കോടികൾ ബാങ്കിൽ കടം, നടൻ വിജയകാന്തിന്റെ 100 കോടി വിലമതിക്കുന്ന സ്വത്തുക്കൾ ലേലത്തിന്!
ചെന്നൈ: തമിഴ് സിനിമയിലെ മുന്‍ സൂപ്പര്‍താരവും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ കോടിക്കണക്ക് രൂപ വില മതിക്കുന്ന വീട് ഉള്‍പ്പെടെയുളള സ്വത്തുക്കള്‍ ലേലത്തിന്. ലോണ്‍ തിരിച്ച് അടക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വായ്പായിനത്തില്‍ 5.5 കോടി രൂപയാണ് വിജയകാന്ത് ബാങ്കില്‍ തിരിച്ച് അടക്കാനുളളത്. ഇത് തിരിച്ച് പിടിക്കാനായി കാഞ്ചീപുരത്തെ എന്‍ജിനീയറിംഗ് കോളേജും വടപളനിയിലെ വീടും സ്ഥലവും ആണ് ലേലം ചെയ്യുക.
ഈ സ്വത്തുക്കള്‍ക്കെല്ലാം കൂടി നൂറ് കോടി രൂപയുടെ മൂല്യം വരും എന്നാണ് കണക്ക്. വിജയകാന്തിന്റെയും ഭാര്യ പ്രേമലതയുടേയും പേരിലാണ് ചെന്നൈയിലും കാഞ്ചീപുരത്തുമുളള ഈ സ്വത്തുക്കള്‍. അഞ്ച് കോടി രൂപയാണ് ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നത്. ഇതാണ് പലിശ സഹിതം 5.5 കോടി കടമായി മാറിയത്.

ആണ്ടാള്‍ അളഗര്‍ എന്‍ജിനീയറിംഗ് കോളേജ് എന്ന വിജയകാന്തിന്റെ കോളേജില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് ബാങ്കില്‍ നിന്ന് വായ്പ എടുത്തത്. ജപ്തി നടപടിയെ നിയമപരമായി നേരിടുമെന്ന് പ്രേമലത വിജയകാന്ത് വ്യക്തമാക്കി. 20 വര്‍ഷം മുന്‍പാണ് വിജയകാന്ത് കാഞ്ചീപുരത്ത് എന്‍ജിനീയറിംഗ് കോളേജ് നിര്‍മ്മിച്ചത്.
കോളേജിന് 92 കോടി രൂപയാണ് ബാങ്ക് അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുളളത്. വിജയകാന്തിന്റെ വീടിന് 4.25 കോടി രൂപയും സ്ഥലത്തിന് 3.04 കോടിയുമാണ് അടിസ്ഥാന വില കണക്കാക്കിയിരിക്കുന്നത്. ജൂണ്‍ 26ന് ലേലം നടത്തും എന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പല തവണയായി ലോണ്‍ തിരിച്ചടച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നും സമയം നീട്ടിച്ചോദി്ച്ചിട്ട് ബാങ്ക് അനുവദിച്ചില്ലെന്നും പ്രേമലത വിജയകാന്ത് ആരോപിച്ചു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications