ആറു കോടിയുടെ കരാര്‍; മൈസൂര്‍ സാന്ഡല് സോപ്പിന്റെ അംബാസഡറായി തമന്ന; എന്ത് യോഗ്യതയെന്ന് വിമര്‍ശനം
ഒരു നൂറ്റാണ്ടിലേറെയായി കന്നഡക്കാരുടെ സംസ്കാരത്തിന്റെ ഭാഗമാണ് മൈസൂര്‍ സാന്ഡല് സോപ്പ്. കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ സോപ്പുമായി കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വൈകാരികമായ ഒരു ബന്ധമുണ്ട്. ഇപ്പോഴിതാ ഈ സോപ്പിനെചൊല്ലി കര്‍ണാടകയില്‍ പുതിയൊരു രാഷ്ട്രീയ വിവാദം ഉടലെടുത്തിരിക്കുകയാണ്.
മൈസൂര്‍ സാന്ഡല് സോപ്പ് നിര്‍മ്മിക്കുന്ന കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് (കെഎസ്ഡിഎല്) ലിമിറ്റഡിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടി തമന്നയെ നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. ആറ് കോടി രൂപയിലധികം തുകയ്ക്കാണ് നടിയുമായി കമ്പനി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കന്നഡ നടികളെ അവഗണിച്ച് മുംബൈ സ്വദേശിയായ തമന്നയെ നിയമിച്ചതിലാണ് വലിയ പ്രതിഷേധം ഉയരുന്നത്.

കര്‍ണാടകയിലെ ജനങ്ങളുമായി പതിറ്റാണ്ടുകളോളം ബന്ധമുള്ള സോപ്പിന്റെ അംബാസിഡറായി കര്‍ണാടകയില്‍ നിന്ന് ആരെയും കിട്ടിയില്ലേ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇതൊരു രാഷ്ട്രീയ വിവാദമായി വളര്‍ന്നിട്ടുണ്ട്. കന്നട അനുകൂല ഗ്രൂപ്പുകള്‍, പ്രാദേശിക നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവരാണ് ഈ വിമര്‍ശത്തിന് പിന്നിലുള്ളത്. ബിജെപിയും സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു
കര്‍ണാടകയുടെ സാംസ്കാരിക പൈതൃകത്തില്‍ ആഴത്തില്‍ വേരുന്നിയ ഒരു ബ്രാന്‍ഡിനെ അവതരിപ്പിക്കാന്‍ ഒരു അന്യഭാഷാ നടി തന്നെ വേണമായിരുന്നോ എന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്. പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയല്ലേ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
രണ്ടു വര്‍ഷത്തേക്കാണ് തമന്നയുമായി കെഎസ്ഡിഎല് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദീപിക പദുകോണ്‍, രശ്മിക മന്ദാന, കിയാര അദ്വാനി എന്നിവരെയും ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തേക്ക് ആദ്യ ഘട്ടത്തില്‍ പരിഗണിച്ചിരുന്നു. എന്നാല്‍ ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ സാന്നിധ്യമുള്ള തമന്നയെ ഏറ്റവും ഒടുവില്‍ അംബാസഡറായി നിയമിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലും പുറത്തും നിരവധി ആരാധകരുള്ള തമന്നയെ ബ്രാന്‍ഡ് അംബാസിഡറാക്കിയതിലൂടെ ദക്ഷിണേന്ത്യയില്‍ സോപ്പിനുള്ള പ്രശസ്തി ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
1990 ലാണ് മൈസൂര്‍ സാന്ഡല് സോപ്പിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ബെംഗളൂരുവിലാണ് സോപ്പിന്റെ ഫാക്ടറി. രാജഭരണ കാലത്ത് ആരംഭിച്ച സോപ്പ് നിര്‍മ്മാണം പിന്നീട് കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുള്ള കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുക്കുകയായിരുന്നു.
മാര്‍ക്കറ്റിങ് വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് തമന്നയെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കിയതെന്ന് വിമര്‍ശനത്തിന് മറുപടിയായി കര്‍ണാടകയിലെ വ്യവസായ മന്ത്രി എംബി പാട്ടീല്‍ അറിയിച്ചു. കര്‍ണാടകയ്ക്ക് പുറമേ, മൈസൂര്‍ സാന്ഡല് സോപ്പിന്റെ സ്വീകാര്യത ദേശീയ, ആഗോള തലത്തില്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തമന്നയെ നിയമിച്ചത് എന്നാണ് സര്‍ക്കാരിന്റെ വാദം. 2028-ല്‍ വാര്‍ഷിക വരുമാനം 5000 കോടിയായി ഉയര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും മന്ത്രി പറയുന്നു.
പ്രശസ്തരും കഴിവുള്ളവരുമായ നിരവധി കന്നട നടിമാര്‍ ഉള്ളപ്പോള്‍ അന്യഭാഷയില്‍ നിന്ന് തമന്നയെ കൊണ്ടു വരേണ്ട ആവശ്യം എന്തായിരുന്നു എന്നാണ് കര്‍ണാടക ഡിഫന്‍സ് ഫോറം സംസ്ഥാന പ്രസിഡന്റ് നാരായണ ഗൗഡ ചോദിക്കുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം കന്നടക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും നാരായണ ഗൗഡ ആരോപിച്ചു. തമന്നയ്ക്ക് നല്കിയ ആറു കോടി രൂപ വിദ്യാഭ്യാസ, ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.
സമൂഹ മാധ്യമത്തില്‍ 28 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള നടിയാണ് തമന്ന. തമന്നയുടെ ഡിജിറ്റല്‍ സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് നടിയെ തിരഞ്ഞെടുതെന്നും വ്യവസായ മന്ത്രി വിശദീകരിക്കുന്നു. എന്നാല്‍ ഇതിലുള്ള പ്രതിഷേധം രാഷ്ട്രീയ-സിനിമാ മേഖലയിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുകയാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications