നടിക്കൊപ്പം ആൾദൈവത്തിന്റെ അശ്ലീല വീഡിയോ.. ദൃശ്യങ്ങൾ പുറത്തായപ്പോൾ അത് മോർഫിംഗ് എന്ന് നടി!
ബെംഗളൂരു: കര്‍ണാടകത്തിലെ ആള്‍ദൈവത്തിന്റെ അശ്ലീല വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തായത്. നടിക്കൊപ്പമുളള ലൈംഗിക ദൃശ്യങ്ങളായിരുന്നു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടത്. ഇതോടെ സ്വാമി മുങ്ങുകയും ചെയ്തു. സംഭവത്തില്‍ പ്രതികരണവുമായി നടി രംഗത്ത് വന്നിരിക്കുകയാണ്.

സ്വാമിയുടെ മുഖംമൂടി അഴിഞ്ഞു
ഗുര്‍മീത് റാം റഹീം സിംഗ് എന്ന ആള്‍ദൈവത്തിന്റെ ബലാത്സംഗ കഥകള്‍ രാജ്യത്തെ ഞെട്ടിച്ചതാണ്. നിരവധി പെണ്‍കുട്ടികളെയാണ് ഈ ആള്‍ദൈവം തന്റെ ലൈംഗികതൃപ്തിക്ക് ഉപയോഗപ്പെടുത്തിയത്. ഗുര്‍മീതിന് പിന്നാലെ ദയാനന്ദ സ്വാമിയുടെ മുഖംമൂടിയും അഴിഞ്ഞ് വീണു.

വീഡിയോ പുറത്ത്
നടിക്കൊപ്പമുള്ള സ്വാമിയുടെ ലൈംഗിക വീഡിയോ കഴിഞ്ഞ ദിവസമാണ് സ്വകാര്യ ചാനല്‍ പുറത്ത് വിട്ടത്. എന്നാല്‍ വീഡിയോയില്‍ ഉള്ള യുവതി താനല്ലെന്ന് വ്യക്തമാക്കിയാണ് ആരോപണ വിധേയയായ നടി രംഗത്ത് വന്നിരിക്കുന്നത്.

മോർഫ് ചെയ്തതെന്ന് നടി
സ്വാമിക്കൊപ്പമുള്ളത് താനല്ലെന്നും അത് മോര്‍ഫ് ചെയ്തതായിരിക്കാമെന്നുമാണ് നടി പ്രതികരിച്ചിരിക്കുന്നത്. അതേസമയം നടി സ്വാമിയോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും ലഭിക്കാതെ വന്നപ്പോള്‍ വീഡിയോ പുറത്ത് വിട്ടതുമാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്വാമിയെ മഠത്തിന് പുറത്താക്കണം
യെലഹങ്ക മദ്ദേവനപുര മഠത്തിലെ ഗുരു നഞ്ചേശ്വര ശിവാചാര്യ എന്ന ദയാനന്ദസ്വാമിയാണ് സെക്സ് ടേപ്പില്‍ കുടുങ്ങിയിരിക്കുന്നത്. സ്വാമിയെ മഠത്തിന് പുറത്താക്കണം എന്നാവശ്യപ്പെട്ട് വിശ്വാസികള്‍ സമരത്തിലാണ്.

സ്വാമി ഒളിവിലാണ്
ബെംഗളൂരുവിലെ അറിയപ്പെടുന്ന ആള്‍ദൈവമാണ് നഞ്ചേശ്വര്‍ സ്വാമി എന്നറിയപ്പെടുന്ന സ്വാമി ദയാനന്ദ.യെലഹങ്ക മഠത്തില്‍ നിന്നുള്ളതാണ് പുറത്ത് വന്ന അശ്ലീല ദൃശ്യങ്ങള്‍. വീഡിയോ പുറത്തായതോടെ സ്വാമി ഒളിവിലാണ് എന്നാണറിയുന്നത്.

മഠത്തിന് അകത്ത് തന്നെയോ
അതേസമയം സ്വാമി മഠത്തിന് അകത്ത് തന്നെയുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. സ്വാമിയുടെ തനിനിറം പുറത്തായതിനെ തുടര്‍ന്ന് പ്രദേശവാസികളും സ്വാമിയുടെ അനുയായികളും അടക്കം നിരവധി പേരാണ് യെലഹങ്ക മഠത്തിന് ചുറ്റും തടിച്ച് കൂടിയത്. സ്വാമിക്കെതിരെ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പിന്തുണയുമായി സ്വാമിമാർ
സ്വാമിക്ക് പിന്തുണയുമായി ചിക്കബെല്ലാപുര മഠത്തിലെ സ്വാമി നിരഞ്ജന്അടക്കം മറ്റ് സ്വാമികൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇയാളെ പ്രദേശവാസികള്‍ തടഞ്ഞു. ജനക്കൂട്ടം അസഭ്യവര്‍ഷം നടത്തിയതോടെ ഇവർ സ്ഥലത്ത് നിന്നും തടിതപ്പുകയായിരുന്നു.

പരാതിയൊന്നും ലഭിച്ചിട്ടില്ല
മഠത്തിന് മുന്നിലെത്തിയ പ്രദേശവാസികൾ അക്രമാസക്തരായതോടെ സ്ഥലത്ത് പോലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. വിവാദ വിഷയത്തിൽ സ്വാമിക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് പോലീസ് വ്യക്തമാക്കുന്നു. പരാതി ലഭിച്ചാൽ നടപടിയുണ്ടാകും.

ചരിത്രം അത്ര നല്ലതല്ല
സ്വാമിയുടെ പറഞ്ഞു കേൾക്കുന്ന ചരിത്രവും അത്ര നല്ലതല്ല. ദയാനന്ദ സ്വാമിക്ക് നേരത്തെയും പല സ്ത്രീകളുമായും ഇത്തരത്തില്‍ ബന്ധമുള്ളതായി ആരോപിക്കപ്പെടുന്നു. മാത്രമല്ല ഇയാള്‍ക്കെതിരെ മഠത്തിന്റെ ഭൂമി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടും ആരോപണം നിലനില്‍ക്കുന്നുണ്ട്.

ആരോപണങ്ങൾ പലത്
2011 മുതല്‍ മഠത്തിന്റെ തലവനാകാന്‍ ഇയാള്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ആവശ്യമായ പിന്തുണ ഇയാള്‍ക്ക് ലഭിച്ചിരുന്നില്ല. വീഡിയോ പുറത്ത് വന്ന സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മഠം ട്രസ്റ്റ് പ്രസിഡണ്ട് രുദ്രാരാധ്യ വ്യക്തമാക്കി.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications