Get Updates
Get notified of breaking news, exclusive insights, and must-see stories!

യു.എസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജരായ വികേഷ് പട്ടേലും അസ്രയും

വാഷിങ്ടണ്‍: അമേരിക്കയെ ഞെട്ടിച്ച് കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യന്‍ വംശജരും. ജനറല്‍ ഇലക്ട്രിക് (ജി.ഇ) കമ്പനിയിലെ എയ്റോസ്പേസ് എന്‍ജിനിയര്‍ വികേഷ് പട്ടേലും കണ്‍സള്‍ട്ടന്റായ ഡോ. അസ്ര ഹുസൈന്‍ റാസ(26)യുമാണ് അപകടത്തില്‍ മരിച്ചത്. ഇരുവരും ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കു കുടിയേറിയ മാതാപിതാക്കളുടെ മക്കളാണ്.

ജിഇ എയ്റോസ്പേസിലെ മെയിന്റനന്‍സ്, റിപ്പയര്‍, ഓപ്പറേഷന്‍സ് ട്രാന്‍സ്ഫോര്‍മേഷന്‍ ലീഡറാണ് വികേഷ് പട്ടേല്‍. അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കില്‍ ഒരു ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിക്കുന്ന വികേഷ് മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥനായിരുന്നു. ഗ്രേറ്റര്‍ സിന്‍സിനാറ്റിയില്‍ നിന്നുള്ള വികേഷിനെ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പുതിയ പദവിയിലേക്ക് നിയമിച്ചത്. ജോലിയുടെ ഭാഗമായി വികേഷ് രാജ്യമെമ്പാടും സഞ്ചരിക്കാറുണ്ടായിരുന്നു.

plane crash

വികേഷിന്റെ വേര്‍പാട് വ്യവസായ മേഖലയില്‍ മാത്രമല്ല, ജിഇ എയ്റോസ്പേസ് ടീമിനും ഒരു വലിയ നഷ്ടമാണെന്ന് ജിഇ എയ്റോസ്പേസ് കമ്പനി സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഫോക്‌സ്19 ടിവി ചാനലിന് നല്‍കിയ പ്രസ്താവനയില്‍ ജിഇ എയ്റോസ്പേസിന്റെ ചെയര്‍മാനും സിഇഒയുമായ ലാറി കല്‍പ്പും പട്ടേലിന്റെ മരണത്തില്‍ അനുശോചിച്ചു.

എന്‍ജിന്‍ അസംബ്ലി എന്‍ജിനീയര്‍, പ്രൊഡക്ഷന്‍ പ്ലാനര്‍, സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍, ലീന്‍ ട്രാന്‍സ്ഫോര്‍മേഷന്‍ കോച്ച്, സൈറ്റ് ലീഡര്‍ എന്നിങ്ങനെ നിരവധി റോളുകളില്‍ വികേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാഷിങ്ടണ്‍ ഡിസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്റാണ് അസ്ര ഹുസൈന്‍ റാസ. മാസത്തില്‍ രണ്ടുതവണ അസ്ര വാഷിങ്ടണില്‍ നിന്ന് കന്‍സാസിലെ വിചിതയിലേക്ക് ജോലി ആവശ്യാര്‍ത്ഥം പോകുമായിരുന്നു. ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അസ്ര ഓണേഴ്‌സ് ബിരുദം നേടിയത്.

20 മിനിറ്റിനുള്ളില്‍ വിമാനം ലാന്‍ഡ് ചെയ്യുമെന്ന് അസ്ര ഭര്‍ത്താവായ ഹമാദ് റാസയെ അറിയിച്ചിരുന്നു. തുടര്‍ന്ന് അസ്രയെ കൂട്ടാനായി ഹമാദ് റീഗന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഹമാദ് അസ്രയ്ക്ക് മറുപടി അയച്ചെങ്കിലും അതു വായിച്ചിരുന്നില്ല. അപ്പോഴാണ് എന്തോ സംഭവിച്ചതായി ഹമാദിന് മനസിലായത്. തുടര്‍ന്ന് നിരവധി ആംബുലന്‍സുകള്‍ പോകുന്നത് കണ്ടതോടെ വല്ലാത്ത അവസ്ഥയിലായതായി ഹമാദിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാഷിങ്ടണില്‍ ആര്‍മി ഹെലികോപ്ടറും യാത്രാ വിമാനവും കൂട്ടിയിച്ചുണ്ടായ അപകടം അമേരിക്കയുടെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. ഹെലികോപ്ടറിലെ മൂന്ന് സൈനികരും 64 വിമാനയാത്രക്കരും ഉള്‍പ്പെടെ 67 പേര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടു. 41 പേരുടെ മൃതദേഹം നദിയില്‍ നിന്നു കണ്ടെടുത്തു. 28 പേരെ തിരിച്ചറിഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+