അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസ്: സെബി റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കുന്നത് നീട്ടി സുപ്രീം കോടതി
ന്യൂഡല്‍ഹി: അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സെബി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കുന്നത് നീട്ടി സുപ്രീം കോടതി. ഓഗസ്റ്റ് 25നായിരുന്നു സുപ്രീം കോടതിയില്‍ സെബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഓഗസ്റ്റ് 14ന് കോടതി സെബിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 15 ദിവസം കൂടി സമയം ചോദിക്കുകയായിരുന്നു സെബി. തുടര്‍ന്ന് ഒാഗസ്റ്റ് 25ന് സമര്‍പ്പിക്കുകയായിരുന്നു.
എന്നാല്‍ സെബിയുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവിട്ടില്ല. അന്വേഷണത്തിന്റെ പുരോഗതിയെ കുറിച്ച് സെബിയുടെ രേഖകളിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിന്റെ ബിസിനസുകളുമായി ബന്ധപ്പെട്ട് 24 അന്വേഷണങ്ങള്‍ മൊത്തത്തില്‍ നടന്നിരുന്നു. അദാനി ഗ്രൂപ്പിനെതിരായ രണ്ട് ആരോപണങ്ങള്‍ക്ക് ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും അന്വേഷണം പൂര്‍ത്തിയായെന്നും, കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുള്ള യഥാര്‍ത്ഥ വിദേശ നിക്ഷേപകരെ കുറിച്ചുള്ള വിവരങ്ങള്‍ അഞ്ച് രാജ്യങ്ങളില്‍ നിന്ന് ലഭിക്കാനുണ്ടെന്നും സെബി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

അതേസമയം ഈ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സെബി. അതിന് ശേഷമായിരിക്കും വാദം തുടങ്ങുകയെന്നാണ് സൂചന. തങ്ങള്‍ അന്വേഷിക്കുന്ന 24 കാര്യങ്ങളില്‍ 22 എണ്ണത്തിലും അന്വേഷണം പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കണ്ടെത്തല്‍ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. അന്വേഷണത്തിന്റെ ഫലം അടിസ്ഥാനമാക്കി സെബി ഉചിതമായ നടപടി സ്വീകരിക്കുമെന്നും തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഓഹരി വിലയില്‍ കൃത്രിമം കാണിച്ചു എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. ഇടപാടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിലും പരാജയപ്പെട്ടു എന്ന ആരോപണവുമുണ്ടായിരുന്നു. ഈ വിഷയത്തില്‍ എല്ലാം അന്വേഷണം പൂര്‍ത്തിയായതായി സെബി അറിയിച്ചു. ഇതിനൊക്കെ പുറമേ ഇന്‍സൈഡര്‍ ട്രേഡിങ്ങ് ചട്ടങ്ങള്‍ ലംഘിച്ചു എന്ന ആരോപണവും അദാനിയും ബിസിനസ് ഗ്രൂപ്പ് നേരിടുന്നുണ്ട്.
അതേസമയം വിദേശത്തെ കടലാസ് കമ്പനികള്‍ വഴി നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട കാര്യത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുള്ളത്. 13 വിദേശ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ചതില്‍ ഭൂരിഭാഗവും നികുതി ഇളവ് ലഭിക്കുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ളതാണ്. സെബിയുടെ പ്രാഥമിക അന്വേഷണം 13 അന്താരാഷ്ട്ര കമ്പനികളെ കേന്ദ്രീകരിച്ചായിരുന്നു. ഇവയ്ക്കെല്ലാം അദാനിയുമായി ബന്ധമുണ്ടായിരുന്നു. അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് അതുകൊണ്ട് നിര്‍ണായമാകും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications