കാണാതായ കുട്ടികള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍: സംഭവത്തില്‍ ദുരൂഹത?
ദില്ലി: കാണാതായ രണ്ട് ആണ്‍കുട്ടികളെ കിഴക്ക് ആനന്ദ് വിഹാര്‍ റെയില്‍ വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു ദിവസം മുന്‍പാണ് ഇവരെ കാണാതായത്. കുട്ടികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. പ്രദീപ് കുമാര്‍(17) സുഹൃത്തുമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, 16 ഉം 17 ഉം വയസ്സുള്ള കുട്ടികലെ ബുധനാഴ്ച വൈകിട്ടോടെ കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ശകാര്‍പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കുറച്ച് വര്‍ഷങ്ങളായി ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് ബന്ധുക്കല്‍ പോലീസിനോട് പറഞ്ഞു.
എന്നാല്‍ പ്രദീപിന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയുമായി ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു. പ്രദീപിന്റെയും സുഹൃത്തിന്റെയും ബന്ധത്തെ പെണ്‍കുട്ടിയുട്ടിയും വീട്ടുകാരും എതിര്‍ത്തിരുന്നു. തന്നെ വിവാഹം ചെയ്യണമെങ്കില്‍ സുഹൃത്തുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇക്കാര്യം പ്രദീപ് നിഷേധിക്കുകയായിരുന്നു. ഇതേ തുടർന്ന് കുട്ടികല്ർക്ക് മനോവിഷമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്ർ പോലീസിനോട് പറഞ്ഞു.
തുടര്‍ന്ന് ഇരു കുടുംബങ്ങളിലും ഇതുസംബന്ധിച്ച് വാക് തര്‍ക്കവും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതേ സമയം കുട്ടികളെ കൊലപ്പെടുത്തിയതായിരിക്കുമെന്ന് ബന്ധുക്കല്‍ ആരോപിച്ചു.