എയ്റോ ഇന്ത്യ 2021; പറന്നുയർന്ന് അമേരിക്കയുടെ ബി -1 ബി ലാൻസർ ഹെവി ബോംബർ,ഒപ്പം തേജസ് യുദ്ധവിമാനങ്ങളും
ബെംഗളൂരു;
ഇന്ത്യയിൽ
ആദ്യമായി
പറന്നുയർന്ന്
അമേരിക്കയുടെ
ബി
-1
ബി
ലാൻസർ
ഹെവി
ബോംബർ.ബാംഗ്ലൂര്‍
യെലഹങ്ക
ബേസിൽ
നടക്കുന്ന
13-ാമത്
എയ്‌റോ
ഇന്ത്യ
2021
ലെ
വ്യോമ
പ്രദർശനത്തിന്റെ
ഭാഗമായിട്ടായിരുന്നു
ബോംബർ
വിമാനം
പറത്തിയത്.ഇതിനൊപ്പം
ഇന്ത്യൻ
നിർനിത
ലൈറ്റ്
കോംബാറ്റ്
എയര്‍ക്രാഫ്റ്റായായ
തേജസ്
ഉൾപ്പെടെയുള്ളവയുടെ
വ്യോമപ്രദർശനവും
ഉണ്ടായിരുന്നു.
Recommended Video
യുഎസ്‌എയിലെ സൗത്ത് ഡക്കോട്ടയിലെ എൽസ്‌വർത്ത് എയർഫോഴ്‌സ് ബേസിൽ നിന്നുമാണ് എയ്‌റോ ഇന്ത്യയുടെ പ്രതിരോധ എക്സിബിഷനിലും എയർ ഷോയിലും പ്രദർശിപ്പിക്കുന്നതിനായി ഒരാഴ്ച മുന്‍പ് അമേരിക്കൻ ബി -1 ബി ലാൻസർ ഇന്ത്യയിലെത്തിയത്. ലോങ് റേഞ്ച്, മള്‍ട്ടി റോള്‍ സൂപ്പര്‍ സോണിക് ബോംബറിന് അമേരിക്കയിലെ താവളങ്ങളില്‍ നിന്നും ലോകത്തെവിടെ വേണമെങ്കിലും വ്യോമ ദൗത്യങ്ങള്‍ നടത്തുവാനാകുമെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.
അമേരിക്കയുടെ ദീർഘദൂര ബോംബർ സേനയുടെ നട്ടെല്ലായാണ് ബി -1 ബോംബറിനെ കണക്കാക്കുന്നത്. ''137 അടി വിങ്സ്പ്ലാനും 146 അടി നീളവും 34 അടി ഉയരവും 86,183 കിലോഗ്രാം ഭാരവുമുള്ള ബോംബറിന് നാല് ജനറൽ ഇലക്ട്രിക് എഫ് 101-ജിഇ -102 ടർബോഫാൻ എഞ്ചിനുകൾ ഉണ്ട്.ബോംബറിന്‍റെ പരമാവധി ടേക്ക് ഓഫ് ഭാരം 2,16,634 കിലോഗ്രാം ആണ്. ഇതിന് 1,20,326 കിലോഗ്രാം വഹിക്കാനുള്ള ശേഷിയുണ്ട്, മണിക്കൂറിൽ 900 മൈൽ വേഗതയിൽ 30,000 അടിയിൽ പറക്കാൻ കഴിയും, ''. ബോയിംഗ് ഫാക്റ്റ്ഷീറ്റിൽ പറഞ്ഞു. 'ദി ബോൺ' എന്ന് വിളിപ്പേരുള്ള ബി -1, 2001 മുതൽ അഫ്ഗാനിസ്ഥാനിലും ഇറാഖിലുമുള്ള യുദ്ധ പ്രവർത്തനങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് യുഎസ് ഈ വ്യോമപ്രകടനത്തില്‍ പങ്കെടുക്കുന്നത്. കൊവിഡ് മഹാമാരിക്കിടയിലും പ്രമുഖ യുഎസ് പ്രതിരോധ സ്ഥാപനങ്ങൾ ഈ എയര്‍ഷോയില്‍ പങ്കെടുക്കുന്നുണ്ട്.
കർഷക പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് അമേരിക്ക; ഇന്റർനെറ്റ് വിലക്കിനും വിമർശനം
വിടി ബൽറാമിനെ തൃത്താലയിൽ പൂട്ടും; കിടിലൻ നീക്കവുമായി സിപിഎം, ടിപി ഷാജി സ്ഥാനാർത്ഥി?