന് മുഖ്യാതിഥി രജനികാന്തും 30ന് ബോളിവുഡ് താരം അക്ഷയ് കുമാറും ഷൂട്ടിംഗിനെത്തുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നാഷണല്‍ ജ്യോഗ്രാഫിക്സില് അവതരിപ്പിക്കുന്ന മാന്‍ VS വൈല്‍ഡിന്റെ പുതിയ സീസണുമായി ഗ്രില്‍സ് മടങ്ങി വരികയാണെന്ന പ്രഖ്യാപനം തിങ്കളാഴ്ചയാണ് പുറത്ത് വന്നത്. പുതിയ സീസണില്‍ ഹോളിവുഡ് താരങ്ങളായ ചാന്നിംഗ് ടാറ്റം, ബ്രൈ ലാര്സണ്, ജോയല്‍ മക്ഹേല്‍, കാരാ ഡെലിവിംഗെ, റോബ് റിഗില്‍, ആര്‍മി ഹമ്മര്‍, ഡേവ് ബൂട്ടിസ്റ്റ എന്നിവരെ പങ്കെടുപ്പിക്കും.