ദർശന്‍ ഭാര്യയുമായി അകന്നു, നടിയോടൊപ്പം 10 വർഷം: ആ കമന്റ് സഹിച്ചില്ല, ഒടുവില്‍ കൊലപാതകം
ബെംഗളൂരു: കന്നഡ ചലച്ചിത്ര ലോകത്തെ ഞെട്ടിച്ച കൊലപാതക കേസില്‍ നടി പവിത്ര ഗൗഡ ഒന്നാം പ്രതി. കന്നഡ സിനിമ രംഗത്തെ മുന്‍നിര നടനും ചലഞ്ചിങ് സ്റ്റാർ എന്ന് അറിയപ്പെടുകയും ചെയ്യുന്ന ദർശൻ തൂഗുദീപയാണ് രണ്ടാം പ്രതി. പവിത്ര ഗൗഡയുടെ നിർദേശ പ്രകാരം ദർശന്‍ ചിത്രദുർഗ സ്വദേശ് രേണുകസ്വാമിയെ ദർശൻ തൂഗുദീപ അടങ്ങുന്ന സംഘം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ചിത്രദുർഗയില്‍ നിന്നും രേണുകസ്വാമിയെ ബെംഗളൂരുവില്‍ എത്തിച്ച ദർശനവും കൂട്ടാളികളും ക്രൂരമർദ്ദനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട് റോഡ് അരികില്‍ വലിച്ചെറിഞ്ഞു. മരിച്ചത് രേണുകസ്വാമിയാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സിനിമ പ്രവർത്തകർ അടങ്ങുന്ന കൊലയാളി സംഘം അറസ്റ്റിലാകുന്നത്. കേസിൽ ഒരു സ്ത്രീയുൾപ്പെടെ നാലുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. മറ്റ് പ്രതികള്‍ പിടിയിലായതോടെ ഇവർ ഒളിവില്‍ പോയിരിക്കുകയാണ്.

ചിത്രദുർഗയിൽ താമസിച്ചിരുന്ന രേണുകസ്വാമി, പവിത്ര ഗൗഡയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ മോശമായ രീതിയില്‍ കമൻ്റുകൾ പങ്കുവെച്ചിരുന്നു. പവിത്ര, ദർശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നുവെന്ന തരത്തിലുള്ളതായിരുന്നു രേണുകസ്വാമിയുടെ കമന്റ്.
ഇതിന് പ്രതികാരമെന്നോണം പവിത്രയും ദർശനും ചേർന്ന് രേണുക സ്വാമിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. രേണുകസ്വാമിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ചിത്രദുർഗയിലെ തൻ്റെ ഫാൻസ് ക്ലബ്ബിൻ്റെ കൺവീനറായ രാഘവേന്ദ്ര എന്ന രാഘുവിനെയാണ് ദർശൻ ആദ്യം നിയോഗിക്കുന്നത്.
വീടിന് സമീപത്ത് നിന്ന് ഇയാളെ കൂട്ടിക്കൊണ്ടുപോയത് രഘുവാണെന്ന് കൊല്ലപ്പെട്ടയാളുടെ ഭാര്യയും വ്യക്തമാക്കുന്നു. ചിത്രദുർഗയില്‍ നിന്നും രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോയി ബംഗളൂരുവിലെ കാമാക്ഷിപാല്യയിലെ ഒരു ഷെഡിലേക്കാണ് എത്തിച്ചത്. ഇവിടെ വെച്ച് സംഘം ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം റോഡില്‍ തള്ളിയ മൃതദേഹം ഫുഡ് ഡെലിവറി ജീവനക്കാരനാണ് ആദ്യം കാണുന്നത്.
കൊലപാതകം നടന്ന ആർ ആർ നഗറിലെ പട്ടണഗെരെയിലെ ഷെഡ്ഡില്‍ കഴിഞ്ഞ ദിവസം പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. രേണുകാസ്വാമിയുടെ മൃതദേഹം കണ്ട സ്ഥലത്ത് കേസിലെ മറ്റു നാലുപ്രതികളെ എത്തിച്ചും തെളിവെടുപ്പുനടത്തിയിട്ടുണ്ട്. പ്രതികളെ എത്തിക്കുന്നത് പ്രമാണിച്ച് വലിയ സുരക്ഷയായിരുന്നു മേഖലയില്‍ ഒരുക്കിയത്.
അതേസമയം,ദർശനടക്കമുള്ള പ്രതികൾക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാൻ പോലീസിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. ആർട്ടിസ്റ്റ് യൂണിയനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ദർശനെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം ഉടനുണ്ടാകുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്സിസി) പ്രസിഡൻ്റ് എൻ എം സുരേഷ് വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications